DMK

കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ഡിഎംകെ ഒറ്റയ്ക്ക് മത്സരിക്കും
കേരളത്തിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഡിഎംകെ ഒറ്റയ്ക്ക് മത്സരിക്കും. പാർട്ടി ചിഹ്നത്തിൽ തന്നെയാകും മത്സരം നടക്കുക. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഇടുക്കി ജില്ലയിലെ പീരുമേട്, ദേവികുളം താലൂക്കുകളിലെ പഞ്ചായത്തുകളിലാണ് പ്രധാനമായും ഡിഎംകെ മത്സരിക്കുന്നത്.

കരൂർ ദുരന്തത്തിന് കാരണം സ്റ്റാലിൻ; 2026-ൽ ഡി.എം.കെയും ടി.വി.കെയും തമ്മിൽ പോരാട്ടമെന്ന് വിജയ്
നടൻ വിജയ് തൻ്റെ രാഷ്ട്രീയ പാർട്ടിയായ ടി.വി.കെയുടെ റാലികളിൽ അന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെയും, ജനങ്ങൾക്ക് സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനെയും കുറിച്ച് സംസാരിച്ചു. 2026-ൽ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെയും ടി.വി.കെയും തമ്മിലാണ് പ്രധാന പോരാട്ടമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മഹാബലിപുരത്ത് ചേർന്ന ടി.വി.കെ ജനറൽ കൗൺസിലിന് ശേഷമാണ് വിജയ് ഈ പ്രസ്താവനകൾ നടത്തിയത്.

ഡിഎംകെ 2.0 ഉണ്ടാകും; പ്രവർത്തകർ അലംഭാവം കാട്ടരുത്: എം.കെ. സ്റ്റാലിൻ
2026-ൽ ഡിഎംകെ 2.0 ഉണ്ടാകുമെന്നും പ്രവർത്തകർ അലംഭാവം കാട്ടരുതെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. നവംബർ 2-ന് ദ്രാവിഡ മുന്നേറ്റ കഴകം സർവ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. തിടുക്കത്തിൽ എസ്.ഐ.ആർ നടത്തുന്നത് ബിജെപിയെ സഹായിക്കാനുള്ള ഗൂഢാലോചനയാണെന്നും സ്റ്റാലിൻ ആരോപിച്ചു.

കറൂർ ദുരന്തം: ഇരകളുടെ കുടുംബത്തിന് ധനസഹായം നൽകി വിജയ്; വിമർശനവുമായി ഡിഎംകെ
കറൂർ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ടിവികെ പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്തു. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ അക്കൗണ്ടുകളിലേക്ക് 20 ലക്ഷം രൂപ വീതം നൽകി. വിജയ് കറൂരിൽ എത്താത്തതിനെ തുടർന്ന് ഡിഎംകെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് ധനസഹായം കൈമാറിയത്.

വിജയ്യെ ആർഎസ്എസ് യൂണിഫോമിൽ അവതരിപ്പിച്ച് ഡിഎംകെ; വിമർശനവുമായി എക്സ് പോസ്റ്റ്
നടൻ വിജയിയെ ആർഎസ്എസ് യൂണിഫോമിൽ ചിത്രീകരിച്ച് ഡിഎംകെ ഐടി വിഭാഗം പുറത്തിറക്കിയ കാർട്ടൂൺ വിവാദത്തിൽ. കരൂർ ദുരന്തത്തിൽ വിജയ് ഇതുവരെ പ്രതികരിക്കാത്തതിനെയും ഡിഎംകെ വിമർശിച്ചു. പബ്ലിസിറ്റിക്ക് വേണ്ടി ആളെക്കൂട്ടി അപകടമുണ്ടാക്കിയെന്നും ആരോപണം.

കരൂർ ദുരന്തം: സിബിഐ അന്വേഷണ ഹർജിക്ക് പിന്നിൽ ടിവികെയെന്ന് ഡിഎംകെ, രാഷ്ട്രീയ മുതലെടുപ്പെന്ന് വിമർശനം
കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയ ഹർജികളുമായി ബന്ധപ്പെട്ട് ടി.വി.കെയെ വിമർശിച്ച് ഡി.എം.കെ രംഗത്ത്. ടി.വി.കെ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ മരണത്തിൽ നിന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് ഡിഎംകെ ആരോപിച്ചു. ഹർജികൾ കബളിപ്പിച്ചും പണം നൽകിയും തയ്യാറാക്കിയതാണെന്നാണ് ഡിഎംകെയുടെ പ്രധാന ആരോപണം.

ബി.ജെ.പിയുമായി വിജയ് സഖ്യത്തിന് ഒരുങ്ങുന്നുണ്ടോ? തമിഴക രാഷ്ട്രീയം ഉറ്റുനോക്കുന്നു
രാഷ്ട്രീയ പ്രവേശനത്തിന്റെ തുടക്കം മുതലേ നടൻ വിജയിയെ ഡി.എം.കെ അൽപ്പം ഭയത്തോടെയാണ് കണ്ടിരുന്നത്. എ.ഐ.എ.ഡി.എം.കെ തകർന്നതോടെ ഡി.എം.കെ തമിഴകത്ത് ചോദ്യം ചെയ്യപ്പെടാത്ത രാഷ്ട്രീയ ശക്തിയായി വളർന്നു. ഈ സാഹചര്യത്തിൽ വിജയിയുടെ രാഷ്ട്രീയ നീക്കങ്ങൾ ഡി.എം.കെക്ക് ഭീഷണിയാകുമോ എന്നതാണ് ഉറ്റുനോക്കുന്നത്.

വിജയ്ക്കെതിരെ ചെരുപ്പെറ്; ദൃശ്യങ്ങൾ പുറത്ത്, ടിവികെയിൽ ഭിന്നത
കരൂർ അപകടത്തിന് തൊട്ടുമുൻപ് ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരെ ചെരുപ്പ് എറിയുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. ഡിഎംകെ പ്രവർത്തകരാണ് ചെരുപ്പേറ് നടത്തിയതെന്ന് ടിവികെ ആരോപിച്ചു. കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ടിവികെയിൽ ഭിന്നത നിലനിൽക്കുന്നു.

കരൂർ അപകടം: വിജയ്ക്കെതിരെ വിമർശനവുമായി സി.പി.ഐ.എം; പ്രതികരിക്കാതെ ഡി.എം.കെ
കരൂരിലെ അപകടത്തെ തുടർന്ന് ടി വി കെ അധ്യക്ഷൻ വിജയിക്കെതിരെ പ്രധാന പാർട്ടികൾ വിമർശനം ഉന്നയിക്കാത്തതിൻ്റെ കാരണം രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഡിഎംകെ അടക്കമുള്ള പാർട്ടികൾ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കാൻ തീരുമാനിച്ചു. അതേസമയം, തമിഴ്നാട് സിപിഐഎം വിജയ്ക്കെതിരെ അതിരൂക്ഷമായ വിമർശനം ഉന്നയിച്ചു.

ഡിഎംകെ വാഗ്ദാനങ്ങൾ പാലിച്ചില്ല, രഹസ്യ ഇടപാടുകളെന്ന് വിജയ്
ഡിഎംകെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്ന് ടിവികെ നേതാവ് വിജയ് വിമർശിച്ചു. ഡിഎംകെ ബിജെപിയുമായി രഹസ്യ ഇടപാടുകൾ നടത്തുന്നുവെന്നും അതിനാൽ ഡിഎംകെയ്ക്ക് വോട്ട് ചെയ്യുന്നത് ബിജെപിക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്നും വിജയ് ആരോപിച്ചു. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടം ടിവികെയും ഡിഎംകെയും തമ്മിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിച്ചോ?; ഡിഎംകെയെ ചോദ്യം ചെയ്ത് വിജയ്
തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്യുടെ സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയിൽ തുടക്കമായി. തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളെ കാണാൻ എത്തിയതാണെന്ന് വിജയ് പറഞ്ഞു. ഡിഎംകെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിച്ചോയെന്ന് വിജയ് ചോദിച്ചു.

സി.പി. രാധാകൃഷ്ണന് പിന്തുണ തേടി കേന്ദ്രം; പിന്തുണയ്ക്കില്ലെന്ന് ഡി.എം.കെ
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി സി.പി. രാധാകൃഷ്ണന് പിന്തുണ തേടി കേന്ദ്ര സർക്കാർ രംഗത്ത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ത്യ സഖ്യത്തിന്റെ പിന്തുണ ഉറപ്പാക്കാൻ നേതാക്കളുമായി ഫോണിൽ സംസാരിച്ചു. എന്നാൽ, സി.പി. രാധാകൃഷ്ണനെ പിന്തുണയ്ക്കില്ലെന്ന് ഡി.എം.കെ. വ്യക്തമാക്കി. ഈ വിഷയത്തിൽ തീരുമാനമെടുക്കാൻ ഒരു പ്രത്യേക യോഗം വിളിച്ചുചേർത്തേക്കും.