Human Rights Commission

ജനറൽ ആശുപത്രിയിൽ അത്യാധുനിക എക്സ്റേ മെഷീൻ വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിലവിലുള്ള എക്സ്റേ മെഷീന് പകരം ഡിജിറ്റൽ റേഡിയോഗ്രാഫി സിസ്റ്റം സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. 2026-27 സാമ്പത്തിക വർഷത്തെ പ്ലാൻ ഫണ്ടിൽ ഇത് ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കാമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ കമ്മീഷനെ അറിയിച്ചു. സർക്കാർ അനുമതി ലഭിച്ചാൽ എത്രയും വേഗം നടപടി സ്വീകരിക്കാൻ കമ്മീഷൻ നിർദ്ദേശം നൽകി.

ശിവഗംഗ കസ്റ്റഡി മരണം: അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് കത്തയച്ച് തമിഴ്നാട് ബിജെപി അധ്യക്ഷൻ
ശിവഗംഗയിൽ കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന് കത്തെഴുതി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെയുണ്ടായ കസ്റ്റഡി മരണങ്ങളിൽ എന്ത് നടപടിയെടുത്തു എന്ന് സർക്കാരിനോട് വിശദീകരണം തേടണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

ബേപ്പൂരിൽ യുവാവിനെ എസ്.ഐ മർദ്ദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
ബേപ്പൂരിൽ ഇരുചക്ര വാഹനത്തിൽ മൂന്ന് പേർ സഞ്ചരിച്ചതിന് എസ്.ഐ യുവാവിനെ മർദ്ദിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ഉത്തരവിട്ടു. ജൂലൈ 29ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ കേസ് പരിഗണിക്കും.

നിലമ്പൂരിൽ പന്നിക്കെണിയിൽ വിദ്യാർത്ഥി മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽ ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവിക്കും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്കും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകി. ജൂലൈയിൽ തിരൂരിൽ വെച്ച് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുന്നതാണ്.

പേരൂർക്കട സ്റ്റേഷനിലെ ദളിത് സ്ത്രീ പീഡനക്കേസ്; അന്വേഷണം പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക്
പേരൂർക്കട പോലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീയെ കസ്റ്റഡിയിൽ വെച്ച് മാനസികമായി പീഡിപ്പിച്ച സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.എ. വിദ്യാധരനാണ് കേസ് അന്വേഷിക്കുന്നത്. മനുഷ്യാവകാശ കമ്മീഷൻ്റെ ഉത്തരവ് പ്രകാരമാണ് ഈ നടപടി.

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയിലെ പിഴവ്; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരത്ത് കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയിലെ പിഴവ് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. സിറ്റി പോലീസ് കമ്മീഷണർക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശം നൽകി.

വയനാട് റിസോർട്ട് ദുരന്തം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു, റിപ്പോർട്ട് തേടി
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താൽക്കാലിക ഷെൽട്ടർ തകർന്ന് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടു. റിസോർട്ട് മാനേജർ ഉൾപ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഭൂമി തർക്കങ്ങളിൽ റവന്യൂ വകുപ്പിന് അധികാരമില്ല; സിവിൽ കോടതിയെ സമീപിക്കാമെന്ന് മനുഷ്യാവകാശ കമ്മീഷൻ
ഭൂമിയുടെ ഉടമസ്ഥാവകാശ തർക്കങ്ങളിൽ റവന്യൂ ഉദ്യോഗസ്ഥർക്ക് തീരുമാനമെടുക്കാൻ അധികാരമില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ. സിവിൽ കോടതികൾക്കാണ് ഇത്തരം വിഷയങ്ങളിൽ തീരുമാനമെടുക്കാൻ അധികാരമെന്നും കമ്മീഷൻ വ്യക്തമാക്കി. വാമനപുരം സ്വദേശി വി. ജയകുമാർ സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ ഈ നിരീക്ഷണം. ഭൂനികുതി സ്വീകരിക്കുന്നത് ഉടമസ്ഥാവകാശത്തിനുള്ള തെളിവായി കണക്കാക്കാനാവില്ലെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.

കൊച്ചിയിലെ തൊഴിൽ പീഡനം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കൊച്ചിയിലെ മാർക്കറ്റിംഗ് സ്ഥാപനത്തിലെ തൊഴിൽ പീഡനത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. ടാർഗറ്റ് തികയ്ക്കാത്തതിന് ജീവനക്കാരെ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. അഭിഭാഷകനായ കുളത്തൂർ ജയസിംഗ് നൽകിയ പരാതിയിലാണ് നടപടി.

കൽപറ്റ: പോലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച നിലയിൽ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കൽപറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ആദിവാസി യുവാവ് തൂങ്ങിമരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പതിനെട്ടു വയസ്സുകാരനായ ഗോകുലിനെയാണ് ചൊവ്വാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായ കേസിൽ ബന്ധപ്പെട്ടാണ് ഗോകുലിനെ കസ്റ്റഡിയിലെടുത്തത്.

വടക്കാഞ്ചേരിയിൽ വയോധികയെ ഉപേക്ഷിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
വടക്കാഞ്ചേരിയിൽ രോഗബാധിതയായ വയോധികയെ റോഡിൽ ഉപേക്ഷിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. 68 വയസ്സുള്ള കാളി എന്ന തങ്കുവിനെയാണ് മകൾ ഉപേക്ഷിച്ചത്. ട്വന്റിഫോർ വാർത്ത റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് കമ്മീഷന്റെ ഇടപെടൽ.

ആശാവർക്കർമാർക്ക് ആനുകൂല്യങ്ങൾ ഉറപ്പാക്കാൻ മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശം
ആശാവർക്കർമാരുടെ ക്ഷേമത്തിനായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശങ്ങൾ നൽകി. നിശ്ചിത ശമ്പളവും ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. സർക്കാർ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് ആശാവർക്കർമാർ പറഞ്ഞു.