Himachal Pradesh

ഹിമാചലിൽ കുടുങ്ങിയ മലയാളി സംഘം ഷിംലയിലേക്ക്; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ മലയാളി സംഘം ഷിംലയിലേക്ക് യാത്ര തുടങ്ങി. 18 മലയാളികൾ ഉൾപ്പെടെ 25 അംഗ സംഘമാണ് കൽപയിൽ കുടുങ്ങിയത്. ഇവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കെ വി തോമസ് അറിയിച്ചു.

ഹിമാചലിൽ കുടുങ്ങിയ മലയാളി സംഘത്തെ രക്ഷിക്കാൻ ഇടപെട്ട് കേന്ദ്രമന്ത്രി
ഹിമാചലിൽ കനത്ത മഴയെത്തുടർന്ന് കുടുങ്ങിയ മലയാളി സംഘത്തെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി. കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഇടപെട്ട് ഇവരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് സുരക്ഷ ഉറപ്പാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹിമാചലിൽ കനത്ത മഴയിൽ 18 മലയാളികൾ ഉൾപ്പെടെ 25 വിനോദസഞ്ചാരികൾ കുടുങ്ങി
ഹിമാചൽ പ്രദേശിൽ കനത്ത മഴയും മണ്ണിടിച്ചിലും മൂലം 18 മലയാളികൾ ഉൾപ്പെടെ 25 വിനോദസഞ്ചാരികൾ കുടുങ്ങി. ഷിംലയിലേക്കുള്ള റോഡ് തകർന്നതാണ് കാരണം. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

കേരളത്തിന്റെ സാന്ത്വന പരിചരണ മാതൃക ഹിമാചലിലേക്കും
കേരളം നടപ്പിലാക്കുന്ന സാമൂഹികാധിഷ്ഠിത സാന്ത്വന പരിചരണം ഹിമാചൽ പ്രദേശിലും നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി 70 ഡോക്ടർമാർക്കും 70 നഴ്സുമാർക്കും പരിശീലനം നൽകും. എല്ലാ പിന്തുണയും നൽകുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.

ഹിമാചലിൽ 413 തീർത്ഥാടകരെ രക്ഷപ്പെടുത്തി
ഹിമാചലിൽ മഴയും പ്രളയവും മൂലം കുടുങ്ങിക്കിടന്ന 413 തീർത്ഥാടകരെ രക്ഷപ്പെടുത്തി. കിന്നൗർ - കൈലാസ് യാത്ര റൂട്ടിൽ കുടുങ്ങിയവരെയാണ് രക്ഷാപ്രവർത്തകർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. ജില്ലാ ഭരണകൂടത്തിന് ലഭിച്ച സന്ദേശത്തെ തുടർന്ന് ഐടിബിപി ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; ഹിമാചലിൽ 200 റോഡുകൾ അടച്ചു
ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു. ഹിമാചൽ പ്രദേശിൽ ഏകദേശം 200 റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. കാലവർഷക്കെടുതിയിൽ ഹിമാചൽ പ്രദേശിൽ മാത്രം 883 കോടിയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.

ഉത്തരേന്ത്യയിൽ പേമാരി തുടരുന്നു; ഹിമാചലിൽ 78 മരണം
ഉത്തരേന്ത്യയിൽ കനത്ത മഴ നാശം വിതയ്ക്കുന്നു. ഹിമാചൽ പ്രദേശിൽ മാത്രം 78 പേർ മരിച്ചു. ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.

ഷിംലയിൽ അഞ്ചുനില കെട്ടിടം തകർന്നു വീണു; ആളപായമില്ല
ഷിംലയിലെ ഭട്ടകുഫറിൽ അഞ്ചുനില കെട്ടിടം തകർന്നു വീണു. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. നാലുവരി പാതയുടെ നിർമ്മാണമാണ് കെട്ടിടത്തിന്റെ ബലക്ഷയത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ഹിമാചലിൽ മിന്നൽ പ്രളയം; മരണം അഞ്ചായി, രക്ഷാപ്രവർത്തനം തുടരുന്നു
ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയത്തിൽ അഞ്ചു മരണം. കുളു, മണാലി എന്നിവിടങ്ങളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നു. അടുത്ത നാല് ദിവസങ്ങളിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം; നിരവധിപ്പേരെ കാണാതായി
ഹിമാചൽ പ്രദേശിലെ കാംഗ്ര, കുളു ജില്ലകളിൽ മേഘവിസ്ഫോടനത്തെ തുടർന്ന് നദികൾ കരകവിഞ്ഞൊഴുകി. നിരവധി ആളുകളെ ഒഴുക്കിൽപ്പെട്ട് കാണാതായതായി അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനം ആരംഭിച്ചു. കുളു ജില്ലയിലെ മണാലിയിലും ബഞ്ചാറിലും വെള്ളപ്പൊക്കമുണ്ടായി.

ഹിമാചൽ പ്രദേശിൽ 24 പെൺകുട്ടികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ
ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഒരു സർക്കാർ സ്കൂളിൽ 24 പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകനെ അറസ്റ്റ് ചെയ്തു. ലൈംഗിക പീഡനങ്ങൾക്കെതിരെ പ്രവർത്തിക്കാനായി രൂപീകരിച്ച സമിതിയുടെ യോഗത്തിനിടെ വിദ്യാർത്ഥികൾ ഗണിതശാസ്ത്ര അധ്യാപകനെതിരെ പരാതി നൽകിയതിനെ തുടർന്നാണ് പീഡന വിവരം പുറത്തുവന്നത്. തുടർന്ന് പോക്സോ നിയമം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു.

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ്: കേരളത്തിനെതിരെ ഹിമാചൽ പ്രദേശിന് ആറ് വിക്കറ്റിന്റെ വിജയം
41-ാം ഓൾ ഇന്ത്യ ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഹിമാചൽ പ്രദേശ് കേരളത്തെ തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹിമാചൽ പ്രദേശ് 35.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.