Election Commission

ബിഹാറിൽ വിവിപാറ്റ് സ്ലിപ്പുകൾ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ; രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ബിഹാറിൽ റോഡരികിൽ വിവിപാറ്റ് സ്ലിപ്പുകൾ കണ്ടെത്തിയ സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെൻഡ് ചെയ്തു. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇത് മോക് പോളിംഗിനായി ഉപയോഗിച്ച സ്ലിപ്പുകളാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിൽ മൂന്നിടത്ത് വനിതാ മേയർമാർ: തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം
സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിൽ മൂന്നിടത്ത് വനിതാ മേയർമാർ ഉണ്ടാകും. എട്ട് ജില്ലാ പഞ്ചായത്തുകളുടെ അധ്യക്ഷ സ്ഥാനവും സ്ത്രീകൾക്ക് നൽകും. 525 പഞ്ചായത്തുകളിലും സ്ത്രീകൾ പ്രസിഡന്റുമാരാകും.

ഹരിയാനയിൽ കള്ളവോട്ട് ആരോപണവുമായി രാഹുൽ ഗാന്ധി; പ്രതികരണവുമായി തിരഞ്ഞെടുപ്പ് ഓഫീസർ
ഹരിയാനയിൽ 25 ലക്ഷം കള്ളവോട്ടുകൾ ചേർത്ത് തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി തിരഞ്ഞെടുപ്പ് ഓഫീസർ. രാഹുലിന്റെ പരാതികൾ കമ്മീഷന് മുന്നിലുണ്ട്. തെളിവുകൾ ഹാജരാക്കാമെന്നും കമ്മീഷൻ അറിയിച്ചു.

ബിജെപിക്കെതിരെ ആഞ്ഞടിച്ച് മമത ബാനർജി; തിരഞ്ഞെടുപ്പ് കമ്മീഷനെയും വിമർശിച്ച് മുഖ്യമന്ത്രി
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബിജെപിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും രൂക്ഷമായി വിമർശിച്ചു. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി എസ്ഐആർ രാഷ്ട്രീയപരമായ ആയുധമായി ഉപയോഗിക്കുന്നുവെന്ന് അവർ ആരോപിച്ചു. വോട്ടർ പട്ടികയിൽ നിന്ന് ഒരു യോഗ്യനായ വോട്ടറുടെ പേര് നീക്കം ചെയ്യപ്പെട്ടാൽ നരേന്ദ്ര മോദി സർക്കാരിന്റെ പതനം ഉറപ്പാണെന്നും മമത ബാനർജി പ്രസ്താവിച്ചു.

എസ്.ഐ.ആർ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട്; ഇന്ന് ഉദ്യോഗസ്ഥർക്ക് പരിശീലനം
രാഷ്ട്രീയ പാർട്ടികളുടെ എതിർപ്പിനിടയിലും തിരഞ്ഞെടുപ്പ് കമ്മീഷൻ എസ്.ഐ.ആർ നടത്തിപ്പുമായി മുന്നോട്ട് പോകുന്നു. ഇതിന്റെ ഭാഗമായി ഇന്ന് ബൂത്ത് ലെവൽ ഓഫീസർമാർക്കുള്ള പരിശീലന പരിപാടി ആരംഭിക്കും. കൂടാതെ, നവംബർ നാല് മുതൽ ഡിസംബർ നാല് വരെ ബൂത്ത് ലെവൽ ഓഫീസർമാർ പട്ടിക വിതരണം ചെയ്യും.

രാഹുൽ ഗാന്ധിയെ പ്രചാരണത്തിൽ നിന്ന് വിലക്കണമെന്ന് ബിജെപി; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
പ്രധാനമന്ത്രിക്കെതിരായ ഛഠ് പൂജ പരാമർശത്തിൽ രാഹുൽ ഗാന്ധിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. രാഹുലിന്റെ പരാമർശം പിൻവലിക്കണമെന്നും മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു. ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുന്നതിനിടെയാണ് ഈ നീക്കം.

കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം അംഗീകരിക്കാനാവില്ലെന്ന് വി.ഡി. സതീശൻ
തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്.ഐ.ആർ) പ്രഖ്യാപിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഈ തീരുമാനം പുനഃപരിശോധിക്കാന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് തയ്യാറാകണം. തിരഞ്ഞെടുപ്പ് കമ്മീഷൻ ജനവിധി അട്ടിമറിക്കാനുള്ള നീക്കത്തിന് കൂട്ടുനിൽക്കുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

കേരളത്തില് വോട്ടര് പട്ടികാ പുനഃപരിശോധനക്കെതിരെ മുഖ്യമന്ത്രി; ജനാധിപത്യ വെല്ലുവിളിയെന്ന് വിമര്ശനം
കേരളം ഉള്പ്പെടെയുള്ള സംസ്ഥാനങ്ങളില് വോട്ടര് പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന (എസ്.ഐ.ആര്) നടപ്പാക്കാനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. ഈ നടപടി ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പ്രസ്താവനയില് കുറ്റപ്പെടുത്തി. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പുകള് നടക്കാനിരിക്കെ ഈ തീരുമാനം സംശയങ്ങള്ക്ക് ഇടയാക്കുന്നുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എസ്.ഐ.ആർ; ആരോപണവുമായി കെ.സി. വേണുഗോപാൽ
ജനാധിപത്യപരമായി നടക്കുന്ന തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ എസ്.ഐ.ആറിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. രാഷ്ട്രീയ പാർട്ടികളുമായി ചർച്ചകൾ നടത്താതെ ഏകപക്ഷീയമായി എസ്.ഐ.ആർ നടപ്പാക്കുന്നതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയുടെ രാഷ്ട്രീയ താൽപ്പര്യം സംരക്ഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കുന്നത് ജനാധിപത്യത്തിന് തന്നെ ഭീഷണിയാണെന്നും കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി.

തമിഴ്നാട്ടിലെ വോട്ടർപട്ടികയിൽ ക്രമക്കേടാരോപിച്ച് എം.കെ. സ്റ്റാലിൻ; സർവ്വകക്ഷിയോഗം വിളിച്ചു
തമിഴ്നാട്ടിലെ വോട്ടർമാരുടെ അവകാശം അട്ടിമറിക്കാൻ കേന്ദ്രവും തെരഞ്ഞെടുപ്പ് കമ്മീഷനും ശ്രമിക്കുന്നുവെന്ന് എം.കെ. സ്റ്റാലിൻ ആരോപിച്ചു. വിഷയത്തിൽ പ്രതികരിക്കാൻ ഞായറാഴ്ച സർവ്വകക്ഷി യോഗം വിളിച്ചു ചേർക്കുമെന്നും അദ്ദേഹം അറിയിച്ചു. കേരളം അടക്കം 12 സംസ്ഥാനങ്ങളിൽ നാളെ മുതൽ തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണം പ്രഖ്യാപിച്ചിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ.

ജനാധിപത്യം അട്ടിമറിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്രം പിന്മാറണം; സി.പി.ഐ.എം
രാജ്യത്ത് ജനാധിപത്യ സംവിധാനം അട്ടിമറിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കേരളത്തിൽ എസ്.ഐ.ആർ നടപ്പാക്കാനുള്ള കമ്മീഷൻ്റെ നീക്കത്തിനെതിരെയും വിമർശനമുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് ജനാധിപത്യത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്നും സി.പി.ഐ.എം ആരോപിച്ചു.

വോട്ടർ പട്ടിക ശുദ്ധീകരണം ലക്ഷ്യമിട്ടുള്ള തീവ്ര പരിഷ്കരണം ആരംഭിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ
വോട്ടർപട്ടിക ശുദ്ധീകരിക്കുന്നതിന് വേണ്ടിയാണ് തീവ്ര വോട്ടർ പട്ടിക പരിഷ്കരണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അറിയിച്ചു. യോഗ്യരായ എല്ലാ വോട്ടർമാരെയും പട്ടികയിൽ ചേർക്കുകയും, അയോഗ്യരായവരെ ഒഴിവാക്കുകയുമാണ് ഈ പരിഷ്കരണത്തിന്റെ പ്രധാന ലക്ഷ്യം. രണ്ടാം ഘട്ടത്തിൽ 12 സംസ്ഥാനങ്ങളിലായിരിക്കും എസ്ഐആർ നടപ്പാക്കുക