Gold fraud

ശബരിമല സ്വർണക്കൊള്ള: താൻ എങ്ങനെ മാത്രം പ്രതിയാകും? പത്മകുമാറിൻ്റെ ജാമ്യാപേക്ഷ
ശബരിമല സ്വർണക്കൊള്ളക്കേസിൽ താൻ എങ്ങനെ മാത്രം പ്രതിയാകുമെന്ന ചോദ്യവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ രംഗത്ത്. എല്ലാ തീരുമാനങ്ങൾക്കും കൂട്ടുത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ജാമ്യഹർജിയിൽ പറയുന്നു. അന്വേഷണവുമായി സഹകരിച്ചെന്നും സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് പത്മകുമാറിൻ്റെ വാദം.

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം ബോർഡിനെ പഴിച്ച് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴി
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനർ നിർണ്ണായക മൊഴി നൽകി. സ്വർണ്ണപ്പാളി അറ്റകുറ്റപ്പണിക്ക് അനുമതി നൽകിയത് ദേവസ്വം ബോർഡിന്റെ നിർദ്ദേശത്തെ തുടർന്നാണെന്ന് അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്.

ശബരിമല സ്വർണ്ണക്കൊള്ള: പത്മകുമാറിൻ്റെ വീട്ടിൽ നിന്ന് നിർണായക രേഖകൾ കണ്ടെടുത്തു
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിൻ്റെ വീട്ടിൽ എസ്ഐടി റെയ്ഡ് നടത്തി. റെയ്ഡിൽ കേസിൽ നിർണായകമായ രേഖകൾ പിടിച്ചെടുത്തു. ദേവസ്വം ബോർഡ് മുൻ അംഗങ്ങളെയും, മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കും.

ശബരിമല സ്വർണ്ണക്കൊള്ള: എ. പത്മകുമാറിൻ്റെ അറസ്റ്റിൽ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ എ. പത്മകുമാറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കോൺഗ്രസ് നേതാക്കൾ വിമർശനവുമായി രംഗത്ത്. യൂത്ത് കോൺഗ്രസ് നേതാക്കളും പ്രതിപക്ഷ നേതാക്കളും ഈ വിഷയത്തിൽ പ്രതികരണങ്ങൾ അറിയിച്ചു. കേസിൽ ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയാണെന്ന് വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു.

ശബരിമല സ്വർണ്ണക്കൊള്ള കേസ്: എ. പത്മകുമാറിന് ഇന്ന് നിർണായകം
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന് ഇന്ന് നിർണായക ദിനം. തെളിവുകൾ ലഭിച്ചാൽ അറസ്റ്റിലേക്ക് നീങ്ങാൻ സാധ്യത. എൻ. വാസുവിൻ്റെ മൊഴിയും പത്മകുമാറിന് കുരുക്കായിട്ടുണ്ട്.

ശബരിമല സ്വർണക്കൊള്ള: സ്വർണപ്പാളികൾ പരിശോധിക്കാൻ അനുമതി തേടി SIT
ശബരിമല സ്വർണക്കൊള്ള കേസിൽ സ്വർണംപൂശിയ പാളികൾ പരിശോധിക്കാൻ SIT അനുമതി തേടി. ഇതിനായി തന്ത്രിക്ക് കത്ത് നൽകി. എത്രത്തോളം സ്വർണപ്പാളികൾ നഷ്ടപ്പെട്ടുവെന്ന് കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എ പത്മകുമാറിനെ ഉടൻ ചോദ്യം ചെയ്യും.

ശബരിമല സ്വർണ്ണക്കൊള്ള: അഴിമതി നിരോധന വകുപ്പുകൾ ചുമത്തി; കോൺഗ്രസ് പ്രതിഷേധം കടുപ്പിക്കുന്നു
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ കൂടി ചുമത്തി. തിരുവിതാംകൂർ ദേവസ്വം മുൻ പ്രസിഡന്റ് എൻ. വാസുവിന്റെ അറസ്റ്റ് നിർണായക വഴിത്തിരിവായി. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ഇന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.

ശബരിമല സ്വര്ണക്കൊള്ള: അന്വേഷണത്തിന് എല്ലാ സഹായവും ഉണ്ടാകും; കെ. രാജു
ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ അന്വേഷണം നടത്താൻ എല്ലാ സഹായവും നൽകുമെന്ന് ദേവസ്വം ബോർഡ് അംഗം കെ. രാജു. വിശ്വാസവും ആചാരവും സംരക്ഷിക്കുകയാണ് ദേവസ്വം ബോർഡിന്റെ പ്രധാന ദൗത്യം. വിശ്വാസികളെയാണ് തനിക്ക് കൂടുതല് വിശ്വാസമെന്നും കെ. രാജു പറഞ്ഞു.

ശബരിമല സ്വര്ണക്കൊള്ള: ദേവസ്വം പ്രസിഡന്റിനെ പ്രതിചേര്ക്കണമെന്ന് വി.ഡി. സതീശന്
ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും ബോർഡ് അംഗങ്ങളെയും പ്രതിചേർക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. നിലവിലെ ദേവസ്വം ബോർഡ് ഗുരുതരമായ കുറ്റകൃത്യം നടത്തിയെന്ന് ഹൈക്കോടതി കണ്ടെത്തിയെന്നും അദ്ദേഹം ആരോപിച്ചു. ശബരിമലയിലെ എല്ലാ വസ്തുക്കളും പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശബരിമല സ്വർണക്കൊള്ള: പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി; ജാമ്യാപേക്ഷ നാളെ പരിഗണിക്കും
ശബരിമല സ്വർണക്കൊള്ളയിലെ പ്രതികളായ മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി അപേക്ഷ നൽകി. ശ്രീകോവിൽ വാതിലുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിലാണ് എസ്ഐടി റാന്നി കോടതിയിൽ അപേക്ഷ നൽകിയത്. മുരാരി ബാബു നൽകിയ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തിനെ ചോദ്യം ചെയ്ത് SIT
ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് സി.കെ. വാസുദേവനെ ചോദ്യം ചെയ്യുന്നു. കാണാതായ പീഠം സൂക്ഷിച്ചിരുന്നത് വാസുദേവന്റെ വീട്ടിലായിരുന്നു. ദേവസ്വം ഉദ്യോഗസ്ഥരെയും എസ്ഐടി ചോദ്യം ചെയ്യാനായി വിളിപ്പിച്ചു.

ശബരിമല സ്വര്ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുമായി എസ് ഐ ടി ചെന്നൈയിലെത്തി പരിശോധന നടത്തി
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന എസ് ഐ ടി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ചെന്നൈയിലെ സ്മാർട്ടിൽ എത്തി പരിശോധന നടത്തി. പണിക്കൂലിയായി നൽകിയ 109 ഗ്രാം സ്വർണം തിരിച്ചെടുക്കുന്നതിന്റെ ഭാഗമായാണ് സ്മാർട്ടിൽ പരിശോധന നടത്തിയത്. പോറ്റിയുടെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ 176 ഗ്രാം സ്വർണം കണ്ടെത്തിയിരുന്നു.