Gaza

ഗസ്സ വെടിനിർത്തൽ: ട്രംപ് – നെതന്യാഹു കൂടിക്കാഴ്ച ഇന്ന്
ഗസ്സയിലെ വെടിനിർത്തൽ ചർച്ചകൾക്കായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഇന്ന് വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തും. ഗസ്സയിൽ വെടിനിർത്തൽ ഉടൻ ഉണ്ടാകുമെന്ന് ട്രംപ് ആവർത്തിച്ചു. വെടിനിർത്തൽ മാർഗ്ഗരേഖ വൈറ്റ് ഹൗസുമായി ചർച്ച ചെയ്യുമെന്ന് നെതന്യാഹുവും അറിയിച്ചു.

ഗാസയിലെ ഇസ്രായേൽ അതിക്രമം വംശഹത്യയെന്ന് ജെന്നിഫർ ലോറൻസ്
ഇസ്രായേലിന്റെ ഗാസയിലെ നരനായാട്ടിനെതിരെ ആഞ്ഞടിച്ച് ഓസ്കാർ ജേതാവായ ജെന്നിഫർ ലോറൻസ്. ഇത് വംശഹത്യയാണെന്നും ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും നടി തുറന്നടിച്ചു. കൂടാതെ യുഎസിലെ രാഷ്ട്രീയക്കാർ കള്ളം പറയുകയാണെന്നും അവർക്ക് സഹാനുഭൂതിയില്ലെന്നും നടി കുറ്റപ്പെടുത്തി.

ഗാസ അതിർത്തിയിൽ സൈനികരെ വിന്യസിച്ച് ഈജിപ്ത്; പലസ്തീന് പിന്തുണയുമായി 10 രാജ്യങ്ങൾ
ഗാസ അതിർത്തിയിൽ ഈജിപ്ത് സൈനികരെ വിന്യസിച്ചു. ഇസ്രായേലിനെതിരെ യുദ്ധ ഭീഷണിയുമായി ഈജിപ്ത് രംഗത്ത്. പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിച്ച് 10 രാജ്യങ്ങൾ നാളെ പ്രഖ്യാപനം നടത്തും.

ഗാസയിൽ ആക്രമണം കടുക്കുന്നു; ബന്ദികളുടെ ചിത്രം പുറത്തുവിട്ട് ഹമാസ്
ഗാസ നഗരത്തിൽ ഇസ്രായേൽ ആക്രമണം ശക്തമാകുമ്പോൾ, ബന്ദികളുടെ ചിത്രം പുറത്തുവിട്ട് ഹമാസ് മുന്നറിയിപ്പ് നൽകി. ആക്രമണം തുടർന്നാൽ ഇത് ബന്ദികളുടെ അവസാന ചിത്രമായിരിക്കുമെന്നാണ് മുന്നറിയിപ്പ്. നാലര ലക്ഷത്തിലധികം ആളുകൾ വടക്കൻ ഗാസയിൽ നിന്ന് പലായനം ചെയ്തു കഴിഞ്ഞു.

ഗസ്സ വെടിനിർത്തൽ പ്രമേയം വീണ്ടും വീറ്റോ ചെയ്ത് അമേരിക്ക; ആക്രമണം ലെബനനിലേക്കും വ്യാപിപ്പിച്ച് ഇസ്രായേൽ
ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള യുഎൻ രക്ഷാസമിതിയുടെ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. ഇതോടെ ഇത് ആറാം തവണയാണ് രക്ഷാസമിതിയിൽ ഒരു പ്രമേയം അമേരിക്ക വീറ്റോ ചെയ്യുന്നത്. ഗസ്സയിൽ കരയുദ്ധം തുടരുന്ന നാലാം ദിവസം ഇസ്രയേൽ ആക്രമണം ലെബനനിലേക്കും വ്യാപിപ്പിച്ചു. ഇസ്രയേലുമായുള്ള വ്യാപാരവ്യവസ്ഥകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ യൂറോപ്യൻ യൂണിയൻ ആഹ്വാനം ചെയ്തിരുന്നു.

ഗസ്സയിലെ ആക്രമണങ്ങളിൽ പ്രതികരണവുമായി എം.കെ. സ്റ്റാലിൻ; അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി
ഗസ്സയിൽ നടക്കുന്ന ആക്രമണങ്ങളിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രതികരിച്ചു. നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്നതിൽ മൗനം പാലിക്കരുതെന്നും, ലോകം ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും സ്റ്റാലിൻ ആഹ്വാനം ചെയ്തു.

ഗസ്സയിൽ ഇസ്രായേൽ ആക്രമണം കടുക്കുന്നു; പലായനം ചെയ്യുന്നവർ ദുരിതത്തിൽ
ഗസ്സ സിറ്റിയിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു. നാല് ലക്ഷത്തോളം ആളുകൾ തെക്കൻ ഗസ്സയിലേക്ക് പലായനം ചെയ്യുകയാണ്. പലായനം ചെയ്യുന്നവർക്ക് ജീവൻ നഷ്ടമാവുകയും, തെക്കൻ ഗസ്സയിൽ ദുരിതമയമായ സാഹചര്യമാണുള്ളതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്നു; 83 പേർ കൂടി കൊല്ലപ്പെട്ടു
ഗസ്സയിൽ ഇസ്രായേൽ സൈന്യം കരയാക്രമണം ശക്തമാക്കുന്നു. ഷെയ്ഖ് റദ്വാൻ നഗരത്തിലേക്ക് ടാങ്കുകളും സൈനിക വാഹനങ്ങളും ഇരച്ചുകയറി. ഗസ്സയിലെ ഇസ്രായേൽ ആക്രമണം വംശഹത്യയാണെന്ന് അമേരിക്കൻ സെനറ്റർ ബെർണി സാൻഡേഴ്സ് അഭിപ്രായപ്പെട്ടു. പലായനം ചെയ്യുന്നവർക്കായി താൽക്കാലിക പാത തുറന്നതാണ് പുതിയ വിവരം.

ഇസ്രായേലുമായുള്ള വ്യാപാരബന്ധം താൽക്കാലികമായി നിർത്തിവയ്ക്കാൻ യൂറോപ്യൻ യൂണിയൻ
ഗസയിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് ഇസ്രായേലുമായുള്ള വ്യാപാര ബന്ധങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ യൂറോപ്യൻ യൂണിയൻ നിർദ്ദേശം നൽകി. ഇസ്രായേലിന്റെ ഗസയിലെ നടപടികൾക്കെതിരെ യൂറോപ്യൻ യൂണിയൻ രംഗത്തെത്തി. ഇതിന്റെ ഭാഗമായി ഇസ്രായേൽ ഉത്പന്നങ്ങൾക്ക് മേൽ കൂടുതൽ നികുതി ചുമത്താൻ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു.

ഗസയിൽ പലായനം ചെയ്യുന്നവർക്കായി താൽക്കാലിക പാത തുറന്ന് ഇസ്രായേൽ; ആക്രമണം തുടരുന്നു
വടക്കൻ ഗസയിൽ നിന്ന് തെക്കൻ ഗസയിലേക്ക് പലായനം ചെയ്യുന്നവർക്കായി ഇസ്രായേൽ താൽക്കാലിക പാത തുറന്നു. സല അൽ ദിൻ തെരുവിലൂടെയുള്ള ഗതാഗത പാത 48 മണിക്കൂർ നേരത്തേക്കാണ് തുറന്നത്. ഗസയിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടു.

“കൺമുന്നിൽ മരണങ്ങൾ”; ഗസ്സയിലെ നടുക്കുന്ന കാഴ്ചകൾ പങ്കുവെച്ച് മലയാളി ഡോക്ടർ
ഗസ്സയിലെ നാസ്സർ ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളി ഡോക്ടർ എസ്.എസ്. സന്തോഷ് കുമാർ യുദ്ധത്തിന്റെ ഭീകരത വെളിപ്പെടുത്തുന്നു. ദിവസവും നിരവധി മരണങ്ങൾ കൺമുന്നിൽ നടക്കുന്നുവെന്നും, പലായനം ചെയ്യാൻ പണമില്ലാത്തവർ ദുരിതമയമായ ജീവിതം നയിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. കൂടാതെ, ഇസ്രായേൽ സൈന്യം "ഡബിൾ ടാപ്പിംഗ്" എന്ന ക്രൂരമായ ആക്രമണ രീതിയാണ് പിന്തുടരുന്നത്.

ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്നു; പലായനം ചെയ്ത് ജനങ്ങൾ
ഗസ്സ പിടിച്ചെടുക്കുന്നതിനുള്ള ഇസ്രായേലിന്റെ കരയാക്രമണവും ശക്തമായ ബോംബാക്രമണവും തുടരുകയാണ്. വടക്കൻ ഗസ്സയിൽ നിന്ന് ജനങ്ങൾ കൂട്ടപ്പലായനം ചെയ്യുകയാണ്. ഗസ്സയിൽ ഇസ്രായേൽ വംശഹത്യ നടത്തിയെന്ന യു.എൻ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഇസ്രായേൽ തള്ളിക്കളഞ്ഞു.