INDIA

കുറഞ്ഞ വിലയ്ക്ക് എണ്ണ കിട്ടിയാൽ വാങ്ങും; റഷ്യയുമായുള്ള ഇറക്കുമതി തുടരുമെന്ന് ഇന്ത്യ
റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ ലഭിച്ചാൽ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യൻ അംബാസിഡർ. വ്യാപാര തീരുമാനങ്ങൾ വാണിജ്യപരമായ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്, രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ല. ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്നും അംബാസിഡർ വ്യക്തമാക്കി.

ഓപ്പൺ എഐയിൽ അവസരങ്ങൾ; ഇന്ത്യയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം
ഓപ്പൺ എഐ ഇന്ത്യയിൽ പുതിയ നിയമനങ്ങൾ നടത്തുന്നു. ഡിജിറ്റൽ നേറ്റീവ്, ലാർജ് എന്റർപ്രൈസ്, സ്ട്രാറ്റജിക്സ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. 2025 അവസാനത്തോടെ ഇന്ത്യയിൽ ആദ്യ ഓഫീസ് തുറക്കാനിരിക്കുകയാണ്.

ഓപ്പൺ എഐ ഇന്ത്യയിലേക്ക്; ഈ വർഷം ദില്ലിയിൽ പുതിയ ഓഫീസ് തുറക്കും
പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ഓപ്പൺ എഐ ഈ വർഷം അവസാനത്തോടെ ഇന്ത്യയിൽ പുതിയ ഓഫീസ് തുറക്കും. ദില്ലിയിലാണ് പുതിയ ഓഫീസ് ആരംഭിക്കുക. ഇന്ത്യയുടെ എ ഐ ദൗത്യങ്ങൾക്ക് പിന്തുണ നൽകുന്നതിനായി 'ഇന്ത്യക്കായി, ഇന്ത്യക്കൊപ്പം ചേർന്നുള്ള' എ ഐ മിഷനാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു.

ടിക് ടോക് ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്ന വാർത്ത നിഷേധിച്ച് കമ്പനി
ടിക് ടോക് ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്ന വാർത്തകൾ കമ്പനി നിഷേധിച്ചു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി 2020 ജൂണിലാണ് ടിക് ടോക് അടക്കമുള്ള ചൈനീസ് ആപ്പുകൾ കേന്ദ്രസർക്കാർ ഇന്ത്യയിൽ നിരോധിച്ചത്. കേന്ദ്രസർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്നും ടിക് ടോക്കിന് ഇന്ത്യയിൽ പ്രവർത്തനാനുമതി ലഭിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.

ഇന്ത്യൻ ഉത്പന്നങ്ങളെ ചൈനയിലേക്ക് സ്വാഗതം ചെയ്ത് അംബാസഡർ സു ഫെയ്ഹോങ്
ഇന്ത്യൻ ഉത്പന്നങ്ങളെ ചൈനയിലേക്ക് സ്വാഗതം ചെയ്ത ചൈനീസ് അംബാസഡർ സു ഫെയ്ഹോങ്, ഇരു രാജ്യങ്ങളും ഏഷ്യൻ സാമ്പത്തിക വളർച്ചയുടെ ഇരട്ട എഞ്ചിനുകളാണെന്ന് പ്രസ്താവിച്ചു. തുല്യമായ ബഹുധ്രുവ ലോകക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യക്കും ചൈനയ്ക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്കയുടെ അധിക നികുതി ചുമത്തലിനെ ചൈന എതിർക്കുന്നു, ഇന്ത്യക്ക് ഒപ്പം നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യാ-ചൈന ബന്ധത്തിൽ പുതിയ വഴിത്തിരിവ്; അതിർത്തി പ്രശ്ന പരിഹാരത്തിന് വിദഗ്ദ്ധ സമിതി
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനായി വിദഗ്ദ്ധ സമിതിയെ നിയമിക്കാൻ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. അതിർത്തിയിലെ വ്യാപാരം പുനരാരംഭിക്കാനും വിസ നടപടികൾ എളുപ്പമാക്കാനും തീരുമാനമായിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൈനീസ് വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി
ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. അതിർത്തിയിലെ സൈനിക വിന്യാസം കുറയ്ക്കുന്നതിന് ഇരു രാജ്യങ്ങൾ തമ്മിൽ ധാരണയായി. കൂടാതെ ബ്രഹ്മപുത്ര നദിക്ക് കുറുകെ ചൈന നിർമിക്കുന്ന പുതിയ ഡാമിൽ ഇന്ത്യ ആശങ്ക അറിയിച്ചു.

ഇന്ത്യ ആണവ ഭീഷണി അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
79-ാമത് സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സിന്ധു നദീജല കരാറിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു.

അനാവശ്യ വാചകമടി തുടര്ന്നാല് കനത്ത തിരിച്ചടിയുണ്ടാകും; പാകിസ്താന് ഇന്ത്യയുടെ മുന്നറിയിപ്പ്
അനാവശ്യ പ്രസ്താവനകള് തുടര്ന്നാല് കനത്ത തിരിച്ചടികള് ഉണ്ടാകുമെന്ന് ഇന്ത്യ പാകിസ്താന് മുന്നറിയിപ്പ് നല്കി. പാക് കരസേനാ മേധാവി അസിം മുനീറിൻ്റെ പ്രകോപനപരമായ പ്രസ്താവനകള്ക്കെതിരെയാണ് ഇന്ത്യയുടെ പ്രതികരണം. അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങൾക്ക് പാകിസ്താൻ പിന്തുണ നൽകുന്നത് അവസാനിപ്പിക്കുന്നത് വരെ നിലവിലെ സ്ഥിതി തുടരുമെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു.

സ്വാതന്ത്ര്യദിനാഘോഷത്തിന് രാജ്യം ഒരുങ്ങി; സുരക്ഷ ശക്തമാക്കി
എഴുപത്തിയൊമ്പതാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ രാജ്യം ഒരുങ്ങുന്നു. ഡൽഹിയിൽ പതിനായിരത്തിലധികം പോലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചു. വിവിധ സേവനങ്ങളെ മാനിച്ച് നിരവധി പേർക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു.

സിന്ധു നദിയിലെ വെള്ളം തടഞ്ഞാൽ യുദ്ധം; ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്ന് പാക് പ്രധാനമന്ത്രി
സിന്ധു നദിയിലെ വെള്ളം തടയുന്നത് യുദ്ധമായി കണക്കാക്കുമെന്നും ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പറഞ്ഞു. ഇസ്ലാമാബാദിൽ നടന്ന ഒരു ചടങ്ങിലാണ് ഷരീഫ് വിവാദ പരാമർശം നടത്തിയത്. പാകിസ്താന് അർഹമായ ഒരു തുള്ളി വെള്ളം പോലും ഇന്ത്യ തട്ടിയെടുക്കാൻ അനുവദിക്കില്ലെന്നും ഷരീഫ് വ്യക്തമാക്കി.

വ്യാപാര തർക്കത്തിൽ അയഞ്ഞ് അമേരിക്ക; ഇന്ത്യയുമായുള്ള ചർച്ചക്ക് തയ്യാറെന്ന് സൂചന
വ്യാപാര തർക്കത്തിൽ അമേരിക്കയുടെ നിലപാട് മയപ്പെടുത്തുന്നു. ഇന്ത്യ തങ്ങളുടെ തന്ത്രപരമായ മുഖ്യ പങ്കാളിയായി തുടരുമെന്ന് യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് അറിയിച്ചു. റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതിലുള്ള ആശങ്കയാണ് ട്രംപ് പങ്കുവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.