health

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാപിഴവ്: യുവതിയുടെ നെഞ്ചിലെ ഗൈഡ് വയർ നീക്കം ചെയ്യാൻ സാധ്യത തേടി ആരോഗ്യവകുപ്പ്
തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാപിഴവിൽ യുവതിയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കാൻ ആരോഗ്യവകുപ്പ് സാധ്യത തേടുന്നു. ഇതിനായുള്ള ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ആരോഗ്യവകുപ്പ് ഉടൻ യോഗം ചേരും. ബുധനാഴ്ച ചേരുന്ന അന്തിമയോഗത്തിനുശേഷമായിരിക്കും തുടർ തീരുമാനം.

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വയർ കുടുങ്ങിയ സംഭവം: സുമയ്യയുടെ മൊഴിയെടുത്തു
തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവിനെത്തുടർന്ന് നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ പരാതിക്കാരി സുമയ്യയുടെ ഹിയറിങ് പൂർത്തിയായി. വിദഗ്ധ സംഘത്തിന് മുന്നിലാണ് സുമയ്യ മൊഴി നൽകിയത്. വിദഗ്ധസമിതി റിപ്പോർട്ട് വന്നതിന് ശേഷം മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് സുമയ്യയുടെ സഹോദരൻ പ്രതികരിച്ചു.

യുഎഇയുടെ പുതിയ ആരോഗ്യ മന്ത്രിയായി അഹമ്മദ് അൽ സായിദിനെ നിയമിച്ചു
യുഎഇയുടെ പുതിയ ആരോഗ്യ മന്ത്രിയായി അഹമ്മദ് അൽ സായിദിനെ നിയമിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പ്രഖ്യാപനം നടത്തിയത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ അംഗീകാരത്തിന് ശേഷമാണ് പ്രഖ്യാപനം.

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവ്: നഷ്ടപരിഹാരവുമായി സുമയ്യയുടെ പ്രതിഷേധം
തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയാ പിഴവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ സുമയ്യ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ പ്രതിഷേധം ആരംഭിച്ചു. നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സമരം ചെയ്യുന്നത്. ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥലത്തില്ലാത്തതിനാൽ അദ്ദേഹമെത്തി തൃപ്തികരമായ ഒരു പരിഹാരം ഉണ്ടാക്കാതെ താൻ തിരികെ പോകില്ലെന്ന് സുമയ്യ വ്യക്തമാക്കി.

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലുള്ളവരുടെ എണ്ണം ഏഴായി
വയനാട് സ്വദേശിയായ 45 വയസ്സുള്ള ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ഏഴായി. ആരോഗ്യവകുപ്പ് ഈ സാഹചര്യത്തെ ഗൗരവത്തോടെയാണ് കാണുന്നത്. രോഗം ബാധിച്ചവരിൽ ഒരു മൂന്നുമാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടുന്നു.

വാർദ്ധക്യത്തിലെ വെല്ലുവിളികൾ: അമിതാഭ് ബച്ചന്റെ തുറന്നുപറച്ചിൽ
അമിതാഭ് ബച്ചൻ തന്റെ ബ്ലോഗിലൂടെ വാർദ്ധക്യത്തിന്റെ യാഥാർഥ്യങ്ങളെക്കുറിച്ച് തുറന്നുപറയുന്നു. എൺപത്തിരണ്ടാം വയസ്സിൽ, ഒരുകാലത്ത് അനായാസമായിരുന്ന കാര്യങ്ങൾ ഇപ്പോൾ കൂടുതൽ ശ്രദ്ധയോടെ ചെയ്യേണ്ടിവരുന്നു എന്ന് അദ്ദേഹം കുറിച്ചു. ശരീരത്തിന് ബാലൻസ് നഷ്ടപ്പെടുന്നതിനെക്കുറിച്ചും, വീടിന് ചുറ്റും ഹാൻഡിൽ ബാറുകൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു.

കെ സോട്ടോ: മസ്തിഷ്ക മരണങ്ങൾ സ്ഥിരീകരിക്കുന്നതിൽ കുറവുണ്ടായെന്ന് കണക്കുകൾ
കെ സോട്ടോ പദ്ധതിയെക്കുറിച്ച് ഡോ. മോഹൻദാസ് ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്ന കണക്കുകൾ പുറത്ത്. സർക്കാർ മെഡിക്കൽ കോളേജുകളിൽ മസ്തിഷ്ക മരണങ്ങൾ സ്ഥിരീകരിക്കുന്നത് കുറഞ്ഞു. ഈ വർഷം സ്ഥിരീകരിച്ച മസ്തിഷ്ക മരണങ്ങളിൽ അധികവും സ്വകാര്യ ആശുപത്രികളിലാണ്.

കെ സോട്ടോയെ വിമർശിച്ച ഡോക്ടർക്ക് മെമ്മോ
തിരുവനന്തപുരം മെഡിക്കൽ കോളേജ് നെഫ്രോളജി വിഭാഗം മേധാവി ഡോ. മോഹൻ ദാസിന് ആരോഗ്യവകുപ്പിന്റെ മെമ്മോ നൽകി. കെ സോട്ടോ പരാജയമാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ചതിനാണ് നടപടി. സാമൂഹ്യമാധ്യമങ്ങളിൽ പ്രതികരിക്കില്ലെന്ന് ഡോക്ടർ മറുപടി നൽകി.

കോഴിക്കോട് ബാലുശ്ശേരിയിൽ രോഗിയെ ചുമന്ന് ആശുപത്രിയിലെത്തിച്ചു; ദുരിതമയ ജീവിതം നയിച്ച് ആദിവാസികൾ
കോഴിക്കോട് ബാലുശ്ശേരി കോട്ടുരിൽ രോഗിയെ ചുമന്ന് ആശുപത്രിയിലെത്തിച്ച സംഭവം നടന്നു. കല്ലൂട്ട് കുന്ന് അംബേദ്കർ സെറ്റിൽമെൻ്റ് ആദിവാസി കോളനിയിൽ 16 കുടുംബങ്ങളാണുള്ളത്. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ രോഗിയെ ചുമന്ന് ആശുപത്രിയിൽ എത്തിക്കേണ്ടി വരുന്ന അവസ്ഥയാണ് ഇവിടെയുള്ളത്.

ശസ്ത്രക്രിയാ ഉപകരണം കാണാനില്ല: സഹപ്രവർത്തകർ പിന്തുണക്കാത്തതിൽ വിഷമമുണ്ടെന്ന് ഡോ.ഹാരിസ് ഹസ്സൻ
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയാ ഉപകരണം കാണാതായ സംഭവത്തിൽ പ്രതികരണവുമായി ഡോ.ഹാരിസ് ഹസ്സൻ. സഹപ്രവർത്തകർ തനിക്കൊപ്പം നിൽക്കാത്തതിൽ വിഷമമുണ്ടെന്നും പ്രിൻസിപ്പലിന്റെ വാർത്താ സമ്മേളനം ഞെട്ടിച്ചു എന്നും അദ്ദേഹം പറഞ്ഞു. തന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ മേലുദ്യോഗസ്ഥർക്ക് നടപടിയെടുക്കാമെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.

മെഡിക്കൽ കോളജ് ശാസ്ത്രക്രിയ വിവാദം: ഡോ.ഹാരിസ് ഹസന്റെ മൊഴിയെടുക്കും, പിന്തുണയുമായി ഐഎംഎ
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാ പ്രതിസന്ധി തുറന്നുപറഞ്ഞ ഡോ. ഹാരിസ് ഹസനെതിരായ വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് മൊഴിയെടുത്തേക്കും. യൂറോളജി വിഭാഗത്തിലെ ശസ്ത്രക്രിയ ഉപകരണ ഭാഗം കാണാതായെന്ന റിപ്പോർട്ടിന്റെ ഭാഗമായാണ് ഹാരിസിന്റെ മൊഴി രേഖപ്പെടുത്തുക. ഡോക്ടർക്കെതിരെ നടപടിയുമായി ആരോഗ്യവകുപ്പ് മുന്നോട്ട് പോകുമ്പോൾ, ഐഎംഎയും കെജിഎംസിടിഎയും ഡോക്ടർക്ക് പിന്തുണ പ്രഖ്യാപിച്ചു.

പാറശ്ശാലയിൽ യുവതിയുടെ വയറ്റിൽ നിന്ന് 41 റബർബാൻഡുകൾ കണ്ടെത്തി
തിരുവനന്തപുരം പാറശ്ശാലയിൽ യുവതിയുടെ വയറ്റിൽ നിന്ന് 41 റബർബാൻഡുകൾ കണ്ടെത്തി. തുടർച്ചയായ വയറുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് റബ്ബർ ബാൻഡ് കണ്ടെത്തിയത്. ശസ്ത്രക്രിയയിലൂടെ റബർ ബാൻഡുകൾ നീക്കം ചെയ്തു.