cpim

ഇറാനെതിരായ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കണമെന്ന് സിപിഐഎം
ഇറാനെതിരായ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ഇസ്രായേലിന് കേന്ദ്ര സര്ക്കാര് നല്കുന്ന മൗന പിന്തുണ അവസാനിപ്പിക്കണമെന്നും സമാധാനത്തിനു വേണ്ടി നിലപാട് സ്വീകരിക്കണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭ പലസ്തീനെ പിന്തുണച്ച് വോട്ട് ചെയ്യുന്നതിൽ നിന്ന് ഇന്ത്യ വിട്ടുനിന്നത് പ്രതിഷേധാർഹമാണെന്നും സിപിഐഎം കുറ്റപ്പെടുത്തി.

പഹൽഗാം ആക്രമണം: വീരമൃത്യു വരിച്ച ജവാൻ്റെ കുടുംബത്തെ സന്ദർശിച്ച് സി.പി.ഐ.എം പ്രതിനിധി സംഘം
പഹൽഗാം ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സയ്യിദ് ആദിൽ ഹുസൈൻ ഷായുടെ കുടുംബത്തെ സി.പി.ഐ.എം പ്രതിനിധി സംഘം സന്ദർശിച്ചു. സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി, പൊളിറ്റ്ബ്യൂറോ അംഗം അമ്രാറാം, ലോക്സഭാ നേതാവ് കെ. രാധാകൃഷ്ണൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു. ആദിലിന്റെ ധീരമായ പോരാട്ടം രാജ്യത്തിന് മാതൃകയാണെന്ന് സംഘം അഭിപ്രായപ്പെട്ടു.

രാജ്ഭവൻ പൊതുസ്ഥലം; വർഗീയത പ്രചരിപ്പിക്കാൻ ഉപയോഗിക്കരുത്: എം.വി. ഗോവിന്ദൻ
രാജ്ഭവനിലെ ചിത്ര വിവാദത്തിൽ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു. രാജ്ഭവൻ പൊതുസ്ഥലമാണെന്നും, വർഗീയത പ്രചരിപ്പിക്കാൻ പൊതുയിടം ഉപയോഗിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവർണർമാരെ പിൻവലിക്കണമെന്നതാണ് സി.പി.ഐ.എമ്മിന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബംഗ്ലാദേശ് അഭയാർഥികളെ തിരിച്ചയക്കുന്നതിൽ മനുഷ്യത്വപരമായ സമീപനം വേണമെന്ന് എം.എ. ബേബി
ബംഗ്ലാദേശ് അഭയാർഥികളെ തിരിച്ചയക്കുന്ന കാര്യത്തിൽ കൂടുതൽ മാനുഷികമായ സമീപനം സ്വീകരിക്കണമെന്ന് സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി അഭിപ്രായപ്പെട്ടു. സെൻസസ്, ജാതി സെൻസസ്, മണ്ഡല പുനർനിർണയം എന്നീ വിഷയങ്ങളിൽ സർവ്വകക്ഷി യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെക്കൻ സംസ്ഥാനങ്ങളുടെ ആശങ്കകൾ മണ്ഡല പുനർനിർണയത്തിൽ പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പഹൽഗാം ഭീകരാക്രമണം; സി.പി.ഐ.എം പ്രതിനിധി സംഘം ശ്രീനഗർ സന്ദർശിക്കും
സിപിഐഎം പ്രതിനിധി സംഘം ശ്രീനഗർ സന്ദർശിക്കും. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ആദിൽ ഷായുടെ കുടുംബാംഗങ്ങളെ പ്രതിനിധി സംഘം സന്ദർശിക്കും. വിനോദസഞ്ചാരികളുടെ ജീവൻ രക്ഷിക്കുന്നതിനിടെയാണ് സയ്യിദ് ആദിൽ ഹുസൈൻ ഷായ്ക്ക് ജീവൻ നഷ്ടമായത്.

ഷുക്കൂർ വധക്കേസ്: സാക്ഷികളെ തട്ടിക്കൊണ്ടുപോയ കേസിൽ സി.പി.ഐ.എം നേതാവിനെ വെറുതെ വിട്ടു
അരിയിൽ ഷുക്കൂർ വധക്കേസിലെ സാക്ഷികളെ തട്ടിക്കൊണ്ടുപോയ കേസിൽ സി.പി.ഐ.എം നേതാവിനെ കോടതി വെറുതെ വിട്ടു. തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് സി പി സലിമിനെ വെറുതെ വിട്ടത്. ഷുക്കൂർ വധക്കേസിലെ സാക്ഷികളായ മുസ്ലീം ലീഗ് പ്രവർത്തകരെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി.

നിലമ്പൂരില് വിജയം ഉറപ്പിച്ച് എല്ഡിഎഫ്; എല്ലാ പിന്തുണയുമുണ്ടാകുമെന്ന് എം സ്വരാജ്
നിലമ്പൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചു. പാർട്ടി ഏൽപ്പിച്ചിരിക്കുന്നത് പ്രധാനപ്പെട്ട ദൗത്യമാണെന്നും നിലമ്പൂരിൽ ഇടതുപക്ഷം വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിലെ ജനങ്ങളുടെ പിന്തുണയോടെ വിജയം നേടാനാകുമെന്ന പ്രതീക്ഷയും സ്വരാജ് പ്രകടിപ്പിച്ചു.

നിലമ്പൂരിൽ സി.പി.ഐ.എം സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് എം.എ. ബേബി
നിലമ്പൂരിൽ ജനഹൃദയങ്ങളിലുള്ള സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് എം.എ. ബേബി. എൽ.ഡി.എഫ് മികച്ച ഭൂരിപക്ഷത്തിൽ സീറ്റ് നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിൽ സ്വതന്ത്രനെ മത്സരിപ്പിക്കാനാണ് സി.പി.ഐ.എം നീക്കം. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ അന്തിമ തീരുമാനമുണ്ടാകും.

നിലമ്പൂരിൽ സിപിഐഎം സ്വതന്ത്ര സ്ഥാനാർഥിയെ മത്സരിപ്പിക്കും; പാർട്ടി ചിഹ്നം ഉണ്ടാകില്ല
നിലമ്പൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ സിപിഐഎം തീരുമാനിച്ചു. പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥി വേണ്ടെന്ന ധാരണയിലാണ് തീരുമാനം. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. നിലമ്പൂർ മണ്ഡലത്തിൽ പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിക്കാണ് വിജയിക്കാൻ സാധിക്കുക എന്ന വിലയിരുത്തലിലാണ് സിപിഐഎം ഈ നിർണായക തീരുമാനമെടുത്തത്.

കെ. നൈനേഷിന്റെ മരണം: അന്വേഷണം ആവശ്യപ്പെട്ട് സി.പി.ഐ.എം
സ്വർണ്ണ തൊഴിലാളി യൂണിയൻ പാനൂർ ഏരിയ പ്രസിഡന്റും കേരള ബാങ്ക് പെരിങ്ങത്തൂർ ശാഖയിലെ അപ്രൈസറുമായ കെ. നൈനേഷിനെ എടക്കാട് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. നൈനേഷിനെതിരെ ഒരു വ്യക്തി പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് കാണാതായത്. സംഭവത്തിൽ സി.പി.ഐ.എം മേനപ്രം ലോക്കൽ കമ്മിറ്റി സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടു.

പി.വി അൻവർ സിപിഐഎമ്മിനോട് ക്രൂരമായി പെരുമാറിയെന്ന് ടികെ ഹംസ
പി.വി. അൻവർ സി.പി.ഐ.എമ്മിനോട് സ്വീകരിച്ചത് ക്രൂരമായ നിലപാടാണെന്ന് സി.പി.ഐ.എം നേതാവ് ടികെ ഹംസ തുറന്നടിച്ചു. യുഡിഎഫിന് ബാധ്യതയായതുകൊണ്ടാണ് പി.വി. അൻവറിനെ മുന്നണിയിൽ എടുക്കാത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വതന്ത്ര സ്ഥാനാർത്ഥികളെ പരിഗണിക്കുമ്പോൾ കൂടുതൽ ശ്രദ്ധയും മുൻകരുതലും വേണമെന്നും ടികെ ഹംസ പറഞ്ഞു.

നിലമ്പൂരിലെ സിപിഐഎം സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത് മുഖ്യമന്ത്രിയുടെ മരുമകന്റെ ഓഫീസെന്ന് പി.വി. അൻവർ
നിലമ്പൂരിലെ സിപിഐഎം സ്ഥാനാർത്ഥിയെ മുഖ്യമന്ത്രിയുടെ മരുമകന്റെ ഓഫീസാണ് തീരുമാനിക്കുന്നതെന്ന് പി.വി. അൻവർ ആരോപിച്ചു. പാർട്ടി സെക്രട്ടറിക്ക് പോലും ഇതിൽ പങ്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിലമ്പൂരിൽ നടക്കാൻ പോകുന്നത് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള മത്സരമല്ലെന്നും, ഇത് ജനങ്ങളും പിണറായിസവും തമ്മിലുള്ള പോരാട്ടമാണെന്നും അൻവർ അഭിപ്രായപ്പെട്ടു.