ദേവസ്വം ബോർഡിനെ സംശയത്തിന്റെ നിഴലിൽ നിർത്തേണ്ടതില്ലെന്ന് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. 2024-ൽ സ്വർണം പൂശാൻ പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയിട്ടില്ല. നഷ്ടപ്പെട്ട സ്വർണം തിരിച്ചുപിടിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, കുറ്റക്കാരെ ശിക്ഷിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് 2019-ലെ ദേവസ്വം ബോർഡ് തീരുമാനം ബോർഡ് സെക്രട്ടറി തിരുത്തിയതിന്റെ തെളിവുകൾ പുറത്ത്. അന്നത്തെ ദേവസ്വം ബോർഡ് സെക്രട്ടറിയായിരുന്ന എസ്. ജയശ്രീയാണ് ഉത്തരവ് തിരുത്തിയത്. ദേവസ്വം ബോർഡ് യോഗം എടുത്ത തീരുമാനത്തിൽ മാറ്റം വരുത്തി ഉദ്യോഗസ്ഥൻ സ്വന്തം ഇഷ്ടപ്രകാരം ഉത്തരവിറക്കിയെന്നും കണ്ടെത്തൽ.
ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് അന്വേഷണ റിപ്പോർട്ട്. സ്വർണ്ണക്കൊള്ളയെക്കുറിച്ച് ദേവസ്വം ബോർഡ് അറിഞ്ഞില്ലെന്ന് വിശ്വസിക്കാൻ സാധിക്കില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ബോർഡ് അധികാരികളുടെ പ്രേരണയോ സമ്മർദ്ദമോ ഇതിനു പിന്നിലുണ്ടോയെന്ന് ഗൗരവമായി അന്വേഷിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന് കൂടുതൽ കുരുക്കുകൾ ഉണ്ടാകാൻ സാധ്യത. 2019-ൽ കട്ടിളപ്പാളി കടത്തിക്കൊണ്ടുപോയ സംഭവം ബോർഡ് അറിഞ്ഞില്ലെന്ന വാദം നിലനിൽക്കില്ലെന്ന് സൂചന. ദേവസ്വം സെക്രട്ടറി പുറത്തിറക്കുന്ന ഉത്തരവുകൾ ബോർഡിന്റെ തീരുമാനപ്രകാരമാണെന്ന് തെളിയിക്കുന്ന ദേവസ്വം ആക്ടിന്റെ പകർപ്പ് പുറത്ത്.
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ കരിപ്രസാദ വിതരണം വീണ്ടും വിവാദത്തിലായി. ശാന്തിക്കാർ താമസിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് വിതരണത്തിനായി തയ്യാറാക്കിയ കരിപ്രസാദം പിടികൂടി. മേൽശാന്തി വാടകയ്ക്ക് എടുത്ത വീട്ടിൽ ക്ഷേത്രത്തിലെ പ്രസാദം തയ്യാറാക്കിയതിൽ ദേവസ്വം ബോർഡ് റിപ്പോർട്ട് തേടിയിരിക്കുകയാണ് .റിപ്പോർട്ട് കിട്ടിയ ഉടൻ നടപടി ഉണ്ടാകുമെന്ന് പ്രസിഡന്റ് പിഎസ് പ്രശാന്ത് വ്യക്തമാക്കി.
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ മേൽശാന്തി വാടകയ്ക്കെടുത്ത വീട്ടിൽ പ്രസാദം തയ്യാറാക്കിയെന്ന ആരോപണം ഉയർന്നു. തിടപ്പള്ളിയിൽ തയ്യാറാക്കേണ്ട പ്രസാദം വാടക വീട്ടിൽ നിർമ്മിച്ചതാണ് വിവാദമായത്. സ്ഥലത്ത് അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ പരിശോധന നടത്തി, ഹൈന്ദവ സംഘടനകൾ പ്രതിഷേധം തുടരുന്നു.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡിലെ 9 ഉദ്യോഗസ്ഥർ പ്രതികളായേക്കും. ദേവസ്വം വിജിലൻസ് റിപ്പോർട്ടിൽ ഈ 9 ഉദ്യോഗസ്ഥരുടെ പേരെടുത്ത് വിമർശിച്ചിട്ടുണ്ട്. 2019ൽ സ്വർണ്ണപ്പാളി കൈമാറുമ്പോൾ സ്വർണ്ണത്തെ ചെമ്പെന്ന് ബോധപൂർവ്വം രേഖപ്പെടുത്തിയത് മുരാരി ബാബുവാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ശബരിമല സ്വർണ്ണമോഷണത്തിൽ ദേവസ്വം വിജിലൻസിന്റെ അന്തിമ റിപ്പോർട്ട് കിട്ടിയശേഷം കൂടുതൽ നടപടി ഉണ്ടാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അറിയിച്ചു. ദേവസ്വം ബോർഡിന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമില്ലെന്നും എല്ലാ രേഖകളും തങ്ങളുടെ പക്കൽ ഉണ്ടെന്നും പി എസ് പ്രശാന്ത് പറഞ്ഞു. മണ്ഡലകാലം സുഗമമായി നടത്താൻ പ്രതിപക്ഷം സഹകരിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.
വിവാദ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് വേണ്ടി മുരാരി ബാബു ഇടപെട്ടതിൻ്റെ തെളിവുകൾ ട്വൻ്റിഫോറിന് ലഭിച്ചു. ദേവസ്വം ബോർഡിന്റെ അനുമതിയില്ലാതെയാണ് ഈ കത്തുകൾ മുരാരി ബാബു അയച്ചതും സ്മാർട്ട് ക്രിയേഷൻസ് തിരിച്ചയച്ചതും. 2024-ലെ ഈ നീക്കം ദേവസ്വം ബോർഡ് ഇടപെട്ട് തടയുകയായിരുന്നു.
ബിജെപി നേതാവ് കുമ്മനം രാജശേഖരൻ ദേവസ്വം ബോർഡ് സംവിധാനം പിരിച്ചുവിടണമെന്നും ക്ഷേത്ര ഭരണം വിശ്വാസികളെ ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഇടത് വലത് സർക്കാരുകൾ ശബരിമലയെ കൊള്ളയടിച്ചുവെന്നും അദ്ദേഹം വിമർശിച്ചു. ഹിന്ദുക്കളുടെ ആരാധനാ ഭരണ സ്വാതന്ത്ര്യം സർക്കാരുകൾ വിട്ടുതരാൻ മടിക്കുന്നതെന്തിനെന്നും അദ്ദേഹം ചോദിച്ചു.
ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളിയിൽ സ്വർണം ചെമ്പാക്കി രേഖപ്പെടുത്തിയ സംഭവത്തിൽ ദേവസ്വം ബോർഡിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തൽ. ചട്ടങ്ങൾ മറികടന്ന് ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപാളി കൈമാറിയതാണ് ഇതിന് പിന്നിലെ കാരണം. സ്വർണപാളി കൈമാറ്റത്തിൽ കമ്മീഷണർ മേൽനോട്ടം വഹിക്കണമെന്നായിരുന്നു ഉത്തരവ്.
ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെതിരെ വിമർശനവുമായി സി.പി.ഐ.എം നേതാവ് ജി. സുധാകരൻ. രാഷ്ട്രീയ പ്രതിനിധികളെന്ന പേരിൽ വരുന്ന പലർക്കും ദൈവത്തിന്റെ പണം മോഷ്ടിക്കാൻ മടിയില്ലെന്ന് അദ്ദേഹം ആരോപിച്ചു. ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ സർക്കാരിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുന്ന തരത്തിലുള്ള അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രസ്താവനകൾ നടത്തുമ്പോൾ ശ്രദ്ധിക്കണമെന്നും ജി. സുധാകരൻ മുന്നറിയിപ്പ് നൽകി.
To provide the best experiences, we use technologies like cookies to store and/or access device information. Consenting to these technologies will allow us to process data such as browsing behavior or unique IDs on this site. Not consenting or withdrawing consent, may adversely affect certain features and functions.
Functional
Always active
The technical storage or access is strictly necessary for the legitimate purpose of enabling the use of a specific service explicitly requested by the subscriber or user, or for the sole purpose of carrying out the transmission of a communication over an electronic communications network.
Preferences
The technical storage or access is necessary for the legitimate purpose of storing preferences that are not requested by the subscriber or user.
Statistics
The technical storage or access that is used exclusively for statistical purposes.The technical storage or access that is used exclusively for anonymous statistical purposes. Without a subpoena, voluntary compliance on the part of your Internet Service Provider, or additional records from a third party, information stored or retrieved for this purpose alone cannot usually be used to identify you.
Marketing
The technical storage or access is required to create user profiles to send advertising, or to track the user on a website or across several websites for similar marketing purposes.