India-Pakistan

സിന്ധുനദീജല കരാർ മരവിപ്പിക്കൽ: ഇന്ത്യയുടെ നടപടി അപക്വമെന്ന് പാകിസ്താൻ
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി അപക്വമാണെന്ന് പാകിസ്താൻ. ഇന്ത്യയുടെ നടപടി ഭീരുത്വപരവും ജലയുദ്ധത്തിന് തുല്യമാണെന്നും പാകിസ്താൻ ഊർജ്ജ മന്ത്രി അവൈസ് ലെഗാരി പറഞ്ഞു. സിന്ധു നദിയിലെ ഓരോ തുള്ളി വെള്ളത്തിലും പാകിസ്ഥാന് അവകാശമുണ്ടെന്നും അത് സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയ്ക്കെതിരെ പാക് ഉപപ്രധാനമന്ത്രിയുടെ വിമർശനം
ഇന്ത്യയുടെ നടപടികൾ പക്വതയില്ലാത്തതാണെന്ന് പാകിസ്താൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദർ. പാകിസ്താനെതിരെ ഇന്ത്യയുടെ പക്കൽ തെളിവുകളൊന്നുമില്ലെന്നും അദ്ദേഹം ആരോപിച്ചു. സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ഇന്ത്യയുടെ നീക്കത്തിന് മറുപടി നൽകാൻ പാകിസ്താൻ ഉന്നതതല യോഗം ചേർന്നു.

പഹൽഗാം ഭീകരാക്രമണം: പാകിസ്താനെതിരെ കടുത്ത നടപടിയുമായി കേന്ദ്രം
പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ ശക്തമായ നടപടികളുമായി കേന്ദ്രസർക്കാർ. നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നത് ഉൾപ്പെടെ നിരവധി നടപടികൾ പരിഗണനയിൽ. ലഷ്ക്കർ ഇ ത്വയ്യിബയാണ് ആക്രമണത്തിന് പിന്നിലെന്ന് സ്ഥിരീകരണം.

ചാമ്പ്യൻസ് ട്രോഫി: കറാച്ചിയിൽ ഇന്ത്യൻ പതാക; വിവാദങ്ങൾക്ക് വിരാമം
കറാച്ചിയിലെ നാഷണൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ പതാക ഉയർത്തിയതോടെ വിവാദങ്ങൾക്ക് അന്ത്യം. 2025ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായുള്ള നടപടിയാണിത്. പാകിസ്ഥാനും യുഎഇയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിൽ എട്ട് രാജ്യങ്ങളുടെയും പതാകകൾ ഇപ്പോൾ സ്റ്റേഡിയത്തിൽ ഉയർത്തിയിട്ടുണ്ട്.