G. Sudhakaran

ജി. സുധാകരന് കുളിമുറിയിൽ വീഴ്ച; കാലിന് ഒടിവ്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മുതിർന്ന സി.പി.ഐ.എം നേതാവ് ജി. സുധാകരൻ കുളിമുറിയിൽ വീണ് പരുക്കേറ്റ് ആശുപത്രിയിൽ. കാലിന് ഒടിവുണ്ടായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പരുമല ആശുപത്രിയിലേക്ക് മാറ്റി. രണ്ട് മാസത്തെ പൂർണ്ണ വിശ്രമം ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

ജി. സുധാകരനെതിരായ സൈബർ ആക്രമണം: പൊലീസ് കേസ് രജിസ്റ്റർ ചെയ്തു
മുതിർന്ന സി.പി.ഐ.എം നേതാവ് ജി. സുധാകരനെതിരായ സൈബർ ആക്രമണത്തിൽ പൊലീസ് കേസെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന് കവിത അയച്ചെന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരെ ജി. സുധാകരൻ നൽകിയ പരാതിയിലാണ് കേസ്. സൈബർ പൊലീസ് വിഷയം ഗൗരവമായി കാണണമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ ആവശ്യപ്പെട്ടിരുന്നു.

എനിക്കെതിരെ സൈബർ ആക്രമണം തുടരുന്നു; സൈബർ പൊലീസ് ശ്രദ്ധിക്കണം: ജി. സുധാകരൻ
മുതിർന്ന സി.പി.ഐ.എം നേതാവ് ജി. സുധാകരനെതിരെ സൈബർ ആക്രമണം രൂക്ഷമാകുന്നു. മുഖ്യമന്ത്രിക്ക് താൻ അയച്ച കവിത എന്ന പേരിൽ വ്യാജ പ്രചരണം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇത് ഗുരുതരമായ സൈബർ കുറ്റമാണെന്നും സൈബർ പോലീസ് ശ്രദ്ധിക്കണമെന്നും ജി. സുധാകരൻ ആവശ്യപ്പെട്ടു.

പാർട്ടി രേഖ ചോർന്നതിൽ പരാതിയുമായി ജി. സുധാകരൻ; അന്വേഷണം ആരംഭിച്ച് സി.പി.ഐ.എം
തനിക്കെതിരായ പാർട്ടി രേഖ ചോർന്ന സംഭവത്തിൽ സി.പി.ഐ.എം ജില്ലാ നേതൃത്വത്തിന് പരാതി നൽകി ജി. സുധാകരൻ. റിപ്പോർട്ട് ചോർത്തിയവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആവശ്യം. ഇതിന്റെ അടിസ്ഥാനത്തിൽ സി.പി.ഐ.എം ജില്ലാ നേതൃത്വം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2021-ലെ അന്വേഷണ റിപ്പോർട്ട് പുറത്തായതിലൂടെ തനിക്ക് വലിയ നാണക്കേടുണ്ടായെന്നും അദ്ദേഹം ആരോപിച്ചു.

ജി. സുധാകരനെതിരായ പാർട്ടി രേഖ ചോർന്നതിൽ ഗൂഢാലോചനയെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി
ജി. സുധാകരനെതിരായ അച്ചടക്ക നടപടിയുടെ പാർട്ടി രേഖ പുറത്തുവന്നതിൽ ഗൂഢാലോചനയുണ്ടെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആർ. നാസർ ആരോപിച്ചു. നാല് വർഷത്തിന് ശേഷം റിപ്പോർട്ട് പുറത്തുവന്നതിൽ ദുരൂഹതയുണ്ടെന്നും ഇതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ജി. സുധാകരനെയും പാർട്ടിയെയും തമ്മിൽ തെറ്റിക്കാൻ ഗൂഢനീക്കം നടക്കുന്നതായും ആർ. നാസർ ആരോപിച്ചു.

ജി. സുധാകരനെതിരെ ഗുരുതര ആരോപണങ്ങളുമായി CPM റിപ്പോർട്ട്
ജി. സുധാകരനെതിരായ അച്ചടക്ക നടപടിയുടെ പാർട്ടി രേഖ പുറത്ത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായെന്നും, ജി സുധാകരൻ തിരഞ്ഞെടുപ്പ് ഫണ്ട് തനിഷ്ടപ്രകാരം വിനിയോഗിച്ചെന്നും രേഖയിലുണ്ട്. ഉയർന്ന അച്ചടക്ക നടപടി വേണമെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയെങ്കിലും ദീർഘകാലസേവനം പരിഗണിച്ചാണ് പരസ്യ ശാസനയിൽ ഒതുക്കിയത്.

ജി. സുധാകരൻ വിവാദത്തിൽ സി.പി.ഐ.എം ജാഗ്രതയോടെ; അനുനയ നീക്കവുമായി പാർട്ടി
മുതിർന്ന നേതാവ് ജി. സുധാകരനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സി.പി.ഐ.എം ജാഗ്രതയോടെ ഇടപെടുന്നു. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ആർക്കെതിരെയും നടപടി വേണ്ടെന്ന് പാർട്ടി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജി. സുധാകരനുമായി മുതിർന്ന നേതാക്കൾ ചർച്ച നടത്തുകയും, പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യും.

ജി. സുധാകരനെതിരായ സൈബർ ആക്രമണം; സി.പി.ഐ.എമ്മിനെ വിമർശിച്ച് വി.ഡി. സതീശൻ
ജി. സുധാകരനെതിരായ സൈബർ ആക്രമണത്തിൽ സി.പി.ഐ.എമ്മിനെ വിമർശിച്ച് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ മകനെതിരായ ഇ.ഡി. നോട്ടീസിനെയും നവീൻ ബാബുവിന്റെ മരണത്തിലെ സി.ബി.ഐ. അന്വേഷണം തടസ്സപ്പെടുത്തുന്ന സർക്കാർ നിലപാടിനെയും അദ്ദേഹം വിമർശിച്ചു. സി.പി.ഐ.എമ്മിൽ മാന്യരായ ആളുകൾക്ക് സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജി. സുധാകരനെ അവഗണിക്കുന്നെന്ന തോന്നലുണ്ട്; പാര്ട്ടി അച്ചടക്കം പാലിക്കണം: എ.കെ. ബാലന്
ജി. സുധാകരന് അവഗണിക്കപ്പെടുന്നു എന്ന തോന്നലുണ്ടെന്നും ഇത് ബന്ധപ്പെട്ടവര് പരിശോധിക്കണമെന്നും എ.കെ. ബാലന് അഭിപ്രായപ്പെട്ടു. വിമര്ശനം ഉന്നയിക്കുമ്പോള് ജി. സുധാകരന് പാര്ട്ടി അച്ചടക്കം പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. അതേസമയം, എ.കെ. ബാലനെതിരെ രൂക്ഷ വിമര്ശനവുമായി ജി. സുധാകരന് രംഗത്തെത്തി.

ദേവസ്വം ബോർഡിൽ ദൈവത്തിന്റെ പണം മോഷ്ടാക്കൾ; മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്ന പ്രസ്താവനകൾ പാടില്ല: ജി. സുധാകരൻ
ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെതിരെ വിമർശനവുമായി സി.പി.ഐ.എം നേതാവ് ജി. സുധാകരൻ. രാഷ്ട്രീയ പ്രതിനിധികളെന്ന പേരിൽ വരുന്ന പലർക്കും ദൈവത്തിന്റെ പണം മോഷ്ടിക്കാൻ മടിയില്ലെന്ന് അദ്ദേഹം ആരോപിച്ചു. ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ സർക്കാരിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുന്ന തരത്തിലുള്ള അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രസ്താവനകൾ നടത്തുമ്പോൾ ശ്രദ്ധിക്കണമെന്നും ജി. സുധാകരൻ മുന്നറിയിപ്പ് നൽകി.

രാഷ്ട്രീയമാണ് എല്ലാറ്റിനുമുകളിലെന്ന് ജി. സുധാകരൻ; മന്ത്രിയായിരുന്നപ്പോൾ ഒരഴിമതിയും നടന്നില്ല
സി.പി.ഐ.എം നേതാവ് ജി. സുധാകരൻ രാഷ്ട്രീയത്തെക്കുറിച്ചും തന്റെ മന്ത്രി കാലത്തെക്കുറിച്ചും സംസാരിക്കുന്നു. മന്ത്രിയായിരുന്ന കാലത്ത് അഴിമതികളൊന്നും നടന്നിട്ടില്ലെന്നും രാഷ്ട്രീയപരമായ സംരക്ഷണം ഇല്ലെങ്കിൽ അയ്യപ്പന്റെ വിഗ്രഹം പോലും നഷ്ടപ്പെട്ടേനെ എന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപ്രവർത്തകർ എങ്ങനെയായിരിക്കണം പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു.
