Gaza

ഗസ്സയിലെ കെട്ടിടങ്ങൾ തകർത്ത് പണം നേടുന്ന ഇസ്രായേലികൾ
ഗസ്സയിലെ തകർന്ന കെട്ടിടങ്ങൾ പൊളിക്കുന്നതിന് ഇസ്രായേൽ പൗരന്മാർക്ക് ഉയർന്ന വേതനം വാഗ്ദാനം ചെയ്യുന്നു. ഈ ജോലിയിൽ അപകടസാധ്യതകൾ ഏറെയുണ്ടെങ്കിലും, പലരും ഇത് ഒരു വരുമാന മാർഗ്ഗമായി കാണുന്നു. യുദ്ധത്തിൽ തകർന്ന കെട്ടിടങ്ങൾ പൊളിക്കുന്നതിലൂടെ ലഭിക്കുന്ന പണവും സംതൃപ്തിയും ചില തൊഴിലാളികൾ വെളിപ്പെടുത്തുന്നു.

ഗസ്സയില് ട്രംപ് ടവര്; എഐ വീഡിയോ പങ്കുവെച്ച് ഇസ്രായേല് മന്ത്രി ജില ഗാംലിയേല്
ഗസ്സയെ പൂര്ണ്ണമായി ഒഴിപ്പിച്ച് അവിടെ ട്രംപ് ടവര് സ്ഥാപിക്കുമെന്ന തരത്തിലുള്ള വീഡിയോയാണ് ഇസ്രയേലിലെ ഐടി മന്ത്രി ജില ഗാംലിയേല് പങ്കുവെച്ചത്. യുദ്ധത്തില് തകര്ന്ന ഗസ്സയെ പുനര്നിര്മ്മിച്ച് വിനോദസഞ്ചാരികളുടെ പറുദീസയാക്കുമെന്നും മന്ത്രി പറയുന്നു. ഗസ്സൻ ജനതയുടെ സമ്മതത്തോടെ അവരെ പൂർണ്ണമായി മറ്റൊരിടത്ത് പുനരധിവസിപ്പിച്ച് ഗസ്സ മുനമ്പിന്റെ മുഖച്ഛായ മാറ്റണമെന്ന് മന്ത്രി ആവശ്യപ്പെടുന്നു.

ഗസ്സയിലെ ആക്രമണം; നെതന്യാഹുവിനെ വിളിച്ച് ലിയോ മാര്പ്പാപ്പയുടെ ഇടപെടൽ
ഗസ്സയിലെ കത്തോലിക്ക പള്ളി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ലിയോ മാർപാപ്പ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിച്ചു. ഗസ്സയിൽ വെടിനിർത്തൽ കൊണ്ടുവരണമെന്ന് നെതന്യാഹുവിനോട് മാർപാപ്പ ആവശ്യപ്പെട്ടു. എല്ലാ മതവിശ്വാസികളുടെയും ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിൻ്റെ പ്രാധാന്യം മാർപാപ്പ സംഭാഷണത്തിൽ ഊന്നിപ്പറഞ്ഞു.

ഗസ്സയിൽ ഇസ്രായേൽ ‘മാനവിക നഗരം’ നിർമ്മിക്കുന്നു; ഇത് പുതിയ കോൺസൺട്രേഷൻ ക്യാമ്പാകുമോ?
ഗസ്സയിലെ റഫയിൽ ആയിരക്കണക്കിന് കെട്ടിടങ്ങൾ ഇസ്രായേൽ തകർക്കുന്നു. ഇവിടെ ഒരു "മാനവിക നഗരം" നിർമ്മിക്കാനുള്ള പദ്ധതിയാണ് ഇതിന് പിന്നിൽ. ഈ നഗരം ഒരു പുതിയ കോൺസൺട്രേഷൻ ക്യാമ്പായി മാറുമോ എന്ന് ആശങ്കയുണ്ട്.

ഗസ്സയിലെ കത്തോലിക്ക പള്ളിക്ക് നേരെ ഇസ്രായേൽ ആക്രമണം; മൂന്ന് മരണം
ഗസ്സയിലെ കത്തോലിക്ക പള്ളിക്ക് നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ പള്ളി വികാരിയും ഉൾപ്പെടുന്നു. ലിയോ പതിനാലാമൻ മാർപാപ്പ ഈ ആക്രമണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി.

ഗാസ വെടിനിർത്തൽ ചർച്ചകൾ വഴിമുട്ടുന്നു; സൈനിക പിൻമാറ്റം തർക്ക വിഷയമായി തുടരുന്നു
ഗാസയിൽ വെടിനിർത്തൽ നടപ്പാക്കാനുള്ള ചർച്ചകൾ ഇസ്രായേൽ സൈനിക പിൻമാറ്റവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ വഴിമുട്ടുന്നതായി സൂചന. ഗാസയിൽ നിന്ന് പൂർണമായി സൈന്യത്തെ പിൻവലിക്കണമെന്ന ഹമാസിന്റെ നിലപാടാണ് ഇതിന് പ്രധാന കാരണം. റഫ ഉൾപ്പെടെയുള്ള മേഖലകളിൽ സൈനിക സാന്നിധ്യം നിലനിർത്തണമെന്ന നിലപാടിൽ ഇസ്രായേൽ ഉറച്ചുനിൽക്കുന്നതും സ്ഥിതിഗതികൾ സങ്കീർണ്ണമാക്കുന്നു.

ഗസ്സ വെടിനിർത്തൽ ചർച്ചകൾ അവസാനഘട്ടത്തിലെന്ന് ട്രംപ്
ഗസ്സയിലെ വെടിനിർത്തൽ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. വൈറ്റ് ഹൗസിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപിന്റെ ഈ പ്രസ്താവന. 60 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപനം ഈ ആഴ്ച തന്നെയുണ്ടാകുമെന്നും സ്റ്റീവ് വിറ്റ്കോഫ് അറിയിച്ചു.

ഗസ്സയിൽ വെടിനിർത്തലിന് ഇസ്രായേൽ വ്യവസ്ഥകൾ അംഗീകരിച്ചെന്ന് ട്രംപ്
ഗസ്സയിൽ 60 ദിവസത്തെ വെടിനിർത്തലിന് ഇസ്രായേൽ വ്യവസ്ഥകൾ അംഗീകരിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനായി വെടിനിർത്തൽ സമയത്ത് എല്ലാ കക്ഷികളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഖത്തറും ഈജിപ്തും അന്തിമനിർദ്ദേശം സമർപ്പിക്കും.

ഗസ്സയിൽ ഭക്ഷണവിതരണ കേന്ദ്രത്തിനുനേരെ ഇസ്രായേൽ ആക്രമണം; 51 പലസ്തീനികൾ കൊല്ലപ്പെട്ടു
ഗസ്സയിൽ ഭക്ഷണത്തിനായി കാത്തുനിന്നവർക്കുനേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 51 പലസ്തീനികൾ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലെ സഹായ കേന്ദ്രത്തിന് സമീപം ജനക്കൂട്ടത്തിന് നേരെ ഇസ്രായേൽ സൈന്യം വെടിയുതിർത്തതായി ഹമാസ് അറിയിച്ചു. 200-ൽ അധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

ഗാസയിലെ കുഞ്ഞുങ്ങളുടെ ദുരിതത്തിൽ വേദനയുണ്ടെന്ന് പെപ് ഗ്വാർഡിയോള
പലസ്തീനിൽ ഇസ്രായേൽ നടത്തുന്ന മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കാൻ എല്ലാവരും ശ്രമിക്കണമെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. മാഞ്ചസ്റ്റർ സർവകലാശാല ഓണററി ബിരുദം നൽകി ആദരിച്ച ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഗാസയിലെ പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ഗ്രെറ്റ തുൻബർഗ് സഞ്ചരിച്ച ഗസ്സയിലേക്കുള്ള ബോട്ട് ഇസ്രായേൽ തടഞ്ഞു; ജീവകാരുണ്യ പ്രവർത്തനത്തിന് അനുമതിയില്ലെന്ന് ഇസ്രായേൽ
ലോക പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ് ഉൾപ്പെടെയുള്ള 12 പേർ ഗസ്സയിലേക്ക് സഞ്ചരിച്ച ബോട്ട് ഇസ്രായേൽ സേന തടഞ്ഞു. ഗസ്സയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് ഇസ്രായേൽ അറിയിച്ചു. ഇസ്രായേൽ ആക്രമണത്തിൽ ഭക്ഷ്യ കേന്ദ്രത്തിൽ അടക്കം നൂറോളം പലസ്തീനികൾ കൊല്ലപ്പെട്ടു.