Delhi Riots

ഡൽഹി കലാപം: ഭീകര ഫണ്ടിംഗ് നടന്നതായി കേന്ദ്രം; താഹിർ ഹുസൈന് ഒരു കോടിയിലധികം ലഭിച്ചെന്ന് ആരോപണം
ഡൽഹി കലാപത്തിന് ഭീകര ഫണ്ടിംഗ് നടന്നുവെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. കലാപത്തിൽ പ്രതികളായ താഹിർ ഹുസൈൻ ഉൾപ്പെടെയുള്ളവർക്ക് ഒരു കോടി രൂപയിൽ അധികം ലഭിച്ചതായും കേന്ദ്രം കോടതിയെ അറിയിച്ചു. ഗൂഢാലോചന കേസിൽ ഉമർ ഖാലിദ് ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയിലുള്ള തുടർവാദം കേൾക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.

ഡൽഹി കലാപം: ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ വാദം തുടരും
ഡൽഹി കലാപ ഗൂഢാലോചന കേസിൽ പ്രതി ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി വാദം കേൾക്കുന്നത് തുടരുന്നു. കേസിൽ വലിയ കാലതാമസമുണ്ടായെന്ന് ഉമർ ഖാലിദ് കോടതിയെ അറിയിച്ചു. തിങ്കളാഴ്ച രാവിലെ 10.30ന് കേസിൽ വീണ്ടും വാദം കേൾക്കും.

ഡൽഹി കലാപക്കേസ്: ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു
ഡൽഹി കലാപക്കേസിൽ പ്രതികളായ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവർ ഉൾപ്പെടെ നാല് പേരുടെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി ഡൽഹി പൊലീസിനും കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ചു. 2020 മുതൽ വിചാരണ കൂടാതെ തടവിൽ കഴിയുന്ന ഈ പ്രതികളുടെ ഹർജിയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഈ കേസ് ഒക്ടോബർ 7-ന് വീണ്ടും പരിഗണിക്കും.

ഡൽഹി കലാപക്കേസ്: ഉമർഖാലിദ് ഉൾപ്പെടെ 9 പേരുടെ ജാമ്യാപേക്ഷ തള്ളി
ഡൽഹി കലാപക്കേസിൽ യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റിലായ ജെഎൻയു വിദ്യാർത്ഥി നേതാക്കളായ ഉമർഖാലിദ്, ഷർജീൽ ഇമാം എന്നിവരുൾപ്പെടെ ഒൻപത് പേരുടെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. അഞ്ചുവർഷമായി ഇവർ വിചാരണ തടവുകാരായി തിഹാർ ജയിലിൽ തുടരുകയാണ്. ജസ്റ്റിസ് നവീൻ ചൗള, ജസ്റ്റിസ് ഷാലിന്ദർ കൗർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.