Funeral Procession

വിഎസ്സിന്റെ വിലാപയാത്രയ്ക്ക് കൊല്ലത്ത് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ
വി.എസ്. അച്യുതാനന്ദന്റെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊല്ലം ജില്ലയിൽ എത്തിയപ്പോൾ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിക്കാൻ തടിച്ചുകൂടി. രാത്രിയുടെ ഇരുളിനെയും മഴയെയും അവഗണിച്ച് ജനസാഗരം പ്രിയ നേതാവിനെ യാത്രയാക്കാൻ എത്തിച്ചേർന്നു. "പോരാളികളുടെ പോരാളീ... ആരുപറഞ്ഞു മരിച്ചെന്ന്" എന്ന് തൊണ്ടപൊട്ടുമാറ് വിളിച്ചുപറഞ്ഞ്, പ്രിയ നേതാവിന്റെ ഓർമ്മകൾക്ക് അവർ ജീവൻ നൽകി.

വിഎസ്സിന്റെ വിലാപയാത്ര: അന്ത്യാഭിവാദ്യങ്ങളുമായി ആയിരങ്ങൾ, കൊല്ലത്ത് അർദ്ധരാത്രിയിലും ജനസാഗരം
വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരം ജില്ലയിൽ നിന്ന് കൊല്ലത്തേക്ക് എത്തി. പതിനായിരക്കണക്കിന് ആളുകൾ ഉറക്കമിളച്ച് പ്രിയ നേതാവിന് അന്ത്യാഭിവാദ്യങ്ങൾ അർപ്പിച്ചു. കൊല്ലത്ത് അർദ്ധരാത്രിയിലും സ്ത്രീകളടക്കം വലിയ ജനക്കൂട്ടം അദ്ദേഹത്തെ അവസാനമായി കാണാൻ കാത്തുനിന്നു.

വിഎസ് അച്യുതാനന്ദന് യാത്രാമൊഴി: വിലാപയാത്ര കല്ലമ്പലത്ത്, ചിത്രങ്ങൾ
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് അന്ത്യാഭിവാദ്യങ്ങൾ അർപ്പിച്ച് തലസ്ഥാനം. അദ്ദേഹത്തിന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ നിന്ന് ആരംഭിച്ചു. വിലാപയാത്ര കടന്നുപോകുന്ന വഴികളിലെല്ലാം വലിയ ജനക്കൂട്ടമാണ് അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാനായി കാത്തുനിൽക്കുന്നത്.

സീതാറാം യെച്ചൂരിയുടെ ഭൗതിക ശരീരം വൈദ്യപഠനത്തിനായി എയിംസിന് കൈമാറി; വൻ ജനാവലിയോടെ വിലാപയാത്ര
സിപിഐഎം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ ഭൗതിക ശരീരം വൈദ്യപഠനത്തിനായി ഡൽഹി എയിംസിന് കൈമാറി. ഡൽഹിയിലെ എകെജി ഭവനിൽ നിന്നും വൻ ജനാവലിയോടെയുള്ള വിലാപയാത്രയ്ക്ക് ശേഷമാണ് ഭൗതിക ശരീരം എയിംസിൽ എത്തിച്ചത്. ആയിരങ്ങളാണ് എകെജി ഭവനിൽ അവസാനമായി ആദരമർപ്പിക്കാൻ എത്തിയത്.