Forest Department

കുതിരാനിൽ കാട്ടാനയെ തുരത്താൻ കുങ്കിയാനകൾ; സോളാർ വേലി സ്ഥാപിക്കും
തൃശൂർ കുതിരാനിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താനുള്ള ദൗത്യവുമായി വനം വകുപ്പ് രംഗത്ത്. വയനാട്ടിൽ നിന്ന് കുങ്കി ആനകളെ എത്തിച്ചാണ് ഇതിന് ശ്രമിക്കുന്നത്. ആനയെ കാടുകയറ്റി സോളാർ വേലി സ്ഥാപിക്കാനാണ് തീരുമാനം.

മുട്ടിൽ മരം മുറി: 49 കേസുകളിലും വനം വകുപ്പ് കുറ്റപത്രം നൽകിയില്ലെന്ന് മുൻ പബ്ലിക് പ്രോസിക്യൂട്ടർ
മുട്ടിൽ മരം മുറി കേസിൽ 49 കേസുകളിൽ വനം വകുപ്പ് ഇതുവരെ കുറ്റപത്രം നൽകിയിട്ടില്ലെന്ന് മുൻ പബ്ലിക് പ്രോസിക്യൂട്ടർ ജോസഫ് മാത്യു പറയുന്നു. ഒരു വർഷത്തിനകം കുറ്റപത്രം നൽകണമെന്നാണ് വനംവകുപ്പ് നിയമം അനുശാസിക്കുന്നത്. കുറ്റപത്രം സമർപ്പിക്കാത്തത് കേസിന്റെ ഗൗരവം കുറയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാട്ടാന കബാലിയെ പ്രകോപിപ്പിക്കാൻ ശ്രമം; വാഹനം ഇടിച്ചവർക്കെതിരെ നടപടിയുമായി വനംവകുപ്പ്
കാട്ടാന കബാലിയെ വാഹനമിടിപ്പിച്ച് പ്രകോപിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ വനം വകുപ്പ് നടപടിയെടുക്കുന്നു. തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനമാണ് ഇതിനായി ഉപയോഗിച്ചത്. തൃശ്ശൂർ പാലപ്പിള്ളിയിൽ കാട്ടാനക്കൂട്ടം ഇറങ്ങി നാശനഷ്ടം വരുത്തി.

അതിരപ്പള്ളിയിൽ ചികിത്സ നൽകി കാട്ടിലേക്ക് അയച്ച ആനയുടെ നില ഗുരുതരം
അതിരപ്പള്ളിയിൽ ചികിത്സ നൽകി കാട്ടിലേക്ക് തിരിച്ചയച്ച കാട്ടാനയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. കുളിരാംതോട് ജനവാസ മേഖലയ്ക്ക് സമീപമാണ് നിലവിൽ ആനയെ കണ്ടെത്തിയിട്ടുള്ളതെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. ആനയുടെ ജീവൻ രക്ഷിക്കുന്നതിനായി വീണ്ടും ചികിത്സ നൽകാൻ വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് വനംവകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
സംസ്ഥാനത്തെ വനം റേഞ്ച് ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തുന്നു. ഓപ്പറേഷൻ വനരക്ഷ എന്ന പേരിലാണ് ഇന്ന് രാവിലെ മുതൽ പരിശോധന ആരംഭിച്ചത്. ലാൻഡ് എൻഒസി, മരം മുറി അനുമതി തുടങ്ങിയ ഫയലുകളാണ് പ്രധാനമായും പരിശോധിക്കുന്നത്. ക്രമക്കേട് നടക്കുന്നുവെന്നു വിജിലൻസിനു രഹസ്യ വിവരം ലഭിച്ചിരുന്നു.

‘ഓപ്പറേഷൻ വനരക്ഷ’: സംസ്ഥാനത്തെ വനം വകുപ്പ് ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന
സംസ്ഥാനത്തെ വനം റേഞ്ച് ഓഫീസുകളിൽ ക്രമക്കേടുകൾ നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വിജിലൻസ് മിന്നൽ പരിശോധന ആരംഭിച്ചു. 'ഓപ്പറേഷൻ വനരക്ഷ' എന്ന പേരിലാണ് സംസ്ഥാന വ്യാപകമായി വിജിലൻസ് സംഘം പരിശോധന നടത്തുന്നത്. പ്രധാനമായും ലാന്റ് എൻ.ഒ.സി, മരം മുറി അനുമതി എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളാണ് പരിശോധിക്കുന്നത്.

പാലോട് കൂട്ടക്കുരങ്ങ് മരണം: ദുരൂഹതകൾ ഉയരുന്നു, അന്വേഷണം ആരംഭിച്ചു
പാലോട് മങ്കയം പമ്പ് ഹൗസിന് സമീപം 13 കുരങ്ങന്മാരെ ചത്ത നിലയിൽ കണ്ടെത്തി. അവശനിലയിൽ നിരവധി കുരങ്ങന്മാരെ കണ്ടതിനെ തുടർന്ന് വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു.

തൃശ്ശൂരിൽ വനം വകുപ്പ് അറസ്റ്റ് ചെയ്ത യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; പ്രതിഷേധം കനക്കുന്നു
തൃശ്ശൂർ വടക്കാഞ്ചേരിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരക്കോട് സ്വദേശി മിഥുൻ (30) ആണ് മരിച്ചത്. കാട്ടുപന്നിയുടെ മാംസം വിൽപന നടത്തിയെന്ന കേസിൽ അറസ്റ്റിലായതിനെ തുടർന്ന് ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെയാണ് മിഥുൻ ആത്മഹത്യ ചെയ്തത്. സംഭവത്തിൽ വനം വകുപ്പിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.

ബന്ദിപ്പൂരിൽ കാട്ടാനയ്ക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച വിനോദസഞ്ചാരിക്ക് 25,000 രൂപ പിഴ ചുമത്തി
ബന്ദിപ്പൂർ ടൈഗർ റിസർവിൽ കാട്ടാനയ്ക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച വിനോദസഞ്ചാരിക്ക് 25,000 രൂപ പിഴ ചുമത്തി. വനംവകുപ്പിന്റെ കർശന നിർദ്ദേശങ്ങൾ ലംഘിച്ചതിനാണ് ഈ നടപടി. വന്യജീവി സങ്കേതങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ വാഹനത്തിൽ നിന്ന് പുറത്തിറങ്ങരുതെന്നും, വന്യമൃഗങ്ങളെ പ്രകോപിപ്പിക്കരുതെന്നും വനംവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

ചികിത്സയ്ക്ക് ശേഷം പി.ടി ഫൈവ് കാട്ടാനയെ വനത്തിലേക്ക് തുരത്തി
പാലക്കാട് ജനവാസ മേഖലയിൽ തമ്പടിച്ച പി.ടി ഫൈവ് എന്ന കാട്ടാനയെ ചികിത്സ നൽകി വനത്തിലേക്ക് തുരത്തി. ആനയെ റേഡിയോ കോളർ ധരിപ്പിച്ചാണ് കാട്ടിലേക്ക് തിരിച്ചയച്ചത്. 20 ദിവസം ആനയെ നിരീക്ഷിക്കും.

അട്ടപ്പാടിയിൽ 200 കിലോ ചന്ദനവുമായി എട്ട് പേർ പിടിയിൽ
അട്ടപ്പാടിയിൽ 200 കിലോയോളം ചന്ദനവുമായി എട്ട് പേരെ വനം വകുപ്പ് പിടികൂടി. തമിഴ്നാട് തിരുവണ്ണാമല സ്വദേശികളായ മുരളി, കുപ്പുസ്വാമി, സെന്തിൽ, കുമാർ, തങ്കരാജ് എന്നിവരും വല്ലപ്പുഴ സ്വദേശി ഹുസൈൻ, വെള്ളിയാമ്പുറം സ്വദേശി ഗഫൂർ അലി എന്നിവരുമാണ് പിടിയിലായത്. ഷോളയൂർ മരപ്പാലത്ത് നിന്ന് ചന്ദനം മുറിച്ച് കാറിൽ കടത്താൻ ശ്രമിക്കുമ്പോഴാണ് ഇവരെ പിടികൂടിയത്.

കസ്റ്റഡി മരണം: തമിഴ്നാട്ടിൽ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
തമിഴ്നാട് വനം വകുപ്പിന്റെ കസ്റ്റഡിയിൽ മറയൂർ സ്വദേശിയായ ആദിവാസി മരിച്ച സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഉടുമൽപേട്ട ഫോറസ്റ്റ് ഓഫീസിലെ വാച്ചർ സെന്തിൽ കുമാർ, ഫോറസ്റ്റർ നിമിൽ എന്നിവർക്കെതിരെയാണ് നടപടി. കൃത്യവിലോപം ചൂണ്ടിക്കാട്ടിയാണ് ഇരുവരുടെയും സസ്പെൻഷൻ.