Govindachamy

ഗോവിന്ദചാമിയുടെ ജയിൽ ചാട്ടം: ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
കൊടും കുറ്റവാളിയായ ഗോവിന്ദചാമിയുടെ ജയിൽ ചാട്ടം ക്രൈംബ്രാഞ്ച് അന്വേഷിക്കും. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ചാടിപ്പോയ ഇയാളെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടിയിരുന്നു.

ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവം: ആറു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും
കൊടും കുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപ്പെട്ട സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ആറു മാസത്തിനകം സമർപ്പിക്കും. റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള സമിതിയാണ് അന്വേഷണം നടത്തുന്നത്. ജയിൽ സുരക്ഷാ വീഴ്ചകളും ജീവനക്കാരുടെ കുറവും പരിശോധിക്കുമെന്നും സമിതി അറിയിച്ചു.

ഗോവിന്ദച്ചാമി ജയിൽ ചാട്ടം: ജയിൽ വകുപ്പിൽ അഴിച്ചുപണി, 8 ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം
കൊടും ക്രിമിനൽ ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന് പിന്നാലെ ജയിൽ വകുപ്പിൽ അഴിച്ചുപണി. എട്ടു ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. തിരുവനന്തപുരം, കോഴിക്കോട് ജില്ലാ ജയിലുകളിൽ സൂപ്രണ്ടുമാരെ നിയമിച്ചു.

ഗോവിന്ദചാമിയെ സഹായിച്ചത് ആരുമില്ല; ജയിൽ ചാട്ടം ആസൂത്രണം ചെയ്തതിൽ അസിസ്റ്റന്റ് സൂപ്രണ്ടിന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്
ഗോവിന്ദചാമിക്ക് ജയിൽ ചാടാൻ മറ്റാരുടെയും സഹായം ലഭിച്ചില്ലെന്ന് ജയിൽ ഡി.ഐ.ജിയുടെ അന്വേഷണ റിപ്പോർട്ട്. അസിസ്റ്റന്റ് ജയിൽ സൂപ്രണ്ടിന് ആസൂത്രണത്തിൽ വീഴ്ച സംഭവിച്ചു. സിസിടിവി നിരീക്ഷണത്തിന് ആളില്ലാതിരുന്നത് ഉദ്യോഗസ്ഥ ക്ഷാമം മൂലമെന്നും റിപ്പോർട്ടിലുണ്ട്.

ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവം: അസിസ്റ്റന്റ് സൂപ്രണ്ടിന് സസ്പെൻഷൻ
കണ്ണൂർ സെൻട്രൽ ജയിലിൽ ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ അസിസ്റ്റന്റ് സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തു. ജയിൽ മേധാവി എഡിജിപി ബൽറാം കുമാർ ഉപാദ്ധ്യായയാണ് നടപടിയെടുത്തത്. ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് ജയിൽ മേധാവിക്ക് സമർപ്പിക്കും.

ഗോവിന്ദച്ചാമിക്ക് എതിരെ ഗുരുതര വകുപ്പ് ചുമത്തി പോലീസ്; ജയിൽ ചാട്ടം ആസൂത്രിതമെന്ന് കണ്ടെത്തൽ
കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയവേ ജയിലിന്റെ സുരക്ഷാ സംവിധാനങ്ങൾ തകർത്ത കേസിൽ ഗോവിന്ദച്ചാമിക്ക് എതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ജയിൽ ചാടിയതുമായി ബന്ധപ്പെട്ട് ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് ജയിൽ മേധാവിക്ക് സമർപ്പിക്കും. കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അബ്ദുൽ സത്താറിനെ സസ്പെൻഡ് ചെയ്തു.

ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവം: ജയിൽ ഡിഐജി റിപ്പോർട്ട് ഇന്ന് സമർപ്പിക്കും
കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് ജയിൽ മേധാവിക്ക് സമർപ്പിക്കും. കണ്ണൂർ സെൻട്രൽ ജയിലിൽ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായെന്ന് ഡിഐജിയുടെ പ്രാഥമിക റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഉദ്യോഗസ്ഥനെക്കൂടി സസ്പെൻഡ് ചെയ്തിട്ടുണ്ട്.

കണ്ണൂർ ജയിലിൽ ഗോവിന്ദച്ചാമി രക്ഷപ്പെട്ടത് കമ്പി മുറിച്ച്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പത്താം ബ്ലോക്കിലെ സെല്ലിന്റെ താഴ് ഭാഗത്തെ കമ്പികകൾ മുറിച്ചുമാറ്റി ഗോവിന്ദച്ചാമി പുറത്തേക്ക് കടക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ജയില് ഉദ്യോഗസ്ഥര്ക്ക് വലിയ വീഴ്ച്ച സംഭവിച്ചുവെന്ന ആരോപണത്തെ സാധൂകരിക്കുന്നതാണ് പുറത്ത് വന്നിരിക്കുന്ന ചിത്രങ്ങൾ.

കണ്ണൂർ ജയിലിൽ ഗോവിന്ദച്ചാമി കിടന്ന സെല്ലിന്റെ ചിത്രം പുറത്ത്; സുരക്ഷാ വീഴ്ചകൾക്ക് തെളിവ്
കണ്ണൂർ സെൻട്രൽ ജയിലിൽ ഗോവിന്ദച്ചാമി കിടന്ന സെല്ലിന്റെ ചിത്രം പുറത്തുവന്നു. ജയിൽ ചാടാനായി ഗോവിന്ദച്ചാമി സെല്ലിന്റെ രണ്ട് ഇരുമ്പ് കമ്പികൾ മുറിച്ചുമാറ്റിയിരുന്നു. നാല് സഹതടവുകാർക്ക് ജയിൽചാട്ടത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; ഡെമോയുമായി പി.വി അൻവർ
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്ന് സമർത്ഥിക്കാൻ ജയിൽ ചാട്ടത്തിന്റെ ഡെമോ കാണിച്ച് പി വി അൻവർ. മഞ്ചേരിയിലെ സ്വന്തം സ്ഥലത്ത് വച്ചാണ് ജയിൽ ചാട്ടത്തിലെ സംശയങ്ങൾ അൻവർ ഡെമോയിലൂടെ പ്രകടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ജയിൽ വകുപ്പ് തന്നെ ഗോവിന്ദച്ചാമിയെ പുറത്തേക്ക് വിട്ടതാണെന്നാണ് അൻവറിന്റെ ആരോപണം.

ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാൻ മറ്റ് സഹായം കിട്ടിയില്ലെന്ന് പൊലീസ്; നാല് തടവുകാർക്ക് ജയിൽചാട്ടത്തെക്കുറിച്ച് അറിയാമായിരുന്നു
ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ, മറ്റ് സഹായങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ജയിൽ ചാട്ടത്തെക്കുറിച്ച് നാല് സഹതടവുകാർക്ക് അറിവുണ്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

ഗോവിന്ദചാമിക്ക് വിയ്യൂരിൽ അതിസുരക്ഷാ ജയിൽ; രക്ഷപ്പെടാൻ ശ്രമിച്ചത് വൻ ആസൂത്രണത്തോടെ
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച ഗോവിന്ദചാമിക്ക് വേണ്ടി വിയ്യൂരിൽ അതീവ സുരക്ഷയുള്ള ജയിൽ സജ്ജമാക്കി. 536 പേരെ പാർപ്പിക്കാൻ ശേഷിയുള്ള ജയിലിൽ ഇപ്പോൾ 125 കൊടും കുറ്റവാളികളാണുള്ളത്. ജയിൽ ചാടുന്ന വിവരം സഹ തടവുകാർക്ക് അറിയാമായിരുന്നുവെന്നും, രക്ഷപ്പെടാൻ ശ്രമിച്ചത് വൻ ആസൂത്രണത്തോടെയാണെന്നും പോലീസ് പറയുന്നു.