Dharmasthala

ധർമ്മസ്ഥലയിൽ അസ്ഥികൂടം കണ്ടെത്തി; പരിശോധന ഊർജിതമാക്കി പോലീസ്
ധർമ്മസ്ഥലയിലെ ഉൾക്കാട്ടിൽ ആറാമത്തെ പോയിന്റിൽ നടത്തിയ തിരച്ചിലിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. രണ്ടടി ആഴത്തിൽ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്.

ധർമ്മസ്ഥലം: ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ ഇന്ന് വീണ്ടും പരിശോധന
ധർമ്മസ്ഥലത്ത് ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെത്തുടർന്ന് ഇന്ന് വീണ്ടും മണ്ണ് നീക്കി പരിശോധന നടത്തും. സാക്ഷി ചൂണ്ടിക്കാണിച്ച മൂന്നിടങ്ങളിൽ ഒരേസമയം പരിശോധന നടത്താനാണ് എസ്ഐടി ലക്ഷ്യമിടുന്നത്. ഉൾക്കാട്ടിലെ മൂന്ന് പോയിന്റുകളിൽ ജെസിബി കൊണ്ടുപോകാൻ സാധ്യമല്ലാത്തതിനാൽ, പഞ്ചായത്ത് നിയോഗിച്ച തൊഴിലാളികളെ ഉപയോഗിച്ച് കുഴിയെടുക്കും.

ധർമ്മസ്ഥലത്ത് മൃതദേഹം കുഴിച്ചിട്ടെന്ന് സംശയം; ആദ്യ സ്പോട്ടിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല
ധർമ്മസ്ഥലത്ത് മൃതദേഹം കുഴിച്ചിട്ടിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. പുഴയോട് ചേർന്നുള്ള സ്ഥലത്ത് മൂന്നടി കുഴിച്ചപ്പോഴേക്കും വെള്ളം നിറഞ്ഞത് പരിശോധനക്ക് തടസ്സമുണ്ടാക്കി. മണ്ണ് മാറ്റാനുള്ള പരിശോധന വൈകുന്നേരം ആറുമണിയോടെ അവസാനിപ്പിച്ചു. നാളെ രണ്ടാം സ്പോട്ടിൽ പരിശോധന നടത്തും.

ധർമ്മസ്ഥലയിൽ ശുചീകരണ തൊഴിലാളിയുമായി SITയുടെ തെളിവെടുപ്പ്; 15 ഇടങ്ങൾ അടയാളപ്പെടുത്തി
കർണാടകയിലെ ധർമ്മസ്ഥലയിൽ ശുചീകരണ തൊഴിലാളിയുമായി പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന് പറയുന്ന 15-ൽ അധികം ഇടങ്ങൾ തൊഴിലാളി ചൂണ്ടിക്കാണിച്ചു. സ്നാനഘട്ടത്തിന് സമീപം മൂന്ന് ഇടങ്ങൾ കൂടി പുതുതായി കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിയ സ്ഥലങ്ങൾ കുഴിച്ച് പരിശോധിക്കും.

ധർമസ്ഥല കൂട്ടക്കുഴിമാടം: തലയോട്ടിയിൽ നിർണായക പരിശോധന; നാളെ മണ്ണ് കുഴിക്കും
ധർമസ്ഥലത്ത് കൂട്ടക്കുഴിമാടം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ശുചീകരണ തൊഴിലാളി കൈമാറിയ തലയോട്ടി പ്രത്യേക അന്വേഷണസംഘം പരിശോധിക്കും. നാളെ ധർമസ്ഥലയിൽ മണ്ണ് കുഴിച്ച് പരിശോധന നടത്തും.

ധർമ്മസ്ഥലം വെളിപ്പെടുത്തൽ: മുൻ ശുചീകരണ തൊഴിലാളിയുടെ മൊഴിയെടുക്കുന്നു
ധർമ്മസ്ഥലയിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ, പ്രത്യേക അന്വേഷണസംഘം മുൻ ശുചീകരണ തൊഴിലാളിയുടെ മൊഴിയെടുക്കുന്നു. ഡിഐജി എം.എൻ. അനുചേതിന്റെ നേതൃത്വത്തിൽ മല്ലികെട്ടിലെ ഇൻസ്പെക്ഷൻ ബംഗ്ലാവിൽ വെച്ചാണ് മൊഴിയെടുപ്പ് നടക്കുന്നത്. പഴയ മിസ്സിങ് കേസുകളിലടക്കം സമാന്തര അന്വേഷണം പുരോഗമിക്കുന്നു.

ധർമ്മസ്ഥല അന്വേഷണ സംഘത്തിൽ നിന്ന് ഐപിഎസ് ഉദ്യോഗസ്ഥ സൗമ്യലത പിന്മാറി
ധർമ്മസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് ഡിസിപി സൗമ്യലത IPS പിന്മാറി. ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥയായിരുന്നു സൗമ്യലത. കേസ് അന്വേഷണത്തെ ബാധിക്കാതിരിക്കാൻ പകരമായി മറ്റൊരാളെ ഉൾപ്പെടുത്തുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.

ധർമ്മസ്ഥലം സംഭവം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കർണാടക സർക്കാർ
ധർമ്മസ്ഥലയിൽ ബലാത്സംഗം ചെയ്യപ്പെട്ട നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹങ്ങൾ മറവുചെയ്തു എന്ന വെളിപ്പെടുത്തലിനെ തുടർന്ന് കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അന്വേഷണത്തിന് ഡിജിപി പ്രണബ് മൊഹന്തി നേതൃത്വം നൽകും. കർണാടകയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള കാണാതായ കേസുകളും ഈ അന്വേഷണ സംഘത്തിൻ്റെ പരിധിയിൽ വരുന്നതാണ്.

ധർമ്മസ്ഥലയിലെ ദുരൂഹതകളിൽ എൻഐഎ അന്വേഷണം വേണമെന്ന് എംപി; അമിത് ഷായ്ക്ക് കത്തയച്ചു
ധർമ്മസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് രാജ്യസഭാ എംപി പി സന്തോഷ് കുമാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. സംഭവത്തിന്റെ ചുരുളഴിക്കാൻ എസ് ഐടി അന്വേഷണത്തിന് കഴിയില്ലെന്നും കത്തിലുണ്ട്. നാല് പതിറ്റാണ്ടായി വനത്തിനുള്ളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം വളരെ വലുതാണ്.

ധർമ്മസ്ഥല കൊലപാതകം: ക്ഷേത്ര ജീവനക്കാരന്റെ വെളിപ്പെടുത്തലിൽ ദുരൂഹതകൾ നീങ്ങുമോ?
ധർമ്മസ്ഥലയിൽ നിരവധി സ്ത്രീകളെ കൊന്നു കുഴിച്ചുമൂടിയെന്ന ക്ഷേത്ര ജീവനക്കാരന്റെ വെളിപ്പെടുത്തൽ പുറത്തുവരുമ്പോൾ നാല് പതിറ്റാണ്ട് മുമ്പ് നടന്ന കൊലപാതകം വീണ്ടും ചർച്ചയാവുകയാണ്. സി പി ഐ എം നേതാവിൻ്റെ മകളായ പത്മലതയെ കാണാതായ സംഭവം കൊലപാതകമാണെന്ന് ആരോപണമുയർന്നിരുന്നു. ഈ കേസിൽ പുതിയ വെളിപ്പെടുത്തലുകൾ വരുന്നതോടെ അന്വേഷണം ശക്തമാക്കണമെന്നാണ് ആവശ്യം.

ധർമസ്ഥല കേസ്: പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ തയ്യാറെന്ന് സിദ്ധരാമയ്യ
ധർമസ്ഥല വെളിപ്പെടുത്തലുകളിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. പൊലീസ് അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ഗോപാല ഗൗഡയുടെ നേതൃത്വത്തിൽ SIT അന്വേഷണം ആവശ്യപ്പെട്ട് സിദ്ധരാമയ്യയെ കണ്ടിരുന്നു.

ധർമ്മസ്ഥല ക്ഷേത്രത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്?
ധർമ്മസ്ഥല ക്ഷേത്രത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന മൈക്രോ ഫിനാൻസ് സ്ഥാപനത്തിനെതിരെ കോടികളുടെ തട്ടിപ്പ് നടത്തിയെന്ന പരാതി ഉയർന്നു. കർണാടക, കേരള അതിർത്തി പ്രദേശങ്ങളിലായി 64 ലക്ഷം പേരെ അംഗങ്ങളാക്കിയാണ് തട്ടിപ്പ്. ഉയർന്ന പലിശ നിരക്കിലൂടെയും വ്യാജ ഇൻഷുറൻസ് പദ്ധതികളിലൂടെയും പണം തട്ടിയെടുക്കുന്നതായാണ് ആരോപണം.