Health Department

ആരോഗ്യ മന്ത്രി രാജി വെക്കണം; രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല
ആരോഗ്യ വകുപ്പിനെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ആരോഗ്യ മന്ത്രി വീണാ ജോർജ് രാജി വെക്കണമെന്നും, മന്ത്രിക്ക് അധികാരത്തിൽ തുടരാൻ ധാർമികതയില്ലെന്നും അദ്ദേഹം പറഞ്ഞു. കള്ളങ്ങൾ തുടർന്ന് പറഞ്ഞതിന് ശേഷം ഒടുവിൽ മാപ്പ് പറഞ്ഞു രക്ഷപ്പെടാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് നാല് മാസത്തിനിടെ ഒന്നേകാൽ ലക്ഷം പേർക്ക് തെരുവുനായയുടെ കടിയേറ്റെന്ന് റിപ്പോർട്ട്
സംസ്ഥാനത്ത് ഈ വർഷം നാല് മാസത്തിനുള്ളിൽ 1.25 ലക്ഷത്തിലധികം പേർക്ക് തെരുവുനായയുടെ കടിയേറ്റതായി ആരോഗ്യവകുപ്പ് അറിയിച്ചു. 2025 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. 2012 മുതൽ 2025 മെയ് വരെ 184 പേർ പേവിഷബാധയേറ്റ് മരിച്ചു.

സംസ്ഥാനത്ത് 674 പേർ നിരീക്ഷണത്തിൽ; ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ 674 പേർ നിരീക്ഷണത്തിൽ. മലപ്പുറത്ത് 12 പേർ ഐസൊലേഷനിൽ ചികിത്സയിലാണ്. നിപ കേസുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും രേഖപ്പെടുത്താൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി.

നിപ: സംസ്ഥാനത്ത് 609 പേർ സമ്പർക്കപ്പട്ടികയിൽ
സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ 609 പേർ സമ്പർക്കപ്പട്ടികയിൽ. മലപ്പുറത്ത് 8 പേർ ഐസിയുവിൽ ചികിത്സയിലാണ്. പാലക്കാട് രണ്ടാമത് റിപ്പോർട്ട് ചെയ്ത കേസിൽ 112 പേർ സമ്പർക്കപ്പട്ടികയിലുണ്ട്.

ആരോഗ്യമേഖലയിലെ വിമർശനം: സി.പി.ഐ.എം മുഖപത്രത്തിന്റെ പ്രതിരോധം
ആരോഗ്യ വകുപ്പിനെതിരായ വിമർശനങ്ങളെ പ്രതിരോധിച്ചുകൊണ്ട് സി.പി.ഐ.എം മുഖപത്രം രംഗത്ത്. കേരളത്തിലെ പൊതുജനാരോഗ്യ മേഖല തകർന്നടിഞ്ഞെന്ന് വരുത്താനുള്ള ശ്രമം നടക്കുന്നുവെന്ന് ദേശാഭിമാനി എഡിറ്റോറിയൽ പറയുന്നു. യുഡിഎഫും ബിജെപിയും സർക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളിലൂടെ സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും മുഖപ്രസംഗത്തിൽ ആരോപിക്കുന്നു.

ആരോഗ്യ വകുപ്പിനെതിരായ പ്രതിഷേധം; വിമർശനവുമായി ദേശാഭിമാനി
ആരോഗ്യ വകുപ്പിനെതിരായ പ്രതിഷേധങ്ങളെ വിമർശിച്ച് ദേശാഭിമാനി മുഖപ്രസംഗം. കോട്ടയം മെഡിക്കൽ കോളേജിലെ സംഭവം ഒറ്റപ്പെട്ടതാണെന്നും മാധ്യമങ്ങൾ മരണത്തെ പെരുപ്പിച്ച് കാണിച്ചുവെന്നും പറയുന്നു. ആരോഗ്യരംഗത്തെ തകർക്കാൻ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നാടകങ്ങൾ വിലയിരുത്തുന്ന ലേഖനം, സൗജന്യ ചികിത്സ നൽകുന്ന ആശുപത്രികളെ തകർത്ത് സ്വകാര്യ ആശുപത്രികൾക്ക് സാധാരണക്കാരെ എറിഞ്ഞുകൊടുക്കാനുള്ള ഗൂഢലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്ന് ആരോപിക്കുന്നു

ആരോഗ്യരംഗത്ത് തീവെട്ടിക്കൊള്ള; സർക്കാർ കണക്കുകൾ മറച്ചുവെച്ചെന്നും വി.ഡി. സതീശൻ
ആരോഗ്യമേഖലയിൽ അഴിമതിയും കെടുകാര്യസ്ഥതയുമുണ്ടെന്ന് വി.ഡി. സതീശൻ. മെഡിക്കൽ കോളേജുകളിൽ ശസ്ത്രക്രിയ കഴിഞ്ഞാൽ തുന്നിക്കെട്ടാനുള്ള നൂല് പോലും ലഭ്യമല്ല. കൊവിഡ് മൂലം മരിച്ചവരുടെ എണ്ണത്തിൽ സർക്കാർ തിരുത്തൽ വരുത്തിയെന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്നു; പരിശോധന ശക്തമാക്കാൻ ആരോഗ്യവകുപ്പ്
രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. രോഗലക്ഷണങ്ങളുള്ള എല്ലാവർക്കും കോവിഡ് പരിശോധന നടത്തണമെന്നും പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ശേഷമാണ് ഈ തീരുമാനമുണ്ടായത്.

വായിലെ കാൻസർ നേരത്തേ കണ്ടെത്തണം; ആരോഗ്യ മന്ത്രിയുടെ ആഹ്വാനം
ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്, വായിലെ കാൻസറിനെതിരെ ജാഗ്രത പാലിക്കാൻ ആഹ്വാനം ചെയ്തു. ആരോഗ്യ വകുപ്പ് നടത്തിയ സ്ക്രീനിംഗിൽ 41,660 പേർക്ക് വദനാര്ബുദ സാധ്യത കണ്ടെത്തി. എല്ലാ ആളുകളും അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി കാൻസർ സ്ക്രീനിംഗ് നടത്തണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

തൃശ്ശൂരിൽ ഫാർമസിസ്റ്റ് ഗ്രേഡ് II അഭിമുഖം: ഏപ്രിൽ 23 മുതൽ
തൃശ്ശൂർ ജില്ലയിലെ ആരോഗ്യ സേവന വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് II തസ്തികയിലേക്കുള്ള അഭിമുഖം ഏപ്രിൽ 23 മുതൽ നടക്കും. പി.എസ്.സി തൃശ്ശൂർ, പാലക്കാട് ജില്ലാ ഓഫീസുകളിലാണ് അഭിമുഖം. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഹാജരാകണം.

മരുന്നിൽ സൂചി; പരാതി വ്യാജമെന്ന് ആരോഗ്യ വകുപ്പ്
വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് നൽകിയ മരുന്നിൽ സൂചി കണ്ടെത്തിയെന്ന പരാതി വ്യാജമാണെന്ന് ആരോഗ്യ വകുപ്പ്. മേമല ഉരുളുകുന്ന് സ്വദേശിനിയായ വസന്തയാണ് പരാതി നൽകിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയ ആരോഗ്യ വകുപ്പ് ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചു.

ആലപ്പുഴയിൽ വൈകല്യത്തോടെ ജനിച്ച കുഞ്ഞിന് അടിയന്തര വിദഗ്ധ ചികിത്സ വേണമെന്ന് മെഡിക്കൽ ബോർഡ്
ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ ജനിച്ച കുഞ്ഞിന് അടിയന്തര വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് മെഡിക്കൽ ബോർഡ് നിർദ്ദേശിച്ചു. കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമാണെന്നും ഏതു നിമിഷവും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുമെന്നും ബോർഡ് മുന്നറിയിപ്പ് നൽകി. എന്നാൽ, തുടർ ചികിത്സയ്ക്ക് ആരോഗ്യ വകുപ്പ് ഇതുവരെ ഉറപ്പ് നൽകിയിട്ടില്ലെന്ന് കുടുംബം ആശങ്ക പ്രകടിപ്പിച്ചു.