DMK

വിജയ്ക്കെതിരെ ചെരുപ്പെറ്; ദൃശ്യങ്ങൾ പുറത്ത്, ടിവികെയിൽ ഭിന്നത
കരൂർ അപകടത്തിന് തൊട്ടുമുൻപ് ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരെ ചെരുപ്പ് എറിയുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. ഡിഎംകെ പ്രവർത്തകരാണ് ചെരുപ്പേറ് നടത്തിയതെന്ന് ടിവികെ ആരോപിച്ചു. കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ടിവികെയിൽ ഭിന്നത നിലനിൽക്കുന്നു.

കരൂർ അപകടം: വിജയ്ക്കെതിരെ വിമർശനവുമായി സി.പി.ഐ.എം; പ്രതികരിക്കാതെ ഡി.എം.കെ
കരൂരിലെ അപകടത്തെ തുടർന്ന് ടി വി കെ അധ്യക്ഷൻ വിജയിക്കെതിരെ പ്രധാന പാർട്ടികൾ വിമർശനം ഉന്നയിക്കാത്തതിൻ്റെ കാരണം രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഡിഎംകെ അടക്കമുള്ള പാർട്ടികൾ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കാൻ തീരുമാനിച്ചു. അതേസമയം, തമിഴ്നാട് സിപിഐഎം വിജയ്ക്കെതിരെ അതിരൂക്ഷമായ വിമർശനം ഉന്നയിച്ചു.

ഡിഎംകെ വാഗ്ദാനങ്ങൾ പാലിച്ചില്ല, രഹസ്യ ഇടപാടുകളെന്ന് വിജയ്
ഡിഎംകെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്ന് ടിവികെ നേതാവ് വിജയ് വിമർശിച്ചു. ഡിഎംകെ ബിജെപിയുമായി രഹസ്യ ഇടപാടുകൾ നടത്തുന്നുവെന്നും അതിനാൽ ഡിഎംകെയ്ക്ക് വോട്ട് ചെയ്യുന്നത് ബിജെപിക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്നും വിജയ് ആരോപിച്ചു. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടം ടിവികെയും ഡിഎംകെയും തമ്മിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിച്ചോ?; ഡിഎംകെയെ ചോദ്യം ചെയ്ത് വിജയ്
തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്യുടെ സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയിൽ തുടക്കമായി. തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളെ കാണാൻ എത്തിയതാണെന്ന് വിജയ് പറഞ്ഞു. ഡിഎംകെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിച്ചോയെന്ന് വിജയ് ചോദിച്ചു.

സി.പി. രാധാകൃഷ്ണന് പിന്തുണ തേടി കേന്ദ്രം; പിന്തുണയ്ക്കില്ലെന്ന് ഡി.എം.കെ
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി സി.പി. രാധാകൃഷ്ണന് പിന്തുണ തേടി കേന്ദ്ര സർക്കാർ രംഗത്ത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ത്യ സഖ്യത്തിന്റെ പിന്തുണ ഉറപ്പാക്കാൻ നേതാക്കളുമായി ഫോണിൽ സംസാരിച്ചു. എന്നാൽ, സി.പി. രാധാകൃഷ്ണനെ പിന്തുണയ്ക്കില്ലെന്ന് ഡി.എം.കെ. വ്യക്തമാക്കി. ഈ വിഷയത്തിൽ തീരുമാനമെടുക്കാൻ ഒരു പ്രത്യേക യോഗം വിളിച്ചുചേർത്തേക്കും.

ഡൽഹിക്ക് മുന്നിൽ തലകുനിക്കില്ലെന്ന് സ്റ്റാലിൻ; ബിജെപി സഖ്യത്തിനെതിരെ വിമർശനം
തമിഴ്നാടിനെ ബിജെപിക്ക് മുന്നിൽ അടിയറ വെക്കില്ലെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. മധുരയിൽ നടന്ന ഡി.എം.കെ ജനറൽ കൗൺസിൽ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എ.ഐ.എ.ഡി.എം.കെയെ ബി.ജെ.പി നിയന്ത്രിക്കുകയാണെന്നും സ്റ്റാലിൻ ആരോപിച്ചു.

സുപ്രീംകോടതി വിമർശനം: സെന്തിൽ ബാലാജി രാജിവയ്ക്കുമോ?
സുപ്രീം കോടതിയുടെ വിമർശനത്തെ തുടർന്ന് തമിഴ്നാട് വൈദ്യുതി മന്ത്രി വി. സെന്തിൽ ബാലാജി രാജിവയ്ക്കുമെന്ന് റിപ്പോർട്ട്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച ബാലാജി, ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും മന്ത്രിയായിരുന്നു. ഡിഎംകെയിൽ നിർണായക പദവി നൽകി ബാലാജിയെ ചേർത്തുനിർത്തുമെന്നാണ് വിവരം.

കെ. പൊൻമുടിക്കെതിരെ കേസെടുക്കാൻ മദ്രാസ് ഹൈക്കോടതി നിർദേശം
സ്ത്രീകളെയും ഹിന്ദു ദൈവങ്ങളെയും കുറിച്ചുള്ള വിവാദ പരാമർശങ്ങൾക്ക് തമിഴ്നാട് മന്ത്രി കെ. പൊൻമുടിക്കെതിരെ കേസെടുക്കാൻ മദ്രാസ് ഹൈക്കോടതി പോലീസിന് നിർദേശം നൽകി. മന്ത്രിയുടെ പ്രസ്താവന വിദ്വേഷപരവും ലൈംഗിക തൊഴിലാളികളെ അപകീർത്തിപ്പെടുത്തുന്നതുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡിഎംകെ നേതാവ് കെ. തങ്കരശുവിന്റെ ശതാബ്ദി ആഘോഷത്തിനിടെയാണ് പൊൻമുടി വിവാദ പരാമർശം നടത്തിയത്.

നാഷണൽ ഹെറാൾഡ് കേസ്: കോൺഗ്രസിന് പിന്തുണയുമായി ഡിഎംകെ
നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസിന് പിന്തുണയുമായി ഡിഎംകെ രംഗത്തെത്തി. സോണിയക്കും രാഹുലിനും എതിരായ നീക്കത്തെ ഡിഎംകെ അപലപിച്ചു. ഭരണഘടനാ സംരക്ഷണ റാലി നടത്തുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു.

ചെരുപ്പ് വീണ്ടും ധരിച്ച് അണ്ണാമലൈ; ഡിഎംകെ വിരുദ്ധ പ്രതിജ്ഞ പിൻവലിച്ചു
ഡിഎംകെയെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതുവരെ ചെരുപ്പ് ധരിക്കില്ലെന്നായിരുന്നു അണ്ണാമലൈയുടെ പ്രതിജ്ഞ. പുതിയ അധ്യക്ഷന്റെ അഭ്യർത്ഥന മാനിച്ചാണ് പ്രതിജ്ഞ പിൻവലിച്ചത്. പാർട്ടി പ്രവർത്തകർ ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് അണ്ണാമലൈ ആഹ്വാനം ചെയ്തു.

വഖഫ് നിയമ ഭേദഗതി: ഡിഎംകെയും സുപ്രീം കോടതിയിൽ
വഖഫ് നിയമ ഭേദഗതിക്കെതിരെ ഡിഎംകെ സുപ്രീം കോടതിയിൽ ഹർജി നൽകി. മുസ്ലിം അവകാശങ്ങൾ ലംഘിക്കുന്നതാണ് ഭേദഗതിയെന്ന് ഹർജിയിൽ പറയുന്നു. ഭരണഘടനാ വിരുദ്ധമായ നിയമം റദ്ദാക്കണമെന്നാണ് ആവശ്യം.

ഡിഎംകെയ്ക്കും ബിജെപിയ്ക്കുമെതിരെ വിജയ്; മോദിയും സ്റ്റാലിനും ഫാസിസ്റ്റുകളെന്ന് വിമർശനം
ഡിഎംകെയ്ക്കെതിരെ രൂക്ഷവിമർശനവുമായി ടിവികെ പ്രസിഡന്റ് വിജയ്. മോദിയും സ്റ്റാലിനും ഫാസിസ്റ്റുകളെന്ന് വിമർശനം. വഖ്ഫ് ബോർഡ് ഭേദഗതിക്കെതിരെയും ത്രിഭാഷാ നയത്തിനെതിരെയും ടിവികെ പ്രമേയം പാസാക്കി.