Illegal Mining

കാസർഗോഡ് അതിർത്തിയിൽ കോടികളുടെ മണൽ കടത്ത്; നടപടിയില്ലാതെ അധികൃതർ
കാസർഗോഡ് ജില്ലയിലെ പൈവളിഗെ പഞ്ചായത്തിൽ വ്യാപകമായി ലാറ്ററൈറ്റ് മണൽ കടത്തുന്നതായി റിപ്പോർട്ട്. അയൽ സംസ്ഥാനങ്ങളിലേക്ക് കോടികളുടെ മണൽ കടത്തുന്ന മണൽ മാഫിയക്കെതിരെ നടപടി ആവശ്യപ്പെട്ട് വില്ലേജ് ഓഫീസർ ജിയോളജി വകുപ്പിന് റിപ്പോർട്ട് നൽകി. കേരള-കർണാടക അതിർത്തിയിൽ നടക്കുന്ന ഈ അനധികൃത മണൽ കടത്ത് തടയുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി അജിത് പവാർ; രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം
സോലാപൂരിൽ അനധികൃത ഖനനം തടയാൻ എത്തിയ മലയാളി ഐപിഎസ് ഉദ്യോഗസ്ഥ വി.എസ്. അഞ്ജന കൃഷ്ണയെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഭീഷണിപ്പെടുത്തി. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ അജിത് പവാറിൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. ഭീഷണിപ്പെടുത്തിയതല്ലെന്നും സ്ഥിതി വഷളാകാതിരിക്കാൻ ഇടപെട്ടതാണെന്നും അജിത് പവാർ പ്രതികരിച്ചു.

ഇരുമ്പയിര് കടത്തുകേസ്: കാര്വാര് എംഎല്എയ്ക്ക് 7 വര്ഷം തടവും 44 കോടി രൂപ പിഴയും
കാര്വാര് എംഎല്എ സതീഷ് കൃഷ്ണ സെയിലിന് ഇരുമ്പയിര് കടത്തുകേസില് 7 വര്ഷം തടവ് ശിക്ഷ വിധിച്ചു. ബെംഗളൂരു സിബിഐ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 44 കോടി രൂപ പിഴയും അടയ്ക്കണം.

കാര്വാര് എംഎല്എ സതീഷ് കൃഷ്ണ സെയില് ഉള്പ്പെട്ട ഖനന കേസില് ഇന്ന് വിധി
കാര്വാര് എംഎല്എ സതീഷ് കൃഷ്ണ സെയില് ഉള്പ്പെടെയുള്ള പ്രതികളുടെ ഖനന കേസിലെ ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും. 77.4 ലക്ഷം ടണ് ഇരുമ്പയിര് നിയമവിരുദ്ധമായി വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. സതീഷ് കൃഷ്ണ സെയില് ശിക്ഷയില് ഇളവ് നല്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

അനധികൃത ഖനന കേസില് കോണ്ഗ്രസ് എംഎല്എ സതീഷ് കൃഷ്ണ സെയില് അറസ്റ്റില്
കാര്വാര് എംഎല്എ സതീഷ് കൃഷ്ണ സെയില് അനധികൃത ഖനന കേസില് സിബിഐ അറസ്റ്റില്. 2010-ല് രജിസ്റ്റര് ചെയ്ത കേസില് അനധികൃതമായി ഖനനം ചെയ്ത ഇരുമ്പയിര് വിദേശത്തേക്ക് കടത്തിയതാണ് കുറ്റം. കേസില് കോടതി നാളെ വിധി പറയും.