Delhi Red Fort

ചെങ്കോട്ട സ്ഫോടനക്കേസ്: മുഖ്യപ്രതി ഉമർ നബി സ്ഫോടകവസ്തുക്കൾ കാറിൽ സൂക്ഷിച്ചിരുന്നതായി എൻഐഎ
ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസിലെ പ്രധാന പ്രതിയായ ഡോ. ഉമർ നബി സ്ഫോടകവസ്തുക്കൾ എപ്പോഴും കൈവശം വെച്ചിരുന്നതായി എൻഐഎയ്ക്ക് മൊഴി ലഭിച്ചു. പ്രതി ഐ20 കാറിൽ ഒരു സ്യൂട്ട്കേസിൽ പകുതി നിർമ്മിച്ച ബോംബ് സൂക്ഷിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. കശ്മീരിൽ വലിയ ആക്രമണ പദ്ധതികൾക്ക് ഇയാൾ നേതൃത്വം നൽകാൻ തയ്യാറെടുക്കുകയായിരുന്നുവെന്നും എൻഐഎയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് ശേഷം അൽ ഫലാഹ് സർവകലാശാലയിൽ നിന്ന് 10ൽ അധികം പേരെ കാണാനില്ല
ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്യുന്നവരും പഠിക്കുന്നവരുമായ പത്തിലധികം പേരെ കാണാനില്ല. ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് പിന്നാലെ സർവകലാശാലയിലേക്ക് ജമ്മു കശ്മീർ പൊലീസും ഫരീദാബാദ് പൊലീസും പരിശോധന നടത്തിയിരുന്നു. കാണാതായവരുടെ പട്ടിക തയ്യാറാക്കിയാണ് അന്വേഷണം ആരംഭിക്കുന്നത്.

ഡൽഹി ചെങ്കോട്ട സ്ഫോടനത്തെ ന്യായീകരിച്ച് ചാവേർ; ഒരാൾ കൂടി അറസ്റ്റിൽ
ഡൽഹി ചെങ്കോട്ട സ്ഫോടനത്തെ ന്യായീകരിച്ച് ചാവേർ ഉമർ നബിയുടെ വീഡിയോ പുറത്ത്. സ്ഫോടനവുമായി ബന്ധപ്പെട്ട് ശ്രീനഗറിൽ നിന്ന് ഒരാളെ എൻഐഎ അറസ്റ്റ് ചെയ്തു. കേസിൽ എൻഐഎ നടത്തുന്ന രണ്ടാമത്തെ അറസ്റ്റാണിത്.

ചെങ്കോട്ട സ്ഫോടനം: മരണസംഖ്യ 15 ആയി; ഒരാൾ കൂടി അറസ്റ്റിൽ
ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നു. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ലുക്മാൻ, വിനയ് പഥക് എന്നിവരാണ് മരിച്ചത്. സ്ഫോടനവുമായി ബന്ധപ്പെട്ട് ശ്രീനഗറിൽ നിന്ന് ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു.