IAS Officer

45 വർഷത്തെ സേവനത്തിന് വിരാമം; അമിതാഭ് കാന്ത് വിരമിക്കുന്നു
മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ അമിതാഭ് കാന്ത് 45 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്നു. നീതി ആയോഗ് സിഇഒ ഉൾപ്പെടെ പ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്. ജി20 ഷെർപ സ്ഥാനവും അദ്ദേഹം ഒഴിഞ്ഞു.

നാഗാലാൻഡിൽ വനിതാ സഹപ്രവർത്തകരെ പീഡിപ്പിച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ സസ്പെൻഷനിൽ
നാഗാലാൻഡിൽ വനിതാ സഹപ്രവർത്തകരെ ലൈംഗികമായി പീഡിപ്പിച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. നാഗാലാൻഡ് ഇൻവെസ്റ്റ്മെൻ്റ് ആൻഡ് ഡെവലപ്മെൻ്റ് അതോറിറ്റിയിലെ ജോയിൻ്റ് സെക്രട്ടറിയായിരുന്ന വിൽഫ്രെഡിനെയാണ് സസ്പെൻഡ് ചെയ്തത്. കൂടുതൽ ശമ്പളവും അവസരങ്ങളും വാഗ്ദാനം ചെയ്ത് വനിതാ ജീവനക്കാരെ ലൈംഗികമായി ചൂഷണം ചെയ്തതിനാണ് നടപടി.

എൻ. പ്രശാന്ത് ഐ.എ.എസിൻ്റെ സസ്പെൻഷൻ വീണ്ടും നീട്ടി
സമൂഹമാധ്യമങ്ങളിലെ വിമർശനത്തെ തുടർന്ന് നടപടി നേരിട്ട എൻ. പ്രശാന്ത് ഐ.എ.എസിൻ്റെ സസ്പെൻഷൻ വീണ്ടും നീട്ടി. സസ്പെൻഷൻ റിവ്യൂ കമ്മിറ്റിയുടെ ശിപാർശ പ്രകാരമാണ് നടപടി. ഈ മാസം 10 മുതൽ 180 ദിവസത്തേക്കാണ് സസ്പെൻഷൻ നീട്ടിയത്.

57 തവണ സ്ഥലം മാറ്റപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥൻ അശോക് ഖേമക ഇന്ന് വിരമിക്കുന്നു
34 വർഷത്തെ സർവീസിന് ശേഷം മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ അശോക് ഖേമക ഇന്ന് വിരമിക്കുന്നു. ഈ കാലയളവിൽ 57 തവണ സ്ഥലംമാറ്റത്തിന് വിധേയനായ അദ്ദേഹം തന്റെ സത്യസന്ധതയ്ക്ക് പേരുകേട്ടയാളാണ്. 1991 ബാച്ച് ഹരിയാന കേഡർ ഐഎഎസ് ഓഫീസറായ അദ്ദേഹം അഡീഷണൽ ചീഫ് സെക്രട്ടറി പദവിയിൽ നിന്നാണ് വിരമിക്കുന്നത്.

എൻ. പ്രശാന്ത് വീണ്ടും പരിഹാസ പോസ്റ്റുമായി രംഗത്ത്
ഐ.എ.എസ്. ഉദ്യോഗസ്ഥൻ എൻ. പ്രശാന്ത് വീണ്ടും പരിഹാസ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. ഗോഡ്ഫാദറോ വരവിൽ കവിഞ്ഞ സ്വത്തോ ഇല്ലെന്നും തെറ്റു ചെയ്തിട്ടില്ലാത്തതിനാൽ അടിമക്കണ്ണാകാനില്ലെന്നുമാണ് പോസ്റ്റിലെ പ്രധാന ആരോപണം. ചീഫ് സെക്രട്ടറി വിളിച്ച ഹിയറിങ്ങിൽ ലൈവ് സ്ട്രീമിങ് വേണമെന്ന പ്രശാന്തിന്റെ ആവശ്യം തള്ളി.