CPI

PM Shri Scheme

പി.എം ശ്രീ ധാരണാപത്രം: സർക്കാർ നിലപാടിനെതിരെ സി.പി.ഐ; അടിയന്തര സെക്രട്ടറിയേറ്റ് യോഗം വിളിച്ചു

നിവ ലേഖകൻ

പി.എം ശ്രീ ധാരണാപത്രത്തിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചതിനെതിരെ സി.പി.ഐ രംഗത്ത്. ഇത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കുറ്റപ്പെടുത്തി. വിഷയത്തിൽ അടിയന്തരമായി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചു.

PM Shree scheme

പി.എം. ശ്രീ: എതിർപ്പിൽ ഉറച്ച് സി.പി.ഐ; നിലപാട് കടുപ്പിച്ച് എക്സിക്യൂട്ടീവ് യോഗം

നിവ ലേഖകൻ

പി.എം. ശ്രീ പദ്ധതിയിൽ വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനത്തിനെതിരായ നിലപാടിൽ ഉറച്ചുനിൽക്കാൻ സി.പി.ഐ എക്സിക്യൂട്ടീവ് തീരുമാനിച്ചു. പി.എം. ശ്രീയുടെ മറവിൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള നീക്കത്തിനെതിരെയാണ് സി.പി.ഐയുടെ പ്രതിഷേധം. ഈ വിഷയത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് സി.പി.ഐ വ്യക്തമാക്കി.

PM Sree Program

പി.എം. ശ്രീ പദ്ധതി: സി.പി.ഐ.എമ്മിൽ പ്രതിസന്ധി; ഇടത് മുന്നണിയിൽ ഭിന്നത രൂക്ഷം

നിവ ലേഖകൻ

പി.എം. ശ്രീ പദ്ധതിക്കെതിരെ സി.പി.ഐയും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും രംഗത്തെത്തിയതോടെ സി.പി.ഐ.എം പ്രതിരോധത്തിലായി. ഈ വിഷയത്തിൽ എൽ.ഡി.എഫിനുള്ളിൽ ഭിന്നത രൂക്ഷമായിരിക്കുകയാണ്. സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തിയത് ഇടത് മുന്നണിയിൽ പുതിയ വിവാദങ്ങൾക്ക് തുടക്കം കുറിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സി.പി.ഐയുടെ ഈ എതിർപ്പ് മുന്നണിയിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്നുറപ്പാണ്.

PM Shri project

പിഎം ശ്രീ പദ്ധതി നടപ്പാക്കില്ല; നിലപാട് കടുപ്പിച്ച് സിപിഐ

നിവ ലേഖകൻ

കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയില് നിലപാട് കടുപ്പിച്ച് സിപിഐ. പദ്ധതി നടപ്പാക്കുന്നതിനോട് സിപിഐക്ക് എതിര്പ്പുണ്ടെന്നും സംസ്ഥാന സര്ക്കാര് ഇത് നടപ്പാക്കാന് പോകുന്നില്ലെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. സിപിഐഎമ്മും ഈ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് താന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ആര്എസ്എസ് അജണ്ടയായ എന്ഇപി നടപ്പാക്കാന് ഇത് അനുവദിക്കില്ല എന്നതാണ് ഇതിന് പിന്നിലെ കാരണം എന്നും അദ്ദേഹം പറഞ്ഞു.

PM Sree project

പി.എം.ശ്രീ പദ്ധതിയിൽ സിപിഐയുടെ എതിർപ്പ്; എൽഡിഎഫ് തീരുമാനം എടുക്കുമെന്ന് എം.എ.ബേബി

നിവ ലേഖകൻ

പി.എം. ശ്രീ പദ്ധതിയിലെ സി.പി.ഐയുടെ വിയോജിപ്പുമായി ബന്ധപ്പെട്ട് സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി പ്രതികരിച്ചു. ഈ വിഷയത്തിൽ എൽ.ഡി.എഫ് ഉചിതമായ തീരുമാനമെടുക്കുമെന്നും സി.പി.ഐയെ അവഗണിക്കില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. ദേശീയ വിദ്യാഭ്യാസ നയം ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും എം.എ. ബേബി കൂട്ടിച്ചേർത്തു.

CPI mass resignations

കൊല്ലത്ത് സി.പി.ഐയിൽ വീണ്ടും പൊട്ടിത്തെറി; ദേശീയ നേതാവിൻ്റെ വിശ്വസ്തനടക്കം നൂറോളം പേർ കോൺഗ്രസ്സിലേക്ക്

നിവ ലേഖകൻ

കൊല്ലത്ത് സി.പി.ഐയിൽ വീണ്ടും പൊട്ടിത്തെറി. സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം അഡ്വ. കെ. പ്രകാശ് ബാബുവിൻ്റെ വിശ്വസ്തൻ നാസർ ഉൾപ്പെടെ നൂറോളം പേരാണ് പാർട്ടി വിടുന്നത്. കുന്നിക്കോട് മണ്ഡലം കമ്മിറ്റിക്ക് കീഴിലുള്ള നേതാക്കളും പ്രവർത്തകരുമാണ് പാർട്ടി വിടാൻ ഒരുങ്ങുന്നത്. കൊല്ലം ജില്ലാ സെക്രട്ടറി പി.എസ്. സുപാലിന്റെ ഏകപക്ഷീയമായ നീക്കങ്ങളാണ് കടയ്ക്കലിലും കുണ്ടറയിലും പ്രശ്നങ്ങൾക്ക് കാരണമെന്ന് പറയപ്പെടുന്നു.

CPI JC Anil expelled

കൊല്ലത്ത് സി.പി.ഐയിൽ നടപടി; ജെ.സി. അനിലിനെ പുറത്താക്കി

നിവ ലേഖകൻ

കൊല്ലത്ത് സി.പി.ഐ മുൻ ജില്ലാ കൗൺസിൽ അംഗം ജെ.സി. അനിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് പാർട്ടി അറിയിച്ചു. അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും പാർട്ടി വ്യക്തമാക്കി.

Kerala politics

പിഎം ശ്രീയിൽ സിപിഐയുടെ എതിർപ്പ് തട്ടിപ്പ്; പരിഹാസവുമായി കെ സുരേന്ദ്രൻ

നിവ ലേഖകൻ

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐയുടെ എതിർപ്പ് വെറും നാടകമാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ ആരോപിച്ചു. എല്ലാ വിഷയങ്ങളിലും ബിനോയ് വിശ്വം ആദ്യം എതിർപ്പ് പ്രകടിപ്പിക്കുമെന്നും എന്നാൽ പിന്നീട് എകെജി സെൻ്ററിൽ നിന്ന് പിണറായി വിജയൻ കണ്ണുരുട്ടുമ്പോൾ ആ എതിർപ്പ് അവസാനിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. ശബരിമല യുവതീപ്രവേശ വിഷയത്തിൽ എൻ.കെ. പ്രേമചന്ദ്രനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

CPI mass resignation

സിപിഐക്ക് തലവേദനയായി കൂട്ടരാജി; തിരുവനന്തപുരത്ത് നൂറോളം പേർ പാർട്ടി വിട്ടു

നിവ ലേഖകൻ

മീനാങ്കൽ കുമാറിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് നൂറോളം പേർ സിപിഐ വിട്ടു. ആര്യനാട്, മീനാങ്കൽ ബ്രാഞ്ചുകളിൽ നിന്നുള്ളവരാണ് രാജി വെച്ചത്. കൊല്ലത്ത് 700-ൽ അധികം പേർ പാർട്ടി വിട്ടതിന് പിന്നാലെയാണ് ഈ സംഭവം.

Bihar CPI Alliance

ബിഹാറിൽ മഹാസഖ്യത്തിൽ വീണ്ടും പ്രതിസന്ധി; കോൺഗ്രസിനെതിരെ സി.പി.ഐ സ്ഥാനാർത്ഥികൾ

നിവ ലേഖകൻ

ബിഹാറിലെ മഹാസഖ്യത്തിൽ പ്രതിസന്ധി തുടരുന്നു. സഖ്യത്തിന്റെ ഭാഗമായി ലഭിച്ച ആറ് സീറ്റുകൾക്ക് പുറമെ, കോൺഗ്രസിനെതിരെ മൂന്ന് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർത്ഥികളെ നിർത്താൻ സി.പി.ഐ തീരുമാനിച്ചു. ഇത് പാർട്ടി നിലപാടാണെന്നും ഇതിൽ മാറ്റമില്ലെന്നും സി.പി.ഐ ബിഹാർ സെക്രട്ടറി രാം നരേഷ് പാണ്ഡെ വ്യക്തമാക്കി. ഏഴ് മുതൽ എട്ട് വരെ മണ്ഡലങ്ങളിൽ ആർ.ജെ.ഡി, കോൺഗ്രസ്, ഇടത് പാർട്ടികൾ പരസ്പരം മത്സരിക്കാൻ സാധ്യതയുണ്ടെന്നും വിവരങ്ങളുണ്ട്.

CPI Kollam Resignation

കൊല്ലത്ത് സി.പി.ഐ കൂട്ടരാജിയിൽ; അടിയന്തര ഇടപെടലുമായി സംസ്ഥാന നേതൃത്വം

നിവ ലേഖകൻ

കൊല്ലം ജില്ലയിൽ സി.പി.ഐ.നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ രാജി വെച്ചതിനെ തുടർന്ന് പാർട്ടി പ്രതിസന്ധിയിൽ. രാജി വെച്ചവരെ തിരിച്ചുകൊണ്ടുവരണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു. ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ സംസ്ഥാന നേതൃത്വം തയ്യാറെടുക്കുകയാണ്.

CPI Kollam Controversy

പാർട്ടി വിട്ടുപോകുന്നവരെ കണ്ടില്ലെന്ന് നടിക്കുന്നത് ധിക്കാരം; സിപിഐ നേതൃത്വത്തിനെതിരെ വിമർശനവുമായി കൊല്ലം മധു

നിവ ലേഖകൻ

കൊല്ലം ജില്ലാ നേതൃത്വത്തിനെതിരെ വിമർശനവുമായി സിപിഐ നേതാവ് കൊല്ലം മധു രംഗത്ത്. പാർട്ടിയിൽ നിന്നും രാജി വെച്ച് പോകുന്ന സഖാക്കളെ കണ്ടില്ലെന്ന് നടിക്കുന്നത് നേതൃത്വപരമായ ധിക്കാരമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയാണ് കൂട്ടരാജിക്ക് കാരണം.