CRICKET

ഏഷ്യാ കപ്പ്: പാക് ഓപ്പണറുടെ വെടിവെപ്പ് ആംഗ്യം, ഇന്ത്യക്ക് തകർപ്പൻ ജയം
ഏഷ്യാ കപ്പ് മത്സരത്തിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയപ്പോൾ നിരവധി സംഭവങ്ങൾ അരങ്ങേറി. പാക് ഓപ്പണർ സാഹിബ്സാദ ഫർഹാന്റെ വിവാദ ആംഗ്യവും ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മയുടെ തകർപ്പൻ ബാറ്റിംഗും ശ്രദ്ധേയമായി. അഭിഷേക് ശർമ്മയുടെ 39 പന്തിൽ 74 റൺസ് നേടിയ പ്രകടനമാണ് ഇന്ത്യയുടെ വിജയത്തിന് നിർണായകമായത്.

ഏഷ്യാ കപ്പ്: പാകിസ്ഥാൻ ഇന്ത്യക്ക് 172 റൺസ് വിജയലക്ഷ്യം; നാല് ക്യാച്ചുകൾ നഷ്ടപ്പെടുത്തി ഇന്ത്യ
ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്ഥാൻ ഇന്ത്യക്ക് 172 റൺസ് വിജയലക്ഷ്യം നൽകി. ടോസ് നേടിയ ഇന്ത്യ, പാകിസ്ഥാനെ ബാറ്റിങ്ങിന് അയച്ചു. നിർണായകമായ നാല് ക്യാച്ചുകൾ നഷ്ടപ്പെടുത്തിയത് ഇന്ത്യക്ക് തിരിച്ചടിയായി.

ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം; പരമ്പരയിൽ വിജയത്തുടക്കം
ഓസ്ട്രേലിയ അണ്ടർ 19 നെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. മത്സരത്തിൽ മലയാളി താരം ജോൺ ജെയിംസിൻ്റെ അർധ സെഞ്ചുറി പ്രകടനം ഉണ്ടായിരിന്നു..

ഏഷ്യാ കപ്പ് സൂപ്പർ ഫോർ: ഇന്ന് ഇന്ത്യ-പാക് പോരാട്ടം
ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ഇന്ന് ഇന്ത്യയും പാകിസ്താനും തമ്മിൽ മത്സരം നടക്കും. വൈകുന്നേരം എട്ട് മണിക്കാണ് ദുബായിൽ മത്സരം ആരംഭിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ വിവാദങ്ങൾ കെട്ടടങ്ങും മുൻപേ ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ പോരാട്ടം കടുക്കും.

ഏഷ്യാ കപ്പിൽ കുൽദീപ് യാദവ് ബാല്യകാല സുഹൃത്തിനെതിരെ
ഏഷ്യാ കപ്പിലെ ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ കുൽദീപ് യാദവ് തന്റെ ബാല്യകാല സുഹൃത്തായ വിനായക് ശുക്ലയെ നേരിടുന്നു. ഒമാൻ ടീമിലെ അംഗമാണ് ശുക്ല. ഉത്തർപ്രദേശിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റിലേക്ക് വളരുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് മനസ്സിലാക്കിയാണ് വിനായക് ശുക്ല വിദേശത്തേക്ക് പോവുന്നത്. മത്സരത്തിൽ ഇവർക്കെതിരെ കളിക്കുന്നതിൽ തനിക്ക് വലിയ ആവേശമുണ്ടെന്നും ശുക്ല കൂട്ടിച്ചേർത്തു.

ഏഷ്യാ കപ്പ്: അഫ്ഗാന്റെ രക്ഷകരായി നബിയും റാഷിദും; ലങ്കയ്ക്കെതിരെ തകര്പ്പന് ബാറ്റിംഗ്
ഏഷ്യാ കപ്പില് ശ്രീലങ്കയ്ക്കെതിരായ മത്സരത്തില് അഫ്ഗാനിസ്ഥാന് 169 റണ്സെടുത്തു. മുഹമ്മദ് നബിയുടെയും റാഷിദ് ഖാന്റെയും തകര്പ്പന് ബാറ്റിംഗാണ് ടീമിനെ നാണംകെട്ട തോല്വിയില് നിന്ന് രക്ഷിച്ചത്. നുവാന് തുഷാരയുടെ നാല് വിക്കറ്റ് പ്രകടനം അഫ്ഗാന്റെ മുന്നിരയെ തകര്ത്തു.

ഏഷ്യാ കപ്പ്: ഹസ്തദാനം ചെയ്യാത്തതിൽ ഇന്ത്യക്കെതിരെ പരാതിയുമായി പാകിസ്ഥാൻ
ഏഷ്യാ കപ്പ് ലീഗ് മത്സരത്തിൽ വിജയിച്ച ശേഷം ഇന്ത്യൻ താരങ്ങൾ ഹസ്തദാനത്തിന് തയ്യാറാകാതിരുന്നതിൽ പാകിസ്ഥാൻ ടീം ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന് പരാതി നൽകി. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് പാക് താരങ്ങൾക്ക് ഹസ്തദാനം നൽകാതിരുന്നത് എന്ന് സൂര്യകുമാർ യാദവ് വ്യക്തമാക്കി. മത്സരശേഷം നടന്ന പത്രസമ്മേളനത്തിൽ സൂര്യകുമാർ യാദവ് ഈ വിജയം ഇന്ത്യൻ സായുധ സേനയ്ക്ക് സമർപ്പിച്ചു.

ഏഷ്യാ കപ്പിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യക്ക് ഉജ്ജ്വല വിജയം
ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്താനെ ഇന്ത്യൻ ബൗളർമാർ എറിഞ്ഞിട്ടു. 128 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചു.

ഇന്ത്യയ്ക്ക് 128 റൺസ് വിജയലക്ഷ്യം; പാകിസ്താൻ പൊരുതി നേടിയ സ്കോർ ഇങ്ങനെ…
ഇന്ത്യയുടെ ബോളിംഗ് ആക്രമണത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ പാകിസ്ഥാൻ 127 റൺസിന് പുറത്തായി. ഷഹീൻ അഫ്രീദിയുടെയും സാഹിബ്സാദ ഫർഹാന്റെയും ബാറ്റിംഗ് പ്രകടനം നിർണായകമായി. ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

ഇന്ത്യ-പാക് ഏഷ്യാ കപ്പ് പോരാട്ടം: സാധ്യതാ ഇലവനും കാലാവസ്ഥാ റിപ്പോർട്ടും
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം ഏതാനും മണിക്കൂറുകൾക്കുള്ളിൽ ആരംഭിക്കും. ഇരു ടീമുകളും വിജയത്തിനായി ശ്രമിക്കുമ്പോൾ, ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ആവേശകരമായ പോരാട്ടം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്പിൻ ബൗളർമാർക്ക് അനുകൂലമായ പിച്ചിൽ ടോസ് നേടുന്ന ടീം ആദ്യം ബാറ്റ് ചെയ്യാൻ തിരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം.

ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് നാണംകെട്ട തോൽവി; പരമ്പര 1-1ന് സമനിലയിൽ
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ ദക്ഷിണാഫ്രിക്കയ്ക്ക് നാണംകെട്ട തോൽവി. ഇംഗ്ലീഷ് ഓപ്പണർ ഫിൽ സാൾട്ടിൻറെ ബാറ്റിങ്ങാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. മത്സരത്തിൽ ഇംഗ്ലണ്ട് 146 റൺസിനാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്.

ഇന്ത്യ-പാക് പോരാട്ടത്തിന് ടിക്കറ്റെടുക്കാൻ ആളില്ല; പകുതിയോളം സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നു
ഏഷ്യാകപ്പ് ടി20യിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സെപ്റ്റംബർ 14-ന് നടക്കാനിരിക്കുന്ന മത്സരം കാണികൾക്ക് ആവേശമായിരിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ ടിക്കറ്റ് നിരക്ക് കുറച്ചിട്ടും വിൽപനയിൽ കാര്യമായ പുരോഗതിയില്ലെന്നും പകുതിയോളം സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ-പാക് മത്സരം ബഹിഷ്കരിക്കണമെന്ന ആഹ്വാനം ചില ഗ്രൂപ്പുകൾ നടത്തിയിട്ടുണ്ട്.