cpim

Veena George Resignation

ആരോഗ്യമന്ത്രിയുടെ രാജി വേണ്ടെന്ന് സിപിഐഎം; രക്ഷാപ്രവർത്തനം തടഞ്ഞെന്ന ആരോപണം തള്ളി എം.വി. ഗോവിന്ദൻ

നിവ ലേഖകൻ

കോട്ടയം മെഡിക്കൽ കോളജിലെ അപകട മരണവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും, ആ ആവശ്യം സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തള്ളി. രക്ഷാപ്രവർത്തനം മന്ത്രിമാർ ഇടപെട്ട് തടഞ്ഞുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിന്ദുവിന്റെ കുടുംബത്തിൻ്റെ ദുഃഖം ഏവരെയും വേദനിപ്പിക്കുന്നതാണെന്നും അവർക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ അടിയന്തരമായി നൽകുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

വയനാട് സി.പി.ഐ.എമ്മിൽ പൊട്ടിത്തെറി; കർഷകസംഘം ജില്ലാ പ്രസിഡന്റിനെതിരെ നടപടി

നിവ ലേഖകൻ

വയനാട് സി.പി.ഐ.എമ്മിൽ ഭിന്നത രൂക്ഷമായി. കർഷകസംഘം ജില്ലാ പ്രസിഡന്റ് എ.വി. ജയനെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം രംഗത്ത്. ഏരിയ കമ്മിറ്റി യോഗത്തിൽ നിന്ന് മൂന്ന് അംഗങ്ങൾ ഇറങ്ങിപ്പോയി.

DGP appointment controversy

ഡിജിപി നിയമനത്തിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾ തള്ളി പി. ജയരാജൻ

നിവ ലേഖകൻ

സംസ്ഥാന പൊലീസ് മേധാവിയായി രവാഡ ചന്ദ്രശേഖറിനെ നിയമിച്ച മന്ത്രിസഭാ തീരുമാനത്തിനെതിരെ താനൊന്നും പറഞ്ഞിട്ടില്ലെന്ന് പി. ജയരാജൻ. മാധ്യമങ്ങൾ തൻ്റെ പ്രസ്താവനയെ ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Rawada Chandrasekhar appointment

റവാഡ നിയമനത്തിൽ സർക്കാരിനൊപ്പം; പാർട്ടിക്കും വ്യതിരക്ത നിലപാടില്ലെന്ന് എം.വി.ഗോവിന്ദൻ

നിവ ലേഖകൻ

സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ചതിലുള്ള സിപിഐഎം നിലപാട് വ്യക്തമാക്കി എം.വി.ഗോവിന്ദൻ. റവാഡ ചന്ദ്രശേഖറിനെ നിയമിക്കാനുള്ള സർക്കാർ തീരുമാനത്തെ പാർട്ടി അംഗീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൂത്തുപറമ്പ് കേസിൽ കോടതി റവാഡയെ കുറ്റവിമുക്തനാക്കിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Rawada Chandrasekhar appointment

റവാഡ ചന്ദ്രശേഖറിൻ്റെ നിയമനത്തിൽ അതൃപ്തി അറിയിച്ച് പി ജയരാജൻ

നിവ ലേഖകൻ

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ചതിൽ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു. കൂത്തുപറമ്പിൽ വെടിവെപ്പ് നടത്തിയവരിൽ ഒരാളാണ് റവാഡ ചന്ദ്രശേഖർ എന്ന പരാമർശം അദ്ദേഹം നടത്തി. ഈ നിയമനത്തിൽ സർക്കാർ വിശദീകരണം നൽകേണ്ടതുണ്ടെന്നും പി. ജയരാജൻ കൂട്ടിച്ചേർത്തു.

Kerala politics

ആർഎസ്എസ് പരാമർശം; എം.വി. ഗോവിന്ദനെതിരെ സിപിഐഎം സെക്രട്ടേറിയറ്റിൽ വിമർശനം

നിവ ലേഖകൻ

ആർഎസ്എസ് സഹകരണത്തെക്കുറിച്ചുള്ള പരാമർശത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനം. അദ്ദേഹത്തിന്റെ പ്രസ്താവന പാർട്ടിയുടെ പ്രതിച്ഛായക്ക് ദോഷം ചെയ്തുവെന്ന് യോഗം വിലയിരുത്തി. നിലമ്പൂർ തിരഞ്ഞെടുപ്പിലെ പരാജയവും യോഗത്തിൽ ചർച്ചയായി.

Nilambur by-election

നിലമ്പൂരിൽ ഭരണവിരുദ്ധ വികാരമില്ലെന്ന് സിപിഐഎം; സർവേ നടത്താൻ സർക്കാർ

നിവ ലേഖകൻ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. തിരഞ്ഞെടുപ്പിൽ നല്ല രാഷ്ട്രീയ പോരാട്ടം കാഴ്ചവയ്ക്കാൻ സാധിച്ചുവെന്നും പാർട്ടി അനുഭാവികളുടെ വോട്ടുകളിൽ ചിലത് പി.വി. അൻവറിന് ലഭിച്ചുവെന്നും വിലയിരുത്തി. സർക്കാരിന്റെ പ്രതിച്ഛായ പഠിക്കാൻ പിആർഡിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Nilambur election loss

നിലമ്പൂരിലെ തോൽവി സിപിഐഎമ്മിന് മുന്നറിയിപ്പാണോ? കാരണങ്ങൾ ചർച്ച ചെയ്യാനൊരുങ്ങി നേതൃത്വം

നിവ ലേഖകൻ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ പരാജയം സി.പി.ഐ.എം നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഈ തോൽവി പിണറായി സർക്കാരിന്റെ തകർച്ചയുടെ തുടക്കമാകുമെന്നായിരുന്നു എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തിൽ, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും ചേർന്ന് തോൽവിയുടെ കാരണങ്ങൾ ചർച്ച ചെയ്യും.

CPIM Event Exclusion

സുധാകരനെ വീണ്ടും ഒഴിവാക്കി; സി.പി.ഐ.എം പരിപാടിയിൽ ക്ഷണമില്ല

നിവ ലേഖകൻ

മുതിർന്ന നേതാവ് ജി. സുധാകരന് സി.പി.ഐ.എമ്മിൽ വീണ്ടും അവഗണന. അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷിക പരിപാടിയിൽ അദ്ദേഹത്തിന് ക്ഷണമില്ല. പാർട്ടിയെ പ്രതിസന്ധിയിലാക്കിയ പരാമർശങ്ങൾ നടത്തിയതിനെ തുടർന്നാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്നാണ് സൂചന.

local body election CPIM

തദ്ദേശ തിരഞ്ഞെടുപ്പിന് സിപിഐഎം ഒരുങ്ങുന്നു; സംസ്ഥാന ശില്പശാല ഞായറാഴ്ച

നിവ ലേഖകൻ

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്ന് സിപിഐഎം. സംസ്ഥാന- ജില്ലാ നേതാക്കള്ക്ക് പരിശീലനത്തിനായി ഞായറാഴ്ച ശില്പശാല നടത്തും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ശില്പശാല. തദ്ദേശ തിരഞ്ഞെടുപ്പില് ജയം ഉറപ്പാക്കുക ലക്ഷ്യമിട്ടുള്ള രൂപരേഖ അവതരിപ്പിക്കും.

VD Satheesan CPIM criticism

സിപിഐഎം-സംഘപരിവാർ ബന്ധം ആരോപിച്ച് വിഡി സതീശൻ; മുഖ്യമന്ത്രിയെയും വിമർശിച്ച് പ്രതിപക്ഷ നേതാവ്

നിവ ലേഖകൻ

സിപിഐഎമ്മും സംഘപരിവാറും തമ്മിൽ ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. രണ്ട് മുന്നണികൾക്കും സ്വന്തമായി നിലനിൽപ്പില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡൽഹിയിലുള്ളവരെ ഭയമുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി പൊളിഞ്ഞ ഹൈവേയുടെ പേരിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ പൊന്നാടയും സമ്മാനവുമായി പോയി കണ്ടതെന്നും സതീശൻ ആരോപിച്ചു.

RSS-CPIM relation

ആർഎസ്എസുമായി ഒരു ബന്ധവുമില്ല; മുഖ്യമന്ത്രി പിണറായി വിജയൻ

നിവ ലേഖകൻ

ആർഎസ്എസുമായി സിപിഐഎം സഹകരിക്കുന്നു എന്ന ആരോപണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നിഷേധിച്ചു. വർഗീയ ശക്തികളുമായി ഒരു തരത്തിലുമുള്ള സഹകരണവും ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അടിയന്തരാവസ്ഥക്കാലത്ത് ആരുടെയും സഹായമില്ലാതെയാണ് സിപിഐഎം പോരാടിയതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.