മാർക്കോ സിനിമയുടെ സാറ്റലൈറ്റ് പ്രദർശനത്തിന് അനുമതി നിഷേധിച്ച സെൻസർ ബോർഡ് നടപടി വൈകി ഉദിച്ച വിവേകമാണെന്ന് കാതോലിക്കാ ബാവാ. സിനിമയുടെ റിലീസിന് മുൻപ് കർശന നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ അക്രമരംഗങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിപണിയിൽ വിഷം വിറ്റ ശേഷം വിൽപ്പനക്കാരനെതിരെ കേസെടുക്കുന്നതു പോലെയാണ് സെൻസർ ബോർഡ് നടപടിയെന്നും കാതോലിക്കാ ബാവാ വിമർശിച്ചു.