Custodial Death

ഉദയകുമാർ ഉരുട്ടിക്കൊലക്കേസ്: പ്രതികളെ വെറുതെ വിട്ടതിനെതിരെ കുടുംബം സുപ്രീംകോടതിയിലേക്ക്
തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ ഉദയകുമാർ ഉരുട്ടിക്കൊലക്കേസിലെ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടതിനെതിരെ കുടുംബം സുപ്രീംകോടതിയെ സമീപിക്കുന്നു. ഇതിനായുള്ള അപ്പീൽ നാളെ സുപ്രീംകോടതിയിൽ ഫയൽ ചെയ്യും. സി.പി.ഐ നേതാവ് പി.കെ. രാജുവാണ് കുടുംബത്തിന് നിയമസഹായം നൽകുന്നത്.

ഉദയകുമാര് ഉരുട്ടിക്കൊലക്കേസ്: അഞ്ച് പൊലീസുകാരെയും ഹൈക്കോടതി വെറുതെ വിട്ടു
തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ഉദയകുമാർ ഉരുട്ടിക്കൊലക്കേസിലെ അഞ്ച് പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. സിബിഐ അന്വേഷണത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന് കോടതി വിലയിരുത്തി. മതിയായ തെളിവുകൾ ഹാജരാക്കുന്നതിൽ അന്വേഷണസംഘം പരാജയപ്പെട്ടുവെന്നും കോടതി അഭിപ്രായപ്പെട്ടു.

ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ട് ഹൈക്കോടതി
ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ ഹൈക്കോടതി നിർണായക വിധി പ്രസ്താവിച്ചു. സിബിഐ കോടതി നേരത്തെ വിധിച്ച വധശിക്ഷ റദ്ദാക്കുകയും എല്ലാ പ്രതികളെയും വെറുതെ വിടുകയും ചെയ്തു. മതിയായ തെളിവുകളില്ലാത്തതിനാലും സിബിഐ അന്വേഷണം ശരിയായ രീതിയിലല്ല നടന്നതെന്നും കോടതി നിരീക്ഷിച്ചു.

ശിവഗംഗ കസ്റ്റഡി മരണം: പരാതിക്കാരിയുടെ മൊഴികളിൽ വൈരുദ്ധ്യമെന്ന് സിബിഐ
തമിഴ്നാട്ടിലെ ശിവഗംഗയിൽ ക്ഷേത്ര ജീവനക്കാരൻ പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ പരാതിക്കാരിയുടെ മൊഴികളിൽ വൈരുദ്ധ്യമെന്ന് കണ്ടെത്തൽ. അജിത് കുമാർ സ്വർണം മോഷ്ടിച്ചെന്ന യുവതിയുടെ പരാതിയിലാണ് സിബിഐയുടെ കണ്ടെത്തൽ. യുവതിയുടെ മൊഴിയിൽ ആദ്യം മുതലേ വ്യക്തത കുറവുണ്ടായിരുന്നുവെന്നും സിബിഐ അറിയിച്ചു.

കസ്റ്റഡി മരണം: അജിത് കുമാറിൻ്റെ കുടുംബത്തിന് 25 ലക്ഷം രൂപ നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്
തമിഴ്നാട്ടിലെ ശിവഗംഗയിൽ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട കെ. അജിത് കുമാറിൻ്റെ കുടുംബത്തിന് 25 ലക്ഷം രൂപ നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. നേരത്തെ 5 ലക്ഷം രൂപയായിരുന്നു സർക്കാർ നൽകിയത്. കേസിലെ സി.ബി.ഐ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്നും സാക്ഷിക്ക് സംരക്ഷണം നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

കസ്റ്റഡി മരണം: ഇരകളുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് വിജയ്
തമിഴ്നാട്ടിൽ വർധിച്ചു വരുന്ന കസ്റ്റഡി മരണങ്ങളുടെ പശ്ചാത്തലത്തിൽ ടിവികെ അധ്യക്ഷനും നടനുമായ വിജയ് കസ്റ്റഡിയിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. ഈ കുടുംബങ്ങൾക്ക് നീതി ലഭിക്കുന്നതിനായി നിയമ സഹായം നൽകുമെന്നും വിജയ് ഉറപ്പ് നൽകി. തമിഴ് നാട്ടിലെ ക്രമസമാധാന പ്രശ്നങ്ങളും കസ്റ്റഡി മരണങ്ങളും ചർച്ചയാക്കാനാണ് വിജയ് ലക്ഷ്യമിടുന്നത്.

ശിവഗംഗയിലെ അജിത് കുമാറിൻ്റേത് കസ്റ്റഡി മരണമെന്ന് ജുഡീഷ്യൽ റിപ്പോർട്ട്
തമിഴ്നാട് ശിവഗംഗയിലെ ക്ഷേത്രത്തിലെ താൽക്കാലിക ജീവനക്കാരൻ ബി. അജിത് കുമാറിൻ്റേത് കസ്റ്റഡി മരണമാണെന്ന് ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട്. തിരുപ്പുവനം പൊലീസ് കസ്റ്റഡിയിൽ അജിത് കുമാർ നേരിട്ട പീഡനവും മർദ്ദനവുമാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. മദ്രാസ് കോടതിയിൽ ഇന്ന് രാവിലെയാണ് ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.

കസ്റ്റഡി മരണം: അജിത് കുമാറിൻ്റെ കുടുംബത്തിന് സഹായവുമായി വിജയ്, സർക്കാർ ജോലിയും വീടും
തമിഴ്നാട്ടിലെ ശിവഗംഗയിൽ കസ്റ്റഡിയിൽ മരിച്ച അജിത് കുമാറിൻ്റെ കുടുംബത്തെ നടൻ വിജയ് സന്ദർശിച്ചു. രണ്ട് ലക്ഷം രൂപയുടെ ധനസഹായവും നൽകി. അജിത് കുമാറിൻ്റെ സഹോദരന് സർക്കാർ ജോലിയും മാതാപിതാക്കൾക്ക് വീടും നൽകാൻ സർക്കാർ തീരുമാനിച്ചു. കുറ്റക്കാരായ പോലീസുകാരെ സംരക്ഷിക്കില്ലെന്നും സർക്കാർ അറിയിച്ചു.

ശിവഗംഗ കസ്റ്റഡി മരണം സിബിഐക്ക്; കേസ് അന്വേഷിക്കാന് പ്രത്യേക സംഘം, വിമര്ശനവുമായി കോടതി
ശിവഗംഗ കസ്റ്റഡി മരണക്കേസ് സിബിഐക്ക് കൈമാറി. മദ്രാസ് ഹൈക്കോടതി ജുഡീഷ്യല് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സര്ക്കാരിന്റെ ഈ തീരുമാനം. സംഭവത്തില് പൊലീസിനെ കോടതി വിമര്ശിച്ചു. അറസ്റ്റിലായ അഞ്ച് പൊലീസുകാരെ മധുരൈ ജയിലിലേക്ക് മാറ്റി.

ശിവഗംഗ കസ്റ്റഡി മരണം: ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മദ്രാസ് ഹൈക്കോടതി
ശിവഗംഗ കസ്റ്റഡി മരണത്തിൽ മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. സിബിസിഐഡിയുടെ പ്രത്യേക സംഘവും കേസ് അന്വേഷിക്കണം എന്നും കോടതി അറിയിച്ചു.

ശിവഗംഗ കസ്റ്റഡി മരണം: അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് കത്തയച്ച് തമിഴ്നാട് ബിജെപി അധ്യക്ഷൻ
ശിവഗംഗയിൽ കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന് കത്തെഴുതി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെയുണ്ടായ കസ്റ്റഡി മരണങ്ങളിൽ എന്ത് നടപടിയെടുത്തു എന്ന് സർക്കാരിനോട് വിശദീകരണം തേടണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

കോയിപ്രം കസ്റ്റഡി മരണക്കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി
പത്തനംതിട്ട കോയിപ്രം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ച സുരേഷിനെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ കോയിപ്രം എസ്എച്ച്ഒ സുരേഷ് കുമാറിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.