ED Notice

മസാല ബോണ്ട്: ഇ.ഡി നോട്ടീസിനെതിരെ ചെന്നിത്തലയും കിഫ്ബി സി.ഇ.ഒയും
മസാല ബോണ്ട് കേസിൽ ഇ.ഡി. നോട്ടീസിനോട് പ്രതികരിച്ച് രമേശ് ചെന്നിത്തലയും കിഫ്ബി സി.ഇ.ഒ. ഡോ. കെ.എം. എബ്രഹാമും രംഗത്ത്. തിരഞ്ഞെടുപ്പ് സമയത്ത് ഇ.ഡി. നോട്ടീസ് അയക്കുന്നത് സി.പി.ഐ.എമ്മിനെ സഹായിക്കാനാണെന്ന് ചെന്നിത്തല ആരോപിച്ചു. ഫെമ നിയമം ലംഘിച്ചിട്ടില്ലെന്നും ഇ.ഡി.യുടെ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും കിഫ്ബി സി.ഇ.ഒ. വ്യക്തമാക്കി.

കിഫ്ബി വിവാദം: മുഖ്യമന്ത്രിക്ക് ഇ.ഡി നോട്ടീസ്; രാഷ്ട്രീയ കേരളം വീണ്ടും ചൂടുപിടിക്കുന്നു
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കിഫ്ബി വിവാദത്തിൽ മുഖ്യമന്ത്രിക്ക് ഇ.ഡി നോട്ടീസ് അയച്ചത് രാഷ്ട്രീയ കേരളത്തിൽ പുതിയ ചർച്ചകൾക്ക് തുടക്കം കുറിച്ചു. മുൻ ധനമന്ത്രി തോമസ് ഐസക്കിനും മറ്റ് ഉദ്യോഗസ്ഥർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇത് രാഷ്ട്രീയപരമായി വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.

മുഖ്യമന്ത്രിക്കെതിരായ ഇ.ഡി നോട്ടീസ് കിഫ്ബിയെ തകർക്കാനുള്ള നീക്കം; രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് ടി.പി. രാമകൃഷ്ണൻ
എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ കിഫ്ബിക്കെതിരായ കേന്ദ്ര സർക്കാർ നിലപാടിനെ വിമർശിച്ചു. മുഖ്യമന്ത്രിക്ക് എതിരായ ഇ.ഡി. നോട്ടീസ് ഇതിൻ്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. നിയമപരമായും രാഷ്ട്രീയപരമായും ഈ വിഷയത്തെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

കിഫ്ബി മസാല ബോണ്ട്: ഇഡി അന്വേഷണം വെറും പ്രഹസനം; മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചതിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല
കിഫ്ബി മസാല ബോണ്ട് കേസിൽ മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ് അയച്ചതിനെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സ്വാഗതം ചെയ്തു. എന്നാൽ ഇത് വെറും പ്രഹസനമാണെന്നും, അന്വേഷണത്തിൽ ഒന്നും പുറത്തുവരാൻ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലാവലിൻ കമ്പനിക്ക് സർക്കാർ നൽകിയ പ്രത്യുപകാരമാണ് മസാല ബോണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ്; രാഷ്ട്രീയക്കളിയെന്ന് എം.വി. ഗോവിന്ദൻ
കിഫ്ബി മസാല ബോണ്ട് കേസിൽ മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ് അയച്ചതിനെതിരെ എം.വി. ഗോവിന്ദൻ രംഗത്ത്. ഇത് രാഷ്ട്രീയക്കളിയാണെന്നും കിഫ്ബിയെ തകർക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിന്റെ വികസനത്തിനെതിരായ കടന്നാക്രമണമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കിഫ്ബി മസാല ബോണ്ട്: ഇഡി നോട്ടീസിനെതിരെ വിമർശനവുമായി തോമസ് ഐസക്
കിഫ്ബി മസാല ബോണ്ട് കേസിൽ ഇഡി വീണ്ടും നോട്ടീസ് അയച്ചതിനെതിരെ മുൻ ധനമന്ത്രി തോമസ് ഐസക് രംഗത്ത്. ഇത് രാഷ്ട്രീയക്കളിയാണെന്നും ബിജെപിക്കും യുഡിഎഫിനും വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനമാണെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേരളത്തെ തകർക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ കേരളം പുച്ഛത്തോടെ തള്ളിക്കളയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കിഫ്ബി മസാല ബോണ്ട്: പണം വാങ്ങിയത് ആരിൽ നിന്ന്, സർക്കാർ മറുപടി പറയുന്നതിൽ തടസ്സമെന്ത്?: മാത്യു കുഴൽനാടൻ
കിഫ്ബി മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ് അയച്ച വിഷയത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ പ്രതികരിക്കുന്നു. സംസ്ഥാനം ആരിൽ നിന്നാണ് പണം സ്വീകരിച്ചതെന്ന ചോദ്യത്തിന് സർക്കാർ മറുപടി പറയുന്നതിൽ എന്താണ് തടസ്സമെന്ന് അദ്ദേഹം ചോദിച്ചു. ഫെമ നിയമലംഘനത്തേക്കാൾ ഗൗരവതരമായ വിഷയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കിഫ്ബി മസാല ബോണ്ട്: മുഖ്യമന്ത്രിക്ക് ഇ.ഡി.യുടെ കാരണം കാണിക്കൽ നോട്ടീസ്
കിഫ്ബി മസാല ബോണ്ട് ഇടപാടിൽ ഫെമ ചട്ടലംഘനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് ഇ.ഡി.യുടെ കാരണം കാണിക്കൽ നോട്ടീസ്. കിഫ്ബി ചെയർമാൻ എന്ന നിലയിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 2019-ൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി മസാല ബോണ്ട് ഇറക്കിയതിൽ ചട്ടലംഘനമുണ്ടെന്നാണ് ഇ.ഡി.യുടെ കണ്ടെത്തൽ.

മുഖ്യമന്ത്രിയുടെ മറുപടി വിചിത്രം; മകനെതിരായ ഇ.ഡി. നോട്ടീസിൽ പ്രതികരണവുമായി മാത്യു കുഴൽനാടൻ
മുഖ്യമന്ത്രിയുടെ മകനെതിരായ ഇ.ഡി. നോട്ടീസിൽ കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ വിമർശനവുമായി രംഗത്ത്. മുഖ്യമന്ത്രിയുടെ മറുപടി വിചിത്രമാണെന്നും മകന് നോട്ടീസ് കിട്ടിയോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് പുനഃസംഘടനയിൽ മികച്ച ടീമിനെയാണ് തിരഞ്ഞെടുത്തതെന്നും കുഴൽനാടൻ അഭിപ്രായപ്പെട്ടു.

എം.എ. ബേബിയുടെ പ്രതികരണം വസ്തുതകൾ മനസ്സിലാക്കാതെയുള്ളതെന്ന് മുഖ്യമന്ത്രി
മകൻ വിവേക് കിരണിനെതിരായ ഇ.ഡി നോട്ടീസിൽ സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി നടത്തിയ പ്രതികരണം വസ്തുതകൾ മനസ്സിലാകാതെയുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്തകൾ കണ്ടതിൻ്റെ അടിസ്ഥാനത്തിൽ അദ്ദേഹം പ്രതികരിച്ചതാകാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ലൈഫ് മിഷൻ ഫ്ലാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് മകന് ഇതുവരെ സമൻസ് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.

മുഖ്യമന്ത്രിയുടെ മകന് ഇ.ഡി നോട്ടീസ്; എം.എ. ബേബിയുടെ പ്രതികരണം സി.പി.ഐ.എമ്മിനെ വെട്ടിലാക്കുന്നു
മുഖ്യമന്ത്രിയുടെ മകന്റെ പേരില് ഇ.ഡി നോട്ടീസ് അയച്ചെന്ന വാര്ത്തകളില് സി.പി.ഐ.എം ജനറല് സെക്രട്ടറി എം.എ. ബേബി നടത്തിയ പ്രതികരണം പാര്ട്ടിയെ വെട്ടിലാക്കുന്നു. ഇ.ഡി നോട്ടീസ് കെട്ടിച്ചമച്ചതാണെന്നും അതില് കഴമ്പില്ലെന്ന് കണ്ട് പിന്വലിച്ചതാണെന്നുമായിരുന്നു ബേബിയുടെ പ്രതികരണം. എന്നാല് പാര്ട്ടി നേതൃത്വം ഈ വിഷയത്തില് മൗനം പാലിക്കുകയാണ്.

മുഖ്യമന്ത്രിയുടെ മകനെതിരായ ഇഡി നോട്ടീസ് അടിസ്ഥാനരഹിതമെന്ന് എം.എ. ബേബി
മുഖ്യമന്ത്രിയുടെ മകനെതിരായ ഇ.ഡി. നോട്ടീസ് അടിസ്ഥാനരഹിതമാണെന്ന് സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. ഇ.ഡി. ബി.ജെ.പി. സർക്കാരിന്റെ എക്സ്റ്റൻഷൻ ഡിപ്പാർട്മെൻ്റാണെന്നും അദ്ദേഹം വിമർശിച്ചു. ശബരിമലയിലെ കൊള്ളയിൽ പാർട്ടിയ്ക്ക് ഒളിക്കാൻ ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.