cpim

സർവകലാശാല പ്രതിസന്ധിയിൽ സി.പി.ഐ.എം ഇടപെടൽ; ഗവർണറുമായി ചർച്ചക്ക് സാധ്യത
സംസ്ഥാനത്തെ സർവകലാശാലകളിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് സി.പി.ഐ.എം അടിയന്തരമായി ഇടപെടുന്നു. ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾ സർക്കാരിന് പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. പ്രശ്നപരിഹാരത്തിനായി ഗവർണറുമായി ചർച്ച നടത്താനും നിയമനടപടികൾ സ്വീകരിക്കാനും പാർട്ടി ആലോചിക്കുന്നു.

പാർട്ടിക്ക് പുറത്ത് പോകുമെന്ന പ്രചാരണം അടിസ്ഥാനരഹിതം; വിമർശകരെ പരിഹസിച്ച് പികെ ശശി
പാർട്ടി വിടുമെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കെടിഡിസി ചെയർമാൻ പി.കെ. ശശി. തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവർക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. മണ്ണാർക്കാട് നഗരസഭയുടെ പരിപാടിയിൽ പങ്കെടുത്തതിനെക്കുറിച്ചും അദ്ദേഹം വിശദീകരണം നൽകി.

ഷർട്ടിലെ കറ ആദ്യം പരിശോധിക്കണം; സിപിഐഎം നേതൃത്വത്തിനെതിരെ പി.കെ ശശി
സിപിഐഎം നേതൃത്വത്തിനെതിരെ മുൻ എംഎൽഎ പി കെ ശശി വിമർശനം ഉന്നയിച്ചു. മണ്ണാർക്കാട് ഒരു ആയുർവേദ ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്നെ അഴിമതി ആരോപിക്കുന്നവർ ആദ്യം സ്വന്തം ഷർട്ടിലെ കറ പരിശോധിക്കണമെന്നും പി കെ ശശി പറഞ്ഞു.

സജി ചെറിയാന്റെ പരാമർശത്തിൽ പ്രതികരണവുമായി എം.എ. ബേബി
സജി ചെറിയാന്റെ പരാമർശത്തിൽ പ്രതികരണവുമായി സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. പൊതുപണിമുടക്കിലൂടെ തൊഴിലാളി കർഷക ഐക്യം പ്രകടമാവുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഗവൺമെന്റ് ആശുപത്രികളും മെഡിക്കൽ കോളജുകളുമാണ് സാധാരണക്കാർക്ക് സംരക്ഷണം നൽകുന്നതെന്നും എം.എ. ബേബി അഭിപ്രായപ്പെട്ടു.

സ്വകാര്യ ആശുപത്രി പരാമർശം; മന്ത്രി സജി ചെറിയാനെതിരെ വിമർശനവുമായി സിപിഐഎം
മന്ത്രി സജി ചെറിയാന്റെ സ്വകാര്യ ആശുപത്രി പരാമർശത്തിനെതിരെ സിപിഐഎം രംഗത്ത്. മന്ത്രിയുടെ പ്രസ്താവന അനാവശ്യമായിരുന്നുവെന്ന് നേതൃത്വം വിലയിരുത്തി. പ്രസ്താവന പൊതുജനാരോഗ്യരംഗത്തെ സംശയത്തിലാക്കിയെന്നും വിമർശനമുണ്ട്.

കണ്ണൂരിൽ സി.പി.ഐ.എം ലോക്കൽ കമ്മിറ്റി അംഗം എം.ഡി.എം.എയുമായി പിടിയിൽ
കണ്ണൂരിൽ സി.പി.ഐ.എം ലോക്കൽ കമ്മിറ്റി അംഗം എം.ഡി.എം.എയുമായി പിടിയിലായി. വളപട്ടണം ലോക്കൽ കമ്മിറ്റി അംഗമായ വി. കെ. ഷമീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സി.പി.ഐ.എം ജില്ലാ നേതൃത്വം അറിയിച്ചു.

ആരോഗ്യമന്ത്രിയുടെ രാജി വേണ്ടെന്ന് സിപിഐഎം; രക്ഷാപ്രവർത്തനം തടഞ്ഞെന്ന ആരോപണം തള്ളി എം.വി. ഗോവിന്ദൻ
കോട്ടയം മെഡിക്കൽ കോളജിലെ അപകട മരണവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും, ആ ആവശ്യം സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തള്ളി. രക്ഷാപ്രവർത്തനം മന്ത്രിമാർ ഇടപെട്ട് തടഞ്ഞുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിന്ദുവിന്റെ കുടുംബത്തിൻ്റെ ദുഃഖം ഏവരെയും വേദനിപ്പിക്കുന്നതാണെന്നും അവർക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ അടിയന്തരമായി നൽകുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

വയനാട് സി.പി.ഐ.എമ്മിൽ പൊട്ടിത്തെറി; കർഷകസംഘം ജില്ലാ പ്രസിഡന്റിനെതിരെ നടപടി
വയനാട് സി.പി.ഐ.എമ്മിൽ ഭിന്നത രൂക്ഷമായി. കർഷകസംഘം ജില്ലാ പ്രസിഡന്റ് എ.വി. ജയനെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം രംഗത്ത്. ഏരിയ കമ്മിറ്റി യോഗത്തിൽ നിന്ന് മൂന്ന് അംഗങ്ങൾ ഇറങ്ങിപ്പോയി.

ഡിജിപി നിയമനത്തിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾ തള്ളി പി. ജയരാജൻ
സംസ്ഥാന പൊലീസ് മേധാവിയായി രവാഡ ചന്ദ്രശേഖറിനെ നിയമിച്ച മന്ത്രിസഭാ തീരുമാനത്തിനെതിരെ താനൊന്നും പറഞ്ഞിട്ടില്ലെന്ന് പി. ജയരാജൻ. മാധ്യമങ്ങൾ തൻ്റെ പ്രസ്താവനയെ ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റവാഡ നിയമനത്തിൽ സർക്കാരിനൊപ്പം; പാർട്ടിക്കും വ്യതിരക്ത നിലപാടില്ലെന്ന് എം.വി.ഗോവിന്ദൻ
സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ചതിലുള്ള സിപിഐഎം നിലപാട് വ്യക്തമാക്കി എം.വി.ഗോവിന്ദൻ. റവാഡ ചന്ദ്രശേഖറിനെ നിയമിക്കാനുള്ള സർക്കാർ തീരുമാനത്തെ പാർട്ടി അംഗീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൂത്തുപറമ്പ് കേസിൽ കോടതി റവാഡയെ കുറ്റവിമുക്തനാക്കിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റവാഡ ചന്ദ്രശേഖറിൻ്റെ നിയമനത്തിൽ അതൃപ്തി അറിയിച്ച് പി ജയരാജൻ
സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ചതിൽ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു. കൂത്തുപറമ്പിൽ വെടിവെപ്പ് നടത്തിയവരിൽ ഒരാളാണ് റവാഡ ചന്ദ്രശേഖർ എന്ന പരാമർശം അദ്ദേഹം നടത്തി. ഈ നിയമനത്തിൽ സർക്കാർ വിശദീകരണം നൽകേണ്ടതുണ്ടെന്നും പി. ജയരാജൻ കൂട്ടിച്ചേർത്തു.