Governor

സുപ്രീംകോടതി വിധിക്കെതിരെ ഗവർണർ
നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിയെ ഗവർണർ രാജേന്ദ്ര അർലേക്കർ എതിർത്തു. നിയമനിർമ്മാണത്തിനുള്ള അധികാരം പാർലമെന്റിനാണെന്നും ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടലാണ് കോടതി വിധിയെന്നും ഗവർണർ പറഞ്ഞു. ഭരണഘടന ഗവർണർക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും ഗവർണർ വ്യക്തമാക്കി.

ഗവർണറുടെ ബിൽ തടഞ്ഞുവയ്ക്കൽ: സുപ്രീംകോടതി വിധി ജനാധിപത്യ വിജയമെന്ന് മുഖ്യമന്ത്രി
ഗവർണർമാർ മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവർത്തിക്കണമെന്ന് സുപ്രീം കോടതി വിധി വ്യക്തമാക്കുന്നു. നിയമസഭ പാസാക്കിയ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവയ്ക്കുന്നത് ഫെഡറൽ സംവിധാനത്തിനും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങൾക്കും എതിരാണ്. ഈ വിധി ജനാധിപത്യത്തിന്റെ വിജയമാണ്.

ഗവർണർക്കെതിരായ സുപ്രീംകോടതി വിധി: തമിഴ്നാടിന്റെ വിജയമെന്ന് എം.കെ. സ്റ്റാലിൻ
തമിഴ്നാട് ഗവർണർ ആർ.എൻ. രവിക്ക് എതിരായ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തമിഴ്നാട് പോരാടുകയും വിജയിക്കുകയും ചെയ്തെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഈ വിജയം സമാന സാഹചര്യങ്ങളിൽ പോരാടുന്ന എല്ലാ സംസ്ഥാനങ്ങൾക്കും ഒരു മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തമിഴ്നാട് ഗവർണർക്കെതിരെ സുപ്രീം കോടതിയുടെ വിമർശനം
നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകുന്നത് വൈകിപ്പിച്ചതിന് തമിഴ്നാട് ഗവർണർ ആർ.എൻ. രവിയെ സുപ്രീം കോടതി വിമർശിച്ചു. സംസ്ഥാന സർക്കാരിന്റെ ഉപദേശപ്രകാരം മാത്രമേ ഗവർണർ പ്രവർത്തിക്കാവൂ എന്ന് കോടതി വ്യക്തമാക്കി. പത്തു ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട നടപടി റദ്ദാക്കേണ്ടേതെന്നും കോടതി ചോദിച്ചു.

ബില്ലുകളിൽ തീരുമാനമില്ല: ഗവർണർക്കും രാഷ്ട്രപതിക്കുമെതിരെ കേരളത്തിന്റെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ
ബില്ലുകളിൽ തീരുമാനമെടുക്കാത്തതിൽ ഗവർണർക്കും രാഷ്ട്രപതിക്കുമെതിരെ കേരളം നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. നിയമസഭ പാസാക്കിയ നാല് ബില്ലുകൾ രാഷ്ട്രപതി തടഞ്ഞുവെച്ചത് ഭരണഘടനാ വിരുദ്ധമാണെന്നാണ് കേരളത്തിന്റെ വാദം.

സവർക്കർ വിവാദം: കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ ബാനറിനെതിരെ ഗവർണറുടെ രൂക്ഷപ്രതികരണം
കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ ബാനറിൽ സവർക്കറെ രാജ്യദ്രോഹിയായി ചിത്രീകരിച്ചതിനെതിരെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ രൂക്ഷമായി പ്രതികരിച്ചു. സവർക്കർ രാജ്യത്തിനുവേണ്ടി ത്യാഗങ്ങൾ സഹിച്ച വ്യക്തിയാണെന്നും അദ്ദേഹത്തെ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും ഗവർണർ പറഞ്ഞു. ലഹരിവിരുദ്ധ സന്ദേശവുമായാണ് ഗവർണർ സർവകലാശാലയിലെത്തിയത്.

സംസ്ഥാനത്തെ ലഹരിമരുന്ന് വ്യാപനത്തിൽ ഗവർണറുടെ ഇടപെടൽ; ഡിജിപിയിൽ നിന്ന് റിപ്പോർട്ട് തേടി, വിസിമാരുടെ യോഗം വിളിച്ചു
സംസ്ഥാനത്തെ ലഹരിമരുന്ന് വ്യാപനത്തിൽ ഗവർണർ ഇടപെട്ടു. ഡിജിപിയോട് റിപ്പോർട്ട് തേടിയ ഗവർണർ, ഇന്ന് വൈസ് ചാൻസലർമാരുടെ യോഗവും വിളിച്ചുചേർത്തു. ലഹരിമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾക്ക് ആക്ഷൻ പ്ലാൻ തയ്യാറാക്കണമെന്നും ഗവർണർ നിർദേശിച്ചു.

വയനാട്ടിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്താത്തതിൽ ഗവർണറുടെ അതൃപ്തി
ചുണ്ടേൽ ആദിവാസി ഊരിലെ സന്ദർശനവേളയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അഭാവത്തിൽ ഗവർണർ അതൃപ്തി പ്രകടിപ്പിച്ചു. ഊരുകാരുടെ പരാതികൾ കേട്ട ഗവർണർ, ഡിഎഫ്ഒയുടെ അസാന്നിധ്യം പരസ്യമായി വിമർശിച്ചു. പിന്നീട് ഡിഎഫ്ഒ ഗവർണറെ നേരിൽ കണ്ട് വിശദീകരണം നൽകി.

സർവകലാശാല നിയമഭേദഗതി ബില്ലിൽ അനിശ്ചിതത്വം
സർവകലാശാല നിയമഭേദഗതി ബില്ലിന് ഗവർണറുടെ അനുമതി ലഭിച്ചിട്ടില്ല. നിയമസഭയിലെ അവതരണത്തിൽ അനിശ്ചിതത്വം. സ്വകാര്യ സർവകലാശാല ബില്ലിന് അനുമതി ലഭിച്ചു.

ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് ഗവർണറുമായി കൂടിക്കാഴ്ച നടത്തി
യാക്കോബായ സുറിയാനി സഭയുടെ നിയുക്ത കാതോലിക്ക ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകറുമായി കൂടിക്കാഴ്ച നടത്തി. മാർച്ച് 25ന് ലബനനിൽ വെച്ച് കാതോലിക്കാ സ്ഥാനാരോഹണം നടക്കും. മാർച്ച് 30ന് പുത്തൻകുരിശിൽ അനുമോദന പൊതുസമ്മേളനവും നടക്കും.

ഗവർണറും മന്ത്രിമാരും: സർവകലാശാല വിസി നിയമന പ്രതിസന്ധി ചർച്ച ചെയ്തു
ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായി നിയമമന്ത്രി പി. രാജീവും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും കൂടിക്കാഴ്ച നടത്തി. സർവകലാശാല വിസി നിയമന പ്രതിസന്ധിയും പുതിയ ബില്ലുകളും ചർച്ച ചെയ്തു. ഗവർണറുടെ പ്രതികരണം വ്യക്തമല്ല.

കേരളത്തെയും മുഖ്യമന്ത്രിയെയും പ്രശംസിച്ച് ഗവർണറുടെ റിപ്പബ്ലിക് ദിന സന്ദേശം
കേരളത്തിന്റെ വികസനത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രശംസിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. വികസിത ഭാരതത്തിന് വികസിത കേരളം അനിവാര്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. മുഖ്യമന്ത്രിയുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയതായും ഗവർണർ വ്യക്തമാക്കി.