Ernakulam

എറണാകുളം നെട്ടൂരിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പോലീസ് അന്വേഷണം ആരംഭിച്ചു
എറണാകുളം നെട്ടൂരിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. കുട്ടികളെ വഴിയിൽ തടഞ്ഞു നിർത്തി നഗ്നതാ പ്രദർശനം നടത്തുകയും മിഠായി നൽകി പ്രലോഭിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

തിരുവാണിയൂർ കൊലപാതകം: പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു; കൂടുതൽ ചോദ്യം ചെയ്യും
എറണാകുളം തിരുവാണിയൂരിലെ നാല് വയസ്സുകാരിയുടെ കൊലപാതകത്തില് പ്രതിയെ പോലീസ് കസ്റ്റഡിയില് വിട്ടു. മൂവാറ്റുപുഴ പോക്സോ കോടതിയാണ് കുട്ടിയുടെ ബന്ധുവിനെ രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില് വിട്ടത്. കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ അമ്മ നിലവിൽ ചെങ്ങമനാട് പൊലീസിന്റെ കസ്റ്റഡിയിലാണ്.

തിരുവാണിയൂർ ഇരട്ടക്കൊലപാതകം: പ്രതിയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും, കൂടുതൽ തെളിവെടുപ്പുകൾക്ക് പൊലീസ്.
എറണാകുളം തിരുവാണിയൂരിലെ ഇരട്ടക്കുട്ടികളുടെ കൊലപാതകത്തിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകി. കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. ആലുവയിൽ നാല് വയസ്സുകാരിയെ പുഴയിലെറിഞ്ഞ കേസിൽ അമ്മയെ മൂഴിക്കുളം പാലത്തിൽ എത്തിച്ച് തെളിവെടുത്തു.

തിരുവാണിയൂർ കൊലപാതകം: കുട്ടി മരിക്കുന്നതിന് 20 മണിക്കൂർ മുൻപ് പീഡിപ്പിക്കപ്പെട്ടു, പ്രതിയെ കസ്റ്റഡിയിൽ വാങ്ങും
എറണാകുളം തിരുവാണിയൂരിൽ നാല് വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വഴിത്തിരിവ്. കുട്ടി മരണത്തിന് 20 മണിക്കൂർ മുൻപ് പീഡിപ്പിക്കപ്പെട്ടതായി ഫോറൻസിക് സർജൻ പോലീസിനെ അറിയിച്ചു. പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

പാലാരിവട്ടത്ത് മസാജ് പാർലർ ചൂഷണകേന്ദ്രം; ടെലികോളർ ജോലിക്ക് വിളിച്ചത് അനാശാസ്യത്തിന്
പാലാരിവട്ടത്തെ മസാജ് പാർലറിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടി രംഗത്ത്. ടെലികോളർ ജോലിക്ക് വിളിച്ചുവരുത്തി അനാശാസ്യ പ്രവർത്തനങ്ങൾക്ക് നിർബന്ധിച്ചെന്നാണ് പരാതി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികളെ ചൂഷണം ചെയ്യുന്നതായും ആരോപണമുണ്ട്.

ഭർതൃകുടുംബത്തെ വിഷമിപ്പിക്കാൻ മകളെ കൊന്നു; സന്ധ്യയുടെ കുറ്റസമ്മതം
എറണാകുളത്ത് നാല് വയസ്സുകാരി മകൾ കല്യാണിയെ കൊലപ്പെടുത്തിയ കേസിൽ വഴിത്തിരിവ്. ഭർത്താവിൻ്റെ കുടുംബത്തിന് വിഷമം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് അമ്മ സന്ധ്യ പോലീസിനോട് സമ്മതിച്ചു. സന്ധ്യയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

മകളെ പുഴയിലെറിഞ്ഞ കേസ്; പ്രതിക്ക് കുറ്റബോധമില്ലെന്ന് പോലീസ്
നാല് വയസ്സുള്ള മകളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് കുറ്റബോധമില്ലെന്ന് പോലീസ്. പ്രതിയായ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. എഫ്ഐആർ രജിസ്റ്റർ ചെയ്ത്, കൊലപാതകത്തിന് കേസെടുത്തു.

മൂഴിക്കുളത്ത് മൂന്ന് വയസ്സുകാരിയെ പുഴയിലെറിഞ്ഞ സംഭവം: അമ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
എറണാകുളം മൂഴിക്കുളത്ത് മൂന്ന് വയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. കുട്ടിയുടെ അമ്മയെ പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും.

മൂഴിക്കുളം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കല്യാണിയുടെ കൊലപാതകത്തിൽ ദുരൂഹത; അന്വേഷണം തുടരുന്നു
മൂന്ന് വയസ്സുകാരി കല്യാണിയുടെ മൃതദേഹം മൂഴിക്കുളം പുഴയിൽ നിന്ന് കണ്ടെത്തിയ സംഭവം ദുരൂഹതകൾ നിറക്കുന്നു. കുട്ടിയുടെ മാതാവിനെ പോലീസ് ഇന്ന് ചോദ്യം ചെയ്യും. യുവതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് അയൽവാസികൾ പറയുന്നു, കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന മൊഴിയിൽ വ്യക്തത വരുത്താനാണ് ശ്രമം.

അതിഥി തൊഴിലാളികളിൽ നിന്ന് പണം തട്ടിയ കേസിൽ രണ്ട് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
എറണാകുളത്ത് അതിഥി തൊഴിലാളികളിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ രണ്ട് എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പെരുമ്പാവൂർ എക്സൈസ് ഓഫീസിലെ സലിം യൂസഫ്, ആലുവ ഓഫീസിലെ സിദ്ധാർഥ് എന്നിവരെയാണ് എറണാകുളം ഡെപ്യൂട്ടി കമ്മീഷണർ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം പോലീസ് ചമഞ്ഞ് പണം തട്ടിയ കേസിൽ രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നാല് പേരെ തടിയിട്ട പറമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പെരുമ്പാവൂരിൽ പണം തട്ടിയ സംഭവം; രണ്ട് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ രണ്ട് എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പെരുമ്പാവൂർ എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥൻ സലീം യൂസഫ്, ആലുവയിലെ എക്സൈസ് ഉദ്യോഗസ്ഥൻ സിദ്ധാർത്ഥൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പൊലീസാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്ന് 56,000 രൂപയാണ് തട്ടിയെടുത്തത്.

എറണാകുളത്ത് പോലീസ് ചമഞ്ഞ് പണം തട്ടിയ കേസിൽ എക്സൈസ് ഉദ്യോഗസ്ഥർ പിടിയിൽ
എറണാകുളത്ത് പോലീസ് ചമഞ്ഞ് അതിഥി തൊഴിലാളികളിൽ നിന്ന് പണം തട്ടിയ കേസിൽ രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ മൂന്ന് പേരെ തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. വാഴക്കുളം കീൻപടിയിൽ നിന്നാണ് 56000 രൂപയും നാല് മൊബൈൽ ഫോണുകളും കവർന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചു.