cpim

വൈദേകം റിസോർട്ട് വിഷയം വീണ്ടും ഉന്നയിച്ച് പി.ജയരാജൻ; അന്വേഷണം നടക്കുന്നുണ്ടെന്ന് എം.വി.ഗോവിന്ദൻ
സിപിഐഎം സംസ്ഥാന സമിതിയിൽ ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട വൈദേകം റിസോർട്ട് വിഷയം പി. ജയരാജൻ വീണ്ടും ഉന്നയിച്ചു. 2022 നവംബറിൽ വിഷയം ആദ്യമായി ഉന്നയിച്ചപ്പോൾ നൽകിയ പരാതിയിൽ എന്ത് നടപടിയുണ്ടായെന്ന് അദ്ദേഹം ചോദിച്ചു. വിഷയം പരിശോധിച്ചു വരികയാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മറുപടി നൽകി.

സദാനന്ദൻ എം.പി.യുടെ കാൽവെട്ടിയ കേസ്: പ്രതികളെ പിന്തുണച്ച് എം.വി. ജയരാജൻ
സി. സദാനന്ദൻ എം.പി.യുടെ കാൽ വെട്ടിയ കേസിൽ കീഴടങ്ങിയ പ്രതികൾക്ക് പിന്തുണയുമായി എം.വി. ജയരാജൻ രംഗത്ത്. കമ്മ്യൂണിസ്റ്റുകാരെ ജയിലിലടച്ച് എം.പി.യായി വിലസാൻ ആരും കരുതേണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. നീതിക്ക് വേണ്ടി ജയിലിൽ പോകാൻ കമ്മ്യൂണിസ്റ്റുകാർക്ക് മടിയില്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

വർഗീയവാദികൾ വിശ്വാസത്തെ ഉപകരണമാക്കുന്നു: എം.വി. ഗോവിന്ദൻ
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, വർഗീയവാദികൾ വിശ്വാസത്തെ ഉപകരണമായി ഉപയോഗിക്കുന്നുവെന്ന് പറഞ്ഞു. നേതാക്കൾ ജ്യോത്സ്യന്മാരെ കാണുന്നു എന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ അർദ്ധ സൈനിക വിഭാഗങ്ങളുടെ പിടിയിൽ അമർന്നു എന്നും അദ്ദേഹം വിമർശിച്ചു.

ജ്യോത്സ്യനെ കണ്ടാൽ എന്താണ് പ്രശ്നം? എ.കെ. ബാലന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു
സിപിഐഎം നേതാവിനെ കണ്ടെന്ന വിവാദത്തിൽ പ്രതികരണവുമായി എ.കെ. ബാലൻ രംഗത്ത്. ജ്യോത്സ്യൻമാർ സമൂഹത്തിൽ ജീവിക്കുന്നവരാണെന്നും അവരെ കണ്ടാൽ എന്താണ് പ്രശ്നമെന്നും എ.കെ. ബാലൻ ചോദിച്ചു. രാശി നോക്കാനല്ല ജ്യോത്സ്യനെ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ സർക്കാരിനും സിപിഐഎമ്മിനുമെതിരെ വിമർശനം
സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ സർക്കാരിനും സിപിഐഎമ്മിനുമെതിരെ രൂക്ഷ വിമർശനം. സർക്കാരിന് ഇടതുപക്ഷ സ്വഭാവം നഷ്ടപ്പെടുന്നുവെന്നും, ഗവർണർ വിഷയത്തിൽ സിപിഐഎമ്മിന് ഇരട്ടത്താപ്പെന്നും വിമർശനമുണ്ട്. എല്ലാ മേഖലകളിലും സിപിഐയെ താഴ്ത്തിക്കെട്ടാനാണ് സിപിഐഎമ്മിന്റെ ശ്രമമെന്നും സമ്മേളനം കുറ്റപ്പെടുത്തി.

സി.സദാനന്ദൻ കേസിൽ രാഷ്ട്രീയ വിശദീകരണ യോഗവുമായി സിപിഐഎം
സി. സദാനന്ദൻ എം.പി.യുടെ കാൽ വെട്ടിയ കേസിൽ പ്രതികളായ സി.പി.ഐ.എം പ്രവർത്തകരുടെ അപ്പീൽ സുപ്രീംകോടതി തള്ളിയതിനെ തുടർന്ന് രാഷ്ട്രീയ വിശദീകരണ യോഗവുമായി പാർട്ടി. മട്ടന്നൂർ ഉരുവച്ചാലിലാണ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്യുന്ന പൊതുയോഗം നടക്കുന്നത്. കേസിൽ ശിക്ഷിക്കപ്പെട്ടവരുടെ ചിത്രം പോസ്റ്ററിൽ നൽകി ഇവർ കുറ്റക്കാരാണോ എന്ന് പാർട്ടി ചോദിക്കുന്നു.

സിപിഐഎം സംസ്ഥാന സമിതിയിൽ ജ്യോത്സ്യനെ സന്ദർശിക്കുന്നതിനെതിരെ വിമർശനം
സിപിഐഎം സംസ്ഥാന സമിതി യോഗത്തിൽ നേതാക്കൾ ജ്യോത്സ്യനെ കാണാൻ പോകുന്നതിനെതിരെ വിമർശനം ഉയർന്നു. കണ്ണൂരിൽ നിന്നുള്ള മുതിർന്ന നേതാവാണ് ഈ വിമർശനം ഉന്നയിച്ചത്. പാർട്ടി നേതാക്കൾ ഇത്തരത്തിൽ ജ്യോത്സ്യനെ കാണാൻ പോകുന്നത് എന്ത് രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് അദ്ദേഹം ചോദിച്ചു.

സിപിഐഎം ഭരണം ക്രിമിനലുകൾക്ക് വേണ്ടി മാത്രം; രൂക്ഷ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ
സിപിഐഎം ഭരണം ഗുണ്ടകൾക്കും ക്രിമിനലുകൾക്കും വേണ്ടി മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ടി.പി. വധക്കേസ് പ്രതിക്ക് മദ്യപിക്കാൻ പോലീസ് കാവൽ നിന്നതും സദാനന്ദൻ മാസ്റ്ററെ ആക്രമിച്ച പ്രതികൾക്ക് താരപരിവേഷം നൽകി ജയിലിലേക്ക് അയക്കുന്നതും ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാർക്ക് നീതി നിഷേധിക്കപ്പെടുന്ന ഈ സാഹചര്യത്തിൽ ഭയത്തോടെ ജീവിക്കേണ്ട അവസ്ഥയാണെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

പി.കെ. ഫിറോസിനെതിരെ വിമർശനവുമായി സിപിഐഎം; യൂത്ത് ലീഗ് നേതാവിൻ്റെ വാദങ്ങൾ അടിസ്ഥാനരഹിതമെന്ന് ഷൈപു
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെതിരെ സി.പി.ഐ.എം രംഗത്ത്. ലഹരി കേസിൽ അറസ്റ്റിലായ സഹോദരൻ പി.കെ. ബുജൈറുമായി ബന്ധപ്പെട്ട് ഫിറോസ് ഉന്നയിക്കുന്ന വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സി.പി.ഐ.എം കുന്ദമംഗലം ഏരിയ സെക്രട്ടറി പി. ഷൈപു ആരോപിച്ചു. റിയാസിനെ രക്ഷിക്കാൻ സി.പി.ഐ.എം ശ്രമിച്ചിട്ടില്ലെന്നും, ഫിറോസ് കള്ളം പ്രചരിപ്പിക്കുകയാണെന്നും ഷൈപു പ്രസ്താവനയിൽ പറഞ്ഞു.

പത്തനംതിട്ട സിപിഐഎമ്മിൽ സൈബർപോര് രൂക്ഷം; സനൽ കുമാറിനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി ആറന്മുളയുടെ ചെമ്പട
പത്തനംതിട്ടയിലെ സിപിഐഎമ്മിൽ സൈബർ പോര് രൂക്ഷമാകുന്നു. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ആർ സനൽ കുമാറിനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി ആറന്മുളയുടെ ചെമ്പട രംഗത്ത്. വീണ ജോർജിനെ അനുകൂലിച്ചും സനൽ കുമാറിനെ വിമർശിച്ചുമാണ് പോസ്റ്റുകൾ വരുന്നത്. സംഭവത്തില് സനൽകുമാർ പൊലീസിൽ പരാതി നൽകി.

വിഎസിനെ അപമാനിക്കാന് ശ്രമം; വിവാദങ്ങള് കുത്തിപ്പൊക്കുന്നെന്ന് എന്.എന് കൃഷ്ണദാസ്
ക്യാപിറ്റല് പണിഷ്മെന്റ് പരാമര്ശത്തിലെ വിവാദങ്ങള് വിഎസിനെ അപമാനിക്കുന്നതിനാണെന്ന് എന്എന് കൃഷ്ണദാസ്. വി.എസ് കെട്ടിപ്പടുത്ത സി.പി.ഐ.എമ്മിനെ ദുര്ബലപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ് ഈ വിവാദങ്ങള്. പല കാലങ്ങളിലായി പല വിമര്ശനങ്ങള് ഉയര്ന്നു വരാമെന്നും അദ്ദേഹം പറഞ്ഞു.

വിഎസിനെതിരെ ക്യാപിറ്റൽ പണിഷ്മെന്റ്; കൂടുതൽ വെളിപ്പെടുത്തലുകളുമായി മുൻ പിഎ
മുൻ പിഎ എ സുരേഷിന്റെ വെളിപ്പെടുത്തലുകൾ രാഷ്ട്രീയ കേരളത്തിൽ ചർച്ചയാവുന്നു. 2012-ലെ സിപിഎം സംസ്ഥാന സമ്മേളനത്തിൽ വി.എസ്. അച്യുതാനന്ദനെതിരെ ക്യാപിറ്റൽ പണിഷ്മെന്റ് പ്രയോഗം നടത്തിയെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. വി.എസിനെ അധിക്ഷേപിക്കാൻ വേണ്ടി മാത്രമാണ് ആലപ്പുഴ സമ്മേളനം നടത്തിയതെന്നും സുരേഷ് പറയുന്നു.