DCC President

തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ എൻ. ശക്തൻ രാജിവെച്ചു
തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ എൻ. ശക്തൻ രാജിവെച്ചു. രാജി കത്ത് കെപിസിസി നേതൃത്വത്തിന് കൈമാറി. രാജി സ്വീകരിച്ചിട്ടില്ലെങ്കിലും അനുനയ ചർച്ചകൾക്ക് കെപിസിസി തയ്യാറെടുക്കുന്നു.

കലൂർ സ്റ്റേഡിയത്തിൽ അതിക്രമിച്ചു കയറ്റം; ഡിസിസി പ്രസിഡന്റിനെതിരെ ജിസിഡിഎയുടെ പരാതി
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ അതിക്രമിച്ചു കയറിയെന്നാരോപിച്ച് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെ ജിസിഡിഎ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. സ്റ്റേഡിയം പരിഷ്കരിക്കുന്നത് നിയമം ലംഘിച്ചാണെന്നാരോപിച്ച് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. സംഭവത്തിൽ അടിയന്തര നടപടി വേണമെന്ന് ജിസിഡിഎ ആവശ്യപ്പെട്ടു.

വയനാട് ഡിസിസി പ്രസിഡന്റായി അഡ്വ. ടി.ജെ. ഐസക് നിയമിതനായി
വയനാട് ഡിസിസി പ്രസിഡന്റായി അഡ്വ. ടി.ജെ. ഐസക്കിനെ എ.ഐ.സി.സി നിയമിച്ചു. എൻ.ഡി. അപ്പച്ചനെ എ.ഐ.സി.സി. അംഗമായി നിയമിച്ചിട്ടുണ്ട്. നിലവിൽ കൽപ്പറ്റ നഗരസഭ ചെയർമാനാണ് അഡ്വ. ഐസക്.

സുരേഷ് ഗോപിയുടെ വേദിയിൽ ഡി.സി.സി അംഗം; രാഷ്ട്രീയ സംവാദത്തിന് വഴി തെളിഞ്ഞു
തൃശ്ശൂർ ഡി.സി.സി അംഗവും മുൻ ബ്ലോക്ക് പ്രസിഡൻ്റുമായ പ്രൊഫ.സി.ജി ചെന്താമരാക്ഷനാണ് സുരേഷ് ഗോപിയുടെ കലുങ്ക് സൗഹൃദ സംഗമത്തിൽ പങ്കെടുത്തത്. സഭാ പ്രസിഡൻ്റ് എന്ന നിലയിലാണ് പരിപാടിയിൽ പങ്കെടുത്തതെന്നാണ് സി.ജി ചെന്താമരാക്ഷൻ്റെ വിശദീകരണം. സുരേഷ് ഗോപിയുടെ വിജയം വോട്ട് കൊള്ളയിലൂടെയാണെന്ന് തൃശ്ശൂർ അതിരൂപതാ മുഖപത്രം വിമർശനമുന്നയിച്ചിരുന്നു.

എൻ. ശക്തൻ തിരുവനന്തപുരം ഡിസിസി പ്രസിഡന്റായി താൽക്കാലിക ചുമതലയേറ്റു
പാലോട് രവി രാജി വെച്ചതിനെ തുടർന്ന് എൻ. ശക്തനെ തിരുവനന്തപുരം ഡിസിസി പ്രസിഡന്റായി താൽക്കാലികമായി നിയമിച്ചു. ഒരു മാസത്തിനുള്ളിൽ പുനഃസംഘടന നടക്കുമ്പോൾ പുതിയ അധ്യക്ഷനെ തീരുമാനിക്കും. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഈ നിയമനം.

വിവാദ ഫോൺ സംഭാഷണം: പാലോട് രവി രാജി വെച്ചു
കെപിസിസി നേതൃത്വത്തിന്റെ നിർദ്ദേശത്തെ തുടർന്ന് പാലോട് രവി ഡിസിസി പ്രസിഡന്റ് സ്ഥാനം രാജി വെച്ചു. തദ്ദേശ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് കേരളത്തിൽ എടുക്കാച്ചരക്കാകുമെന്ന പാലോട് രവിയുടെ പരാമർശമാണ് വിവാദത്തിന് കാരണമായത്. പാലോട് രവിയുമായി സംസാരിച്ച വാമനപുരം ബ്ലോക്ക് ജനറൽ സെക്രട്ടറി എ.ജലീലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.