ഹിന്ദുക്കൾക്ക് ഏറ്റവും വലിയ ഭീഷണി ഇടതുപക്ഷവും ലിബറലുകളുമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ആരോപിച്ചു. മുസ്ലീങ്ങളോ ക്രിസ്ത്യാനികളോ അല്ല, സ്വന്തം സമൂഹത്തിനുള്ളിൽ നിന്നുള്ളവരാണ് ഹിന്ദുക്കളെ ദുർബലപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചിമ ബംഗാളിൽ ഹിന്ദുക്കൾ ദുർബലരാകുന്നതിന് മമതാ ബാനർജിയാണ് കാരണമെന്നും അദ്ദേഹം ആരോപിച്ചു.