INDIA

വേൾഡ് ചാമ്പ്യൻഷിപ്പ് സെമി: പാകിസ്താനെതിരെ കളിക്കാനില്ലെന്ന് ഇന്ത്യ
വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സ് (WCL) 2025 സെമിഫൈനലിൽ പാകിസ്താൻ ചാമ്പ്യൻസിനെതിരെ കളിക്കേണ്ടതില്ലെന്ന് ഇന്ത്യ ചാമ്പ്യൻസ് തീരുമാനിച്ചു. ഇന്ത്യയിൽ നടന്ന പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനം. സുരേഷ് റെയ്ന, ശിഖർ ധവാൻ തുടങ്ങിയ മുൻ ക്രിക്കറ്റ് താരങ്ങൾ പാകിസ്താനെതിരെ കളിക്കാൻ വിസമ്മതിച്ചിരുന്നു.

ട്രംപിന്റെ അധിക തീരുവ മുന്നറിയിപ്പിൽ പ്രതികരണവുമായി ഇന്ത്യ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 25% അധിക തീരുവ ചുമത്തിയെന്ന പ്രഖ്യാപനത്തിൽ ഇന്ത്യ പ്രതികരിച്ചു. ഇതിന്റെ പ്രത്യാഘാതങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ദേശീയ താല്പര്യം സംരക്ഷിക്കാൻ എല്ലാ നടപടിയും സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി. കർഷകരുടെയും ചെറുകിട ഇടത്തരം വ്യവസായികളുടെയും ക്ഷേമത്തിനാണ് മുൻഗണനയെന്നും കേന്ദ്രം അറിയിച്ചു.

ആൻഡേഴ്സൺ- ടെണ്ടുൽക്കർ ട്രോഫി: അവസാന ടെസ്റ്റിൽ ജസ്പ്രീത് ബുമ്ര കളിക്കില്ല; ആകാശ് ദീപ് ടീമിൽ
ഓവലിൽ വ്യാഴാഴ്ച ആരംഭിക്കുന്ന ആൻഡേഴ്സൺ- ടെണ്ടുൽക്കർ ട്രോഫിയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിൽ ജസ്പ്രീത് ബുമ്ര കളിക്കില്ല. ദീർഘകാലത്തേക്കുള്ള ആരോഗ്യം കണക്കിലെടുത്താണ് താരത്തിന് വിശ്രമം നൽകുന്നത്. അദ്ദേഹത്തിന് പകരം ആകാശ് ദീപ് ടീമിലിടം നേടും. നിലവിൽ പരമ്പരയിൽ 14 വിക്കറ്റുകളുമായി ബുമ്ര, മുഹമ്മദ് സിറാജിനൊപ്പം ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ രണ്ടാമത്തെ ബോളറാണ്.

ട്രംപിന്റെ മധ്യസ്ഥ വാദം തള്ളി കേന്ദ്രസർക്കാർ; പാക് ഭീഷണിയ്ക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ജയശങ്കർ
ഇന്ത്യാ-പാക് സംഘർഷത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതാ വാദം കേന്ദ്രസർക്കാർ പാർലമെന്റിൽ തള്ളി. പ്രധാനമന്ത്രിയും ട്രംപും തമ്മിൽ ഒരു സംഭാഷണവും നടന്നിട്ടില്ലെന്നും പാകിസ്താനെ ആഗോളതലത്തിൽ തുറന്നുകാട്ടിയെന്നും ജയശങ്കർ പറഞ്ഞു. ഭീകരവാദത്തിനെതിരെ ശക്തമായ പോരാട്ടമാണ് ലക്ഷ്യമെന്നും പാകിസ്താന്റെ ആണവ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച; 311 റൺസിന്റെ ലീഡ്
ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ബെൻ സ്റ്റോക്സിൻ്റെയും ജോ റൂട്ടിൻ്റെയും സെഞ്ചുറികളുടെ പിൻബലത്തിൽ ഇംഗ്ലണ്ട് മികച്ച സ്കോർ നേടി. ആദ്യ ഇന്നിംഗ്സിൽ 669 റൺസാണ് ഇംഗ്ലീഷ് പടയെടുത്തത്, ഇതിലൂടെ 311 റൺസിൻ്റെ ലീഡും അവർ സ്വന്തമാക്കി.

മാലദ്വീപിന് 4850 കോടി രൂപയുടെ വായ്പാ സഹായം പ്രഖ്യാപിച്ച് ഇന്ത്യ
ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 4850 കോടി രൂപയുടെ വായ്പാ സഹായം ഇന്ത്യ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാലദ്വീപ് ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു. മാലിദ്വീപ് ഇന്ത്യയുടെ സഹയാത്രികനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചു.

തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായവരുടെ പട്ടികയിൽ മോദിക്ക് രണ്ടാം സ്ഥാനം
തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായവരുടെ പട്ടികയിൽ നരേന്ദ്ര മോദി രണ്ടാമതെത്തി. ഇന്ദിരാഗാന്ധിയുടെ റെക്കോർഡ് മോദി മറികടന്നു. പ്രധാനമന്ത്രി പദത്തിൽ 4078 ദിവസം പൂർത്തിയാക്കുന്നതോടെയാണ് മോദി ഈ നേട്ടം കൈവരിക്കുന്നത്.

ഓള്ഡ് ട്രാഫോര്ഡില് ഇന്ത്യയുടെ പോരാട്ടം 358 റണ്സില് ഒതുങ്ങി; അഞ്ച് വിക്കറ്റുമായി സ്റ്റോക്സ്
ഓള്ഡ് ട്രാഫോര്ഡില് നടന്ന മത്സരത്തില് ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് 358 റണ്സില് അവസാനിച്ചു. ബെന് സ്റ്റോക്സും ജോഫ്ര ആര്ച്ചറും ഇംഗ്ലണ്ടിനായി മികച്ച പ്രകടനം കാഴ്ചവെച്ചു. പരുക്കേറ്റ് പുറത്തായ റിഷഭ് പന്ത് 54 റണ്സെടുത്തു. ശാർദുൽ ഠാക്കൂർ 41 റൺസും വാഷിംഗ്ടൺ സുന്ദർ 27 റൺസും നേടി.

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിന് അംഗീകാരം; ചരിത്ര ദിനമെന്ന് പ്രധാനമന്ത്രി
ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന് അംഗീകാരം ലഭിച്ചു. നാല് വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് കരാർ യാഥാർത്ഥ്യമാകുന്നത്. ഇന്ത്യയിൽ നിന്ന് യുകെയിലേക്ക് കയറ്റുമതി ചെയ്യുന്ന 99% ഉത്പന്നങ്ങൾക്കും തീരുവ ഒഴിവാകും.

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരകരാറിന് ധാരണയായി
ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന് ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശന വേളയിലാണ് ഇത് യാഥാർഥ്യമാകുന്നത്. സുഗന്ധവ്യഞ്ജനങ്ങൾ, തേയില, സോഫ്റ്റ്വെയർ തുടങ്ങിയ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് നികുതി ഇളവ് ലഭിക്കും.

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടനിലേക്ക്
പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വിദിന സന്ദർശനത്തിനായി ബ്രിട്ടനിലേക്ക് യാത്രയാവുകയാണ്. സന്ദർശന വേളയിൽ ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിൽ അദ്ദേഹം ഒപ്പുവയ്ക്കും. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പ്രതിയായ വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് പ്രധാനമന്ത്രി ബ്രിട്ടനോട് ആവശ്യപ്പെട്ടേക്കും.

ചൈനീസ് പൗരന്മാർക്ക് വിസ നൽകാൻ ഇന്ത്യ; അപേക്ഷ ജൂലൈ 24 മുതൽ
ഇന്ത്യ ചൈനീസ് പൗരന്മാർക്ക് വിസ നൽകുന്നത് പുനരാരംഭിക്കുന്നു. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം നാളെ മുതൽ വിസ അനുവദിക്കും. ഗാൽവാൻ സംഘർഷത്തെ തുടർന്നാണ് വിസ നൽകുന്നത് നിർത്തിവെച്ചത്.