financial fraud

ദിയ കൃഷ്ണകുമാറിൻ്റെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട്; ജീവനക്കാരുടെ ജാമ്യാപേക്ഷ തള്ളി
നടിയും ബിജെപി നേതാവുമായ കൃഷ്ണകുമാറിൻ്റെ മകൾ ദിയ കൃഷ്ണകുമാറിൻ്റെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടിൽ ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. 69 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നുവെന്നായിരുന്നു കൃഷ്ണകുമാറിൻ്റെ പരാതി. സാമ്പത്തിക ക്രമക്കേട് നടന്നതിന് തെളിവുണ്ടെന്ന് ക്രൈം ബ്രാഞ്ച് കോടതിയില് റിപ്പോര്ട്ട് നല്കിയിരുന്നു.

ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്: ജീവനക്കാരുടെ ജാമ്യഹർജിയെ എതിർത്ത് ക്രൈംബ്രാഞ്ച്
ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ ജീവനക്കാരുടെ ജാമ്യഹർജിയെ ക്രൈംബ്രാഞ്ച് എതിർത്തു. ജീവനക്കാർ പണം തട്ടിയതിന് തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ അറിയിച്ചു. ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും.

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്: സൗബിൻ്റെ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ്
മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷയെ പൊലീസ് എതിർത്തു. പ്രതികൾ കുറ്റം ചെയ്തിട്ടുണ്ട് എന്നതിന് മതിയായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും, അതിനാൽ ജാമ്യം നൽകരുതെന്നും പൊലീസ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. സിനിമയിൽ നിന്ന് ലഭിച്ച ലാഭത്തെക്കുറിച്ചും, അത് എങ്ങനെ വിനിയോഗിച്ചു എന്നതിനെക്കുറിച്ചും അറിയേണ്ടതുണ്ട്.

സ്മാർട്ട് സിറ്റി തട്ടിപ്പ്: 2700 കോടിയുമായി സഹോദരങ്ങൾ മുങ്ങി!
രാജസ്ഥാനിൽ 2700 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് സഹോദരന്മാർ പ്രതികളായി. ഗുജറാത്തിലെ ധോലേര സ്മാർട്ട് സിറ്റിയിൽ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്താണ് ഇവർ നിക്ഷേപകരെ ആകർഷിച്ചത്. 70,000-ൽ അധികം ആളുകളിൽ നിന്ന് 2,676 കോടി രൂപ തട്ടിയെടുത്ത ശേഷം ഇവർ രാജ്യം വിട്ടു.

സാമ്പത്തിക തട്ടിപ്പ് കേസിൽ ദിയ കൃഷ്ണയുടെ മൊഴി രേഖപ്പെടുത്തി; അന്വേഷണം ക്രൈംബ്രാഞ്ചിന്
ജി. കൃഷ്ണകുമാറിൻ്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ ദിയയുടെ മൊഴി രേഖപ്പെടുത്തി. കേസ് ഫയലുകൾ ഇന്ന് ക്രൈംബ്രാഞ്ചിന് കൈമാറും. പ്രതികളായ മൂന്ന് ജീവനക്കാർ മൂന്ന് ദിവസമായി ഒളിവിലാണ്.

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന്; വനിതാ ജീവനക്കാർ ഒളിവിൽ
നടിയും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാറിൻ്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. വനിതാ ജീവനക്കാർ സാമ്പത്തിക തിരിമറി നടത്തിയതിൻ്റെ തെളിവുകൾ പൊലീസിൻ്റെ പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കേസിൽ ഉൾപ്പെട്ട വനിതാ ജീവനക്കാർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും പിന്നീട് ഒളിവിൽ പോവുകയായിരുന്നു.

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്: ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് 60 ലക്ഷം എത്തിയെന്ന് കണ്ടെത്തൽ
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ കൂടുതൽ തെളിവുകൾ ലഭിച്ചതായി പൊലീസ്. ജീവനക്കാരായ വിനീത, ദിവ്യ എന്നിവരുടെ അക്കൗണ്ടിലേക്ക് ക്യുആർ കോഡ് വഴി 60 ലക്ഷം രൂപ എത്തിയതായി കണ്ടെത്തി. തുക വിവിധ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്തതായും വ്യക്തമായി.

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ് കേസ്: പ്രതികൾ ഒളിവിൽ, പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികൾ ഒളിവിൽ പോയെന്ന് പോലീസ്. ക്യുആർ കോഡ് വഴി 66 ലക്ഷം രൂപയുടെ തിരിമറി നടന്നതായി കണ്ടെത്തൽ. പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ നൽകി.

ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ സാമ്പത്തിക തിരിമറി; വനിതാ ജീവനക്കാർക്കെതിരെ കൂടുതൽ തെളിവുകളുമായി പൊലീസ്, മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി
ബിജെപി നേതാവും നടനുമായ ജി. കൃഷ്ണകുമാറിൻ്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ സാമ്പത്തിക തിരിമറി നടത്തിയ വനിതാ ജീവനക്കാർക്കെതിരെ കൂടുതൽ തെളിവുകൾ കണ്ടെത്തി. 11 മാസത്തിനിടെ ലക്ഷക്കണക്കിന് രൂപയുടെ തിരിമറി നടന്നതായി പൊലീസ് കണ്ടെത്തി. അറസ്റ്റ് ഒഴിവാക്കാൻ ജീവനക്കാർ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി.

സാമ്പത്തിക തട്ടിപ്പ്: കൂടുതൽ തെളിവുകളുമായി കൃഷ്ണകുമാറിൻ്റെ കുടുംബം
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ കൂടുതൽ തെളിവുകൾ പുറത്ത്. കൃഷ്ണകുമാറിൻ്റെ ഭാര്യ സിന്ധുവിൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. ജീവനക്കാർ തട്ടിപ്പ് നടത്തിയെന്ന് സമ്മതിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

കളമശ്ശേരി പൊലീസിനെതിരെ ഗുരുതര ആരോപണം; യുവാവിനെ കുടുക്കിയെന്ന് പരാതി
കളമശ്ശേരി പൊലീസിനെതിരെ ഗുരുതരമായ ആരോപണവുമായി യുവാവ്. സാമ്പത്തിക തട്ടിപ്പ് കേസിൽ തന്നെ കുടുക്കിയതാണെന്ന് കൊല്ലം സ്വദേശി അലൻ ആരോപിക്കുന്നു. തന്റെ ജീവിതം പൊലീസ് നശിപ്പിച്ചെന്നും, നാട്ടിൽ സ്വസ്ഥമായി നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണെന്നും അലൻ പറയുന്നു. 36 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് കേസിലാണ് അലൻ മൂന്നാം പ്രതിയായത്.

പാതിവില തട്ടിപ്പ്: 231 കോടിയുടെ ക്രമക്കേട്, നിയമസഭയിൽ ചർച്ച
പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് 231 കോടി രൂപയുടെ ക്രമക്കേടാണ് നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. 1343 കേസുകൾ രജിസ്റ്റർ ചെയ്തതിൽ 665 എണ്ണം ക്രൈംബ്രാഞ്ചിന് കൈമാറി. തട്ടിപ്പുകാരുടെ വാഗ്ദാനങ്ങളിൽ വീഴാതിരിക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.