Doha attack

ദോഹയിലെ ഇസ്രായേൽ ആക്രമണം; ഗൾഫ് രാജ്യങ്ങൾ സംയുക്ത പ്രതിരോധം തീർക്കാൻ ഒരുങ്ങുന്നു
ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെ ഗൾഫ് സഹകരണ കൗൺസിൽ സുപ്രീം കൗൺസിൽ അപലപിച്ചു. ഗൾഫ് രാജ്യങ്ങൾക്കെതിരെയുള്ള ഏത് ആക്രമണവും ചെറുക്കുന്നതിന് ആവശ്യമായ പ്രതിരോധ സംവിധാനങ്ങൾ രൂപീകരിക്കുമെന്നും സുപ്രീം കൗൺസിൽ അറിയിച്ചു. ജിസിസി രാജ്യങ്ങളിൽ ഒന്നിന് നേരെയുള്ള ആക്രമണം മുഴുവൻ രാജ്യങ്ങൾക്കുമെതിരെയുള്ള ആക്രമണമായി കണക്കാക്കുമെന്നും ഗൾഫ് കോപ്പറേഷൻ കൗൺസിൽ വ്യക്തമാക്കി.

ദോഹയിലെ ഇസ്രായേൽ ആക്രമണം; ഖത്തർ പ്രധാനമന്ത്രിയുമായി ട്രംപ് ഇന്ന് കൂടിക്കാഴ്ച നടത്തും
ദോഹയിലെ ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽതാനിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് കൂടിക്കാഴ്ച നടത്തും. യുഎസ്- ഖത്തർ സുരക്ഷാ കരാറിൻ്റെ സാധ്യതയും ഗസ്സയിലെ വെടിനിർത്തലിനായുള്ള ഖത്തറിൻ്റെ മധ്യസ്ഥ ശ്രമങ്ങളും ചർച്ച ചെയ്യുമെന്നാണ് വിവരം. വാഷിംഗ്ടണിൽ നടക്കുന്ന അത്താഴവിരുന്നിലാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്.

ദോഹയിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്രായേൽ
ഖത്തറിലെ ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഇസ്രായേൽ ഏറ്റെടുക്കുന്നതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഹമാസിലെ ഉന്നത നേതാക്കൾക്കെതിരായ ഈ നടപടി പൂർണ്ണമായും ഇസ്രായേലിന്റെ സ്വതന്ത്രമായ തീരുമാനമായിരുന്നുവെന്നും നെതന്യാഹു വ്യക്തമാക്കി. ഒക്ടോബർ 7-ലെ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായവരെയാണ് ലക്ഷ്യമിട്ടതെന്നും ഐഡിഎഫ് പ്രസ്താവിച്ചു.