Forest Department

വിതുര മരുതാമലയിൽ ജനവാസ മേഖലയിലേക്ക് ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ കാട് കയറ്റി
വിതുര മരുതാമല മക്കിയിലെ ഐസർ കാമ്പസിന് സമീപം ജനവാസ മേഖലയിലേക്ക് ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ വനം വകുപ്പ് തുരത്തി. കുട്ടിയാനകൾ ഉൾപ്പെടെ ഏഴോളം കാട്ടാനകളാണ് കഴിഞ്ഞ ദിവസം രാത്രി ജനവാസ മേഖലയിലെത്തിയത്. തുടർന്ന് പരിഭ്രാന്തരായ പ്രദേശവാസികൾ വനം വകുപ്പിനെ വിവരമറിയിച്ചു.

കോന്നിയിൽ കാട്ടാന ചരിഞ്ഞ സംഭവം: വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് വനംവകുപ്പ്
കോന്നിയിൽ കൈതച്ചക്ക കൃഷിയിടത്തിന് സമീപം കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വനം വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു. സൗരോർജ്ജ വേലിയിൽ നിന്നും ഷോക്കേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായോ എന്നും പരിശോധിക്കും.

കോന്നി ആനക്കൂട് അപകടം: സസ്പെൻഷൻ പിൻവലിച്ച് വനംവകുപ്പ്
കോന്നി ആനക്കൂട് സന്ദർശനത്തിനിടെ തൂൺ വീണ് നാല് വയസ്സുകാരൻ മരിച്ച സംഭവത്തിൽ സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു. ജീവനക്കാരുടെ കുറവ് പരിഗണിച്ചാണ് നടപടിയെന്ന് വനംവകുപ്പ് അറിയിച്ചു. സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്കെതിരെ നടപടിയെടുത്തത്.

വേടൻ വിവാദം: വനം വകുപ്പിനെതിരെ സിപിഐ ജോയിന്റ് കൗൺസിൽ
റാപ്പർ വേടനെതിരായ നടപടിയിൽ വനം വകുപ്പിനെതിരെ സിപിഐ സംഘടനാ ജോയിന്റ് കൗൺസിൽ വിമർശനവുമായി രംഗത്ത്. വനംമന്ത്രിക്ക് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനാവുന്നില്ലെന്നും വേടനെ വേട്ടയാടിയവർക്കെതിരെ നടപടി വേണമെന്നും ജോയിന്റ് കൗൺസിൽ ആവശ്യപ്പെട്ടു. ഇടുക്കിയിൽ നടക്കുന്ന സർക്കാർ പരിപാടിയിൽ വേടൻ പങ്കെടുക്കും.

വേടൻ കേസ്: വനംവകുപ്പ് ഉദ്യോഗസ്ഥർ ചട്ടപ്രകാരം നടപടി സ്വീകരിച്ചെന്ന് റിപ്പോർട്ട്
വേടനെതിരെയുള്ള പുലിപ്പല്ല് കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി ചട്ടപ്രകാരമായിരുന്നുവെന്ന് വനംമേധാവിയുടെ റിപ്പോർട്ട്. എന്നാൽ മാധ്യമങ്ങളുമായി വിവരം പങ്കുവെച്ചതിൽ വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് പരിശോധിച്ച ശേഷം വനംമന്ത്രി തുടർനടപടികൾ സ്വീകരിക്കും.

വേടന് പിന്തുണയുമായി വനംമന്ത്രി; വകുപ്പിന് വീഴ്ച പറ്റിയെന്ന് സമ്മതം
റാപ്പർ വേടന് പിന്തുണ പ്രഖ്യാപിച്ച് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. പുലിപ്പല്ല് കേസിൽ വകുപ്പിന് വീഴ്ച പറ്റിയെന്ന് മന്ത്രി പരോക്ഷമായി സമ്മതിച്ചു. കേസ് സങ്കീർണമാക്കിയതിൽ അതൃപ്തിയും പ്രകടിപ്പിച്ചു.

വേടന് പിന്തുണയുമായി വനംമന്ത്രി
വേടന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങൾക്കിടയിൽ വനംമന്ത്രി എ.കെ. ശശീന്ദ്രൻ പിന്തുണ പ്രഖ്യാപിച്ചു. യുവ കലാകാരനായ വേടനിൽ ഏറെ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമപരമായ കാര്യങ്ങൾ അതിന്റെ വഴിക്ക് നീങ്ങട്ടെയെന്നും മന്ത്രി പറഞ്ഞു.

വേടൻ വിഷയത്തിൽ വനം വകുപ്പിനെതിരെ പി.വി. ശ്രീനിജൻ എംഎൽഎ
പുലിപ്പല്ല് ധരിച്ചതിന് വേടനെതിരെ വനംവകുപ്പ് സ്വീകരിച്ച നടപടി ശരിയല്ലെന്ന് പി.വി. ശ്രീനിജൻ എംഎൽഎ. ശാസ്ത്രീയ തെളിവുകളുടെ അഭാവത്തിൽ കേസെടുത്തത് ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വേടൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തിരുത്തപ്പെടണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

വേടന്റെ മാലയിലെ പുലിപ്പല്ല് യഥാർത്ഥമെന്ന് സ്ഥിരീകരണം; വനംവകുപ്പ് കേസെടുത്തു
റാപ്പർ വേടന്റെ മാലയിലെ പല്ല് യഥാർത്ഥ പുലിപ്പല്ലാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. തമിഴ്നാട്ടിലെ ആരാധകൻ നൽകിയ പുലിപ്പല്ല് തൃശൂരിൽ സ്വർണം പൊതിഞ്ഞ് മാലയാക്കിയെന്നാണ് വിവരം. വേടനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

പാലക്കാട്: കൈക്കൂലി വാങ്ങിയ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർ വിജിലൻസ് പിടിയിൽ
പാലക്കാട് കടമ്പഴിപുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിജിലൻസ് പിടികൂടി. ഫോറസ്റ്റ് സർവേയർ ഫ്രാങ്ക്ളിൻ ജോർജ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ സുജിത്ത് എന്നിവരാണ് അറസ്റ്റിലായത്. 35,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇവർ പിടിയിലായത്.

വന്യജീവി ആക്രമണം: പ്രതിരോധവുമായി വനം വകുപ്പ്
വന്യജീവി ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുമായി വനം വകുപ്പ്. റിയൽ ടൈം മോണിറ്ററിംഗ് സംവിധാനം, സന്നദ്ധ പ്രതികരണ സേന എന്നിവ രൂപീകരിക്കും. എസ്റ്റേറ്റുകളിലെ അടിക്കാടുകൾ വെട്ടിത്തെളിക്കാനും നിർദ്ദേശം.

വനം വകുപ്പിൽ രഹസ്യ വിവരശേഖരണ സെൽ
വനം വകുപ്പിൽ രഹസ്യ വിവരശേഖരണത്തിനായി സ്ലീപ്പർ സെൽ രൂപീകരിച്ചു. ഓരോ സർക്കിളിലും അഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെ വീതം നിയമിക്കും. ഫോറസ്റ്റ് ഇന്റലിജൻസ് സെല്ലിനാണ് സ്ലീപ്പർ സെല്ലുകളുടെ നിയന്ത്രണം.