Donald Trump

ട്രംപിന്റെ ക്ഷണം നിരസിച്ച് ലുല; താൻ മോദിയെ വിളിക്കുമെന്ന് ബ്രസീൽ പ്രസിഡന്റ്
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാഗ്ദാനം ബ്രസീൽ പ്രസിഡന്റ് ലുല ഡാ സെൽവ നിരസിച്ചു. രാജ്യത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ബ്രസീൽ മറ്റ് മാർഗ്ഗങ്ങൾ സ്വീകരിക്കുമെന്നും ലുല അറിയിച്ചു. ചർച്ചകൾ നടത്തി കാര്യങ്ങൾ തീരുമാനിക്കുന്നതിൽ അമേരിക്കയ്ക്ക് താൽപര്യമില്ലെന്നും, അതിനാൽ താൻ ട്രംപിനെ വിളിക്കുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ ഷി ജിൻപിങ്ങിനെയോ വിളിക്കുമെന്നും ലുല മറുപടി നൽകി.

അമേരിക്കൻ ഉത്പന്നങ്ങൾക്ക് പൂജ്യം തീരുവ നൽകിയാലും പ്രശ്നം തീരില്ലെന്ന് ട്രംപ്; ഭീഷണി തുടരുന്നു
അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യ പൂജ്യം തീരുവ നൽകിയാലും പ്രശ്നം തീരില്ലെന്ന് പ്രസിഡന്റ് ട്രംപ് ഭീഷണി മുഴക്കി. അടുത്ത 24 മണിക്കൂറിനുള്ളിൽ താരിഫ് വർദ്ധിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി. റഷ്യയിൽ നിന്ന് ഊർജ്ജ ഉത്പന്നങ്ങൾ വാങ്ങി ഇന്ത്യ ലാഭമുണ്ടാക്കുന്നുവെന്നും ട്രംപ് കുറ്റപ്പെടുത്തി.

ഇന്ത്യക്ക് മേൽ വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ ഭീഷണി, ഇന്ത്യക്ക് മേൽ അടുത്ത 24 മണിക്കൂറിനുള്ളിൽ വീണ്ടും താരിഫ് വർദ്ധിപ്പിക്കുമെന്ന്. സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ ഈ വെല്ലുവിളി. നേരത്തെ പ്രഖ്യാപിച്ച 25 ശതമാനം താരിഫ് വർധനവ് ഓഗസ്റ്റ് ഏഴിന് നിലവിൽ വരാനിരിക്കെയാണ് പുതിയ പ്രഖ്യാപനം.

ഇറക്കുമതി തീരുവ വർദ്ധിപ്പിക്കുമെന്ന് ട്രംപ്; ഇന്ത്യയ്ക്ക് മറുപടി
ഇറക്കുമതി തീരുവ വർദ്ധിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കി. റഷ്യയിൽ നിന്ന് ഊർജ്ജ ഉത്പന്നങ്ങൾ വാങ്ങി ഇന്ത്യ വലിയ ലാഭമുണ്ടാക്കുന്നുവെന്ന് ട്രംപ് ആരോപിച്ചു. ഇതിന് മറുപടിയുമായി ഇന്ത്യ രംഗത്തെത്തി, അമേരിക്കയുടെ ഇരട്ടത്താപ്പിനെ വിമർശിച്ചു.

ട്രംപിന്റെ ഭീഷണിയ്ക്ക് ഇന്ത്യയുടെ മറുപടി: റഷ്യയുമായുള്ള വ്യാപാരത്തില് ഇരട്ടത്താപ്പെന്ന് വിമർശനം
അമേരിക്ക കൂടുതൽ താരിഫ് ചുമത്തുമെന്ന ഭീഷണിക്ക് മറുപടിയുമായി ഇന്ത്യ രംഗത്ത്. യുക്രൈൻ സംഘർഷത്തിന് ശേഷം റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്തതിന് അമേരിക്കയും യൂറോപ്യൻ യൂണിയനും ഇന്ത്യയെ വിമർശിക്കുന്നതിനെ വിദേശകാര്യ മന്ത്രാലയം ചോദ്യം ചെയ്തു. തങ്ങളുടെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഇന്ത്യക്ക് അറിയാമെന്നും മന്ത്രാലയം വ്യക്തമാക്കി.

പാകിസ്താനുമായി എണ്ണപ്പാട വികസനത്തിന് കരാർ ഒപ്പിട്ട് ട്രംപ്; ഇന്ത്യക്ക് എണ്ണ വിൽക്കുന്ന കാലം വരുമെന്ന് പ്രഖ്യാപനം
പാകിസ്താനുമായി എണ്ണപ്പാടങ്ങളുടെ വികസനത്തിന് സുപ്രധാന കരാർ ഒപ്പിട്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഈ സഹകരണത്തിലൂടെ പാകിസ്താൻ ഇന്ത്യക്ക് എണ്ണ വിൽക്കുന്ന സാഹചര്യം ഉണ്ടാകുമെന്നും ട്രംപ് പ്രസ്താവിച്ചു. ഇന്ത്യക്ക് മേൽ 25 ശതമാനം താരിഫ് ചുമത്തിയതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം.

ട്രംപിന്റെ അധിക തീരുവ മുന്നറിയിപ്പിൽ പ്രതികരണവുമായി ഇന്ത്യ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 25% അധിക തീരുവ ചുമത്തിയെന്ന പ്രഖ്യാപനത്തിൽ ഇന്ത്യ പ്രതികരിച്ചു. ഇതിന്റെ പ്രത്യാഘാതങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ദേശീയ താല്പര്യം സംരക്ഷിക്കാൻ എല്ലാ നടപടിയും സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി. കർഷകരുടെയും ചെറുകിട ഇടത്തരം വ്യവസായികളുടെയും ക്ഷേമത്തിനാണ് മുൻഗണനയെന്നും കേന്ദ്രം അറിയിച്ചു.

ട്രംപിനെ നുണയനെന്ന് വിളിക്കാൻ മോദിക്ക് ധൈര്യമുണ്ടോ? രാഹുൽ ഗാന്ധിയുടെ വെല്ലുവിളി
പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി. ട്രംപിനെ നുണയനെന്ന് വിളിക്കാൻ മോദിക്ക് ധൈര്യമുണ്ടോയെന്ന് രാഹുൽ ചോദിച്ചു. ഇന്ത്യ-പാക് വെടിനിർത്തൽ താനാണ് കൊണ്ടുവന്നതെന്ന് ട്രംപ് പറഞ്ഞത് കളവാണെങ്കിൽ എന്തുകൊണ്ട് അദ്ദേഹത്തെ നുണയനെന്ന് വിളിക്കാൻ പ്രധാനമന്ത്രി മടിക്കുന്നുവെന്നും രാഹുൽ ഗാന്ധി ആരാഞ്ഞു.

ട്രംപിന്റെ മധ്യസ്ഥ വാദം തള്ളി കേന്ദ്രസർക്കാർ; പാക് ഭീഷണിയ്ക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ജയശങ്കർ
ഇന്ത്യാ-പാക് സംഘർഷത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതാ വാദം കേന്ദ്രസർക്കാർ പാർലമെന്റിൽ തള്ളി. പ്രധാനമന്ത്രിയും ട്രംപും തമ്മിൽ ഒരു സംഭാഷണവും നടന്നിട്ടില്ലെന്നും പാകിസ്താനെ ആഗോളതലത്തിൽ തുറന്നുകാട്ടിയെന്നും ജയശങ്കർ പറഞ്ഞു. ഭീകരവാദത്തിനെതിരെ ശക്തമായ പോരാട്ടമാണ് ലക്ഷ്യമെന്നും പാകിസ്താന്റെ ആണവ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യ-പാക്, തായ്ലൻഡ്-കംബോഡിയ വിഷയങ്ങളിൽ ഇടപെട്ട് പരിഹാരം കണ്ടെന്ന് ട്രംപ്
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ താൻ ഇടപെട്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. തായ്ലൻഡ്-കംബോഡിയ സംഘർഷത്തിലും ഇടപെട്ട് വ്യാപാര കരാറിലൂടെ പ്രശ്നം പരിഹരിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. തർക്കങ്ങൾ പരിഹരിക്കുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കയും യൂറോപ്യൻ യൂണിയനും വ്യാപാര കരാറിൽ ഒപ്പുവച്ചു
അമേരിക്കയും യൂറോപ്യൻ യൂണിയനും പുതിയ വ്യാപാര കരാറിൽ ഒപ്പുവെച്ചു. യൂറോപ്യൻ യൂണിയൻ 600 ബില്യൺ ഡോളറിൻ്റെ നിക്ഷേപം അമേരിക്കയിൽ നടത്തും. അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന യൂറോപ്യൻ ഉത്പന്നങ്ങൾക്ക് 15 ശതമാനം തീരുവ ചുമത്തും.

ജെറോം പവലിനെ പുറത്താക്കാൻ ട്രംപിന്റെ നീക്കം; കടുത്ത വെല്ലുവിളിയെന്ന് വിദഗ്ധർ
ധനനയം തീരുമാനിക്കുന്ന കേന്ദ്ര ബാങ്കുകളിൽ ഭരണാധികാരികൾ അനാവശ്യമായി ഇടപെടാറില്ല. എന്നാൽ, ട്രംപിന്റെ ഭരണത്തിൽ ഈ കീഴ്വഴക്കം തെറ്റി. ഫെഡറൽ റിസർവ് മേധാവി ജെറോം പവലിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് പുറത്താക്കാൻ ശ്രമിക്കുകയാണ് ട്രംപ്.