Gold Controversy

ശബരിമല സ്വർണപ്പാളി വിവാദം: അന്വേഷണം ആവശ്യപ്പെട്ട് പന്തളം രാജകുടുംബം
ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പന്തളം രാജകുടുംബം രംഗത്ത്. 1999-ൽ വിജയ് മല്യ സമർപ്പിച്ചത് സ്വർണ്ണപ്പാളി തന്നെയാണെന്ന് കണ്ഠരര് മോഹനർ പറഞ്ഞു. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമലയിലെ സ്വർണ്ണ തട്ടിപ്പ്: ഉണ്ണികൃഷ്ണൻ പോറ്റി ആരുടെ ബെനാമി?
ശബരിമലയിലെ ദ്വാരപാലക വിഗ്രഹത്തിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ ദേവസ്വം ബോർഡിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയരുന്നു. സ്വർണത്തിന്റെ തൂക്കത്തിൽ കുറവുണ്ടായതും, സ്വർണപ്പാളികൾ ചെമ്പായി മാറിയതുമാണ് പ്രധാന വിവാദ വിഷയങ്ങൾ. ഈ വിഷയത്തിൽ ദേവസ്വം ബോർഡ് മുൻ അധ്യക്ഷന്മാർ പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്നു.

ശബരിമല സ്വർണ്ണപ്പാളി വിവാദം: അന്വേഷണം വേണമെന്ന് എ. പദ്മകുമാർ
ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതികരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പദ്മകുമാർ. ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ തട്ടിപ്പുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല ദ്വാരപാലക ശിൽപം: സ്വർണം നൽകിയത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദേശപ്രകാരമെന്ന് രമേഷ് റാവു
ശബരിമലയിലെ ദ്വാരപാലക ശിൽപം പൊതിയാൻ സ്വർണം നൽകിയത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദേശപ്രകാരമാണെന്ന് സ്പോൺസർ രമേഷ് റാവു വെളിപ്പെടുത്തി. തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും ദേവസ്വം വിജിലൻസിനോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തങ്ങൾക്ക് ലഭിച്ചത് ചെമ്പുപാളിയാണെന്ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹ സ്പോൺസർ അനന്ത സുബ്രഹ്മണ്യം പ്രതികരിച്ചു.

ശബരിമല സ്വര്ണപ്പാളി വിവാദം: സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ ചോദ്യം ചെയ്യും
ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം വിജിലൻസ് ഉടൻ ചോദ്യം ചെയ്യും. 2019-ൽ അറ്റകുറ്റപ്പണിക്കായി കൊടുത്തുവിട്ട സ്വർണ്ണപ്പാളികൾ ബെംഗളൂരുവിൽ എത്തിച്ചെന്നാണ് കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റിയെയും സുഹൃത്തുക്കളായ രണ്ട് വ്യവസായികളെയും കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം.

ശബരിമല സ്വർണ്ണ പാളി വിവാദം: ഹൈക്കോടതിയിൽ അന്വേഷണം ആവശ്യപ്പെടുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്
ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ ഹൈക്കോടതിയിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെടുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. 1999 മുതൽ 2025 വരെയുള്ള കാലയളവിലെ എല്ലാ ഇടപാടുകളും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2019-ൽ ഉണ്ടായ ഉദ്യോഗസ്ഥ വീഴ്ചയും അന്വേഷണ പരിധിയിൽ വരണം.