Hamas

ഇസ്രായേൽ-ഹമാസ് ചർച്ചകളിൽ ശുഭപ്രതീക്ഷ: വെടിനിർത്തലിന് ഇരുപക്ഷവും സമ്മതിച്ചെന്ന് വൈറ്റ് ഹൗസ്
ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ ചർച്ചകൾക്ക് ശുഭ സൂചന നൽകി വൈറ്റ് ഹൗസ്. യുദ്ധം അവസാനിപ്പിക്കാൻ ഇരുപക്ഷവും സമ്മതിച്ചതായാണ് വിവരം. ഈജിപ്തിലെ ഷാം-അൽ-ശൈഖിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന കരാറിൻ്റെ ആദ്യഘട്ടം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളാണ് പുരോഗമിക്കുന്നത്. ചർച്ചയിൽ പുരോഗതിയുണ്ടെന്നും നടപടികൾ വേഗത്തിലാക്കണമെന്നും ഡോണൾഡ് ട്രംപ് നിർദ്ദേശിച്ചു.

ട്രംപിന്റെ സമാധാന ശ്രമങ്ങൾക്ക് തുടക്കം; കെയ്റോയിൽ ഇസ്രായേൽ-ഹമാസ് ചർച്ചകൾ
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമാധാന കരാർ നടപ്പാക്കുന്നതിനുള്ള മധ്യസ്ഥ ചർച്ചകൾക്ക് തുടക്കമായി. ചർച്ചകൾക്കായി ഇസ്രായേൽ-ഹമാസ് പ്രതിനിധികൾ കെയ്റോയിലെത്തി. ഈജിപ്ഷ്യൻ, ഖത്തർ ഉദ്യോഗസ്ഥരാണ് മധ്യസ്ഥ ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ദിവസങ്ങൾക്കുള്ളിൽ ബന്ദികളെ മോചിപ്പിക്കുമെന്ന് നെതന്യാഹു; വെടിനിർത്തൽ ധാരണയിൽ കാലതാമസം പാടില്ലെന്ന് ട്രംപിന്റെ അന്ത്യശാസനം
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗസ്സയിൽ ബന്ദികളെ ദിവസങ്ങൾക്കുള്ളിൽ മോചിപ്പിക്കാൻ കഴിയുമെന്ന് പ്രസ്താവിച്ചു. ഹമാസിനെ നിരായുധീകരിക്കുമെന്നും ഗസ്സയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമെന്നും അദ്ദേഹം അറിയിച്ചു. വെടിനിർത്തൽ ധാരണയിൽ കാലതാമസം വരുത്തരുതെന്ന് ട്രംപ് ഹമാസിന് അന്ത്യശാസനം നൽകി, ചർച്ചകൾക്കായി യുഎസ് സംഘം ഈജിപ്തിലേക്ക് പോകും.

ഇസ്രായേൽ സമാധാന കരാർ ഉടൻ പ്രാബല്യത്തിൽ വരുത്തണമെന്ന് ട്രംപ്
ഇസ്രായേലുമായുള്ള സമാധാന കരാർ ഉടൻ പ്രാബല്യത്തിൽ വരണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. സമാധാനത്തിനായുള്ള മധ്യസ്ഥ ശ്രമങ്ങളിൽ കാലതാമസമുണ്ടാകാൻ അനുവദിക്കില്ലെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഗസയുടെ ഭരണം അറബ്-ഇസ്ലാമിക രാജ്യങ്ങളുടെ പിന്തുണയോടെ ടെക്നോക്രാറ്റുകളടങ്ങിയ സ്വതന്ത്ര പലസ്തീനിയൻ സമിതിക്ക് കൈമാറാൻ തയ്യാറാണെന്നും ഹമാസ് അറിയിച്ചു.

ട്രംപിന്റെ സമാധാന പദ്ധതിക്ക് മറുപടിയുമായി ഹമാസ്
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 20 ഇന സമാധാനപദ്ധതിയിൽ പ്രതികരണവുമായി ഹമാസ്. ഇസ്രയേലി ബന്ദികളെ വിട്ടയക്കാനും ഗസയുടെ ഭരണം കൈമാറുന്നതിനും തയ്യാറാണെന്ന് ഹമാസ് അറിയിച്ചു. മധ്യസ്ഥ ചർച്ചകൾക്ക് തയ്യാറാണെന്നും മറ്റ് ഉപാധികളിൽ ചർച്ചയാകാമെന്നും ഹമാസ് വ്യക്തമാക്കി.

ഗസ്സ കരാർ: ഞായറാഴ്ച വരെ സമയം നൽകി ട്രംപ്
ഗസ്സയിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാൻ ഹമാസിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനം. ഞായറാഴ്ച വൈകീട്ട് ആറിനുള്ളിൽ പദ്ധതി അംഗീകരിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. ഇത് ഹമാസിനുള്ള അവസാന അവസരമാണെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

ഗാസയിൽ ആക്രമണം കടുക്കുന്നു; ബന്ദികളുടെ ചിത്രം പുറത്തുവിട്ട് ഹമാസ്
ഗാസ നഗരത്തിൽ ഇസ്രായേൽ ആക്രമണം ശക്തമാകുമ്പോൾ, ബന്ദികളുടെ ചിത്രം പുറത്തുവിട്ട് ഹമാസ് മുന്നറിയിപ്പ് നൽകി. ആക്രമണം തുടർന്നാൽ ഇത് ബന്ദികളുടെ അവസാന ചിത്രമായിരിക്കുമെന്നാണ് മുന്നറിയിപ്പ്. നാലര ലക്ഷത്തിലധികം ആളുകൾ വടക്കൻ ഗാസയിൽ നിന്ന് പലായനം ചെയ്തു കഴിഞ്ഞു.

ഖത്തർ ആക്രമണത്തിൽ ഹമാസ് നേതാക്കൾ കൊല്ലപ്പെട്ടിട്ടില്ലെന്ന് ഇസ്രായേൽ; അറബ് ഉച്ചകോടി മറ്റന്നാൾ
ഖത്തർ ആക്രമണത്തിൽ ഹമാസ് നേതാക്കൾ കൊല്ലപ്പെട്ടിട്ടില്ലെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. പലസ്തീൻ രാജ്യം സാധ്യമാകില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ഇസ്രായേൽ ആക്രമണത്തിനെതിരെ കൂട്ടായ പ്രതികരണം ആവശ്യമാണെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മൊഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി അഭിപ്രായപ്പെട്ടു.

ട്രംപിന്റെ അനുമതിയോടെ ദോഹയിൽ ഇസ്രായേൽ ആക്രമണം നടത്തിയെന്ന് ഹമാസ്
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗസ്സ വെടിനിർത്തൽ പ്രമേയത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ദോഹയിലെത്തിയ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്ന ആരോപണവുമായി ഹമാസ്. വെടിനിർത്തൽ ചർച്ചകൾ നടക്കുന്നതിനിടെ ഹമാസ് നേതാക്കൾക്കെതിരെ ആക്രമണം നടത്താൻ ഇസ്രായേലിന് ട്രംപ് അനുമതി നൽകിയെന്നാണ് ഇസ്രായേൽ മാധ്യമമായ ചാനൽ 12 റിപ്പോർട്ട് ചെയ്യുന്നത്. ഖത്തറിലേക്കുള്ള ഇസ്രായേൽ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇറാനും രംഗത്തെത്തി.

ദോഹയിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്രായേൽ
ഖത്തറിലെ ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഇസ്രായേൽ ഏറ്റെടുക്കുന്നതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഹമാസിലെ ഉന്നത നേതാക്കൾക്കെതിരായ ഈ നടപടി പൂർണ്ണമായും ഇസ്രായേലിന്റെ സ്വതന്ത്രമായ തീരുമാനമായിരുന്നുവെന്നും നെതന്യാഹു വ്യക്തമാക്കി. ഒക്ടോബർ 7-ലെ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായവരെയാണ് ലക്ഷ്യമിട്ടതെന്നും ഐഡിഎഫ് പ്രസ്താവിച്ചു.

ജറുസലേം വെടിവയ്പ്പ്: ആറ് പേർ കൊല്ലപ്പെട്ടു, ഹമാസിന്റെ പ്രതികരണം ഇങ്ങനെ
വടക്കൻ ജറുസലേമിൽ ഇന്നുണ്ടായ വെടിവയ്പ്പിൽ ആറ് പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പലസ്തീൻകാരായ രണ്ട് ഭീകരരെ ഇസ്രായേൽ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തി. ഗസയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിയോടുള്ള സ്വാഭാവിക പ്രതികരണമാണ് ഇതെന്നും ഹമാസ് വക്താവ് അറിയിച്ചു.

വെടിനിർത്തലിന് തയ്യാറെന്ന് ഹമാസ്; പ്രസ്താവന തള്ളി ഇസ്രായേൽ
ഗസ്സയുടെ നിയന്ത്രണത്തിനായി ഒരു സ്വതന്ത്ര ഭരണകൂടം രൂപീകരിക്കുന്നതിനും എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നതിനും തയ്യാറാണെന്ന് ഹമാസ് അറിയിച്ചു. എന്നാൽ യുദ്ധം ഉടനടി അവസാനിപ്പിക്കാനായി മന്ത്രിസഭ നിശ്ചയിച്ച വ്യവസ്ഥകൾ പാലിക്കണമെന്നാണ് ഇസ്രയേലിന്റെ നിലപാട്. ഇതിനിടെ അധിനിവേശ വെസ്റ്റ് ബാങ്ക് പൂർണമായും പിടിച്ചെടുക്കാനുള്ള പദ്ധതി ഇസ്രയേൽ പ്രധാനമന്ത്രിയുടെ അംഗീകാരത്തിനായി സമർപ്പിച്ചു.