CPI

രാജ്ഭവനെ RSS കാര്യാലയമാക്കരുത്; ഗവർണർക്കെതിരെ CPI
ഗവർണർക്കെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. രാജ്ഭവനെ ആർ.എസ്.എസ് കാര്യാലയമാക്കാനുള്ള ശ്രമത്തിൽ നിന്ന് ഗവർണർ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടനയെക്കാൾ വലുതാണോ ആർഎസ്എസ് വിചാരധാരയെന്ന് ഗവർണർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആർഎസ്എസ് ബന്ധം: എംവി ഗോവിന്ദന്റെ പ്രസ്താവന തള്ളി ബിനോയ് വിശ്വം
ആർഎസ്എസുമായി കൂട്ടുകൂടിയെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവനയെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തള്ളി. 50 വർഷം മുൻപ് സംഭവിച്ച കാര്യങ്ങളിൽ ചുറ്റിത്തിരിയാൻ സി.പി.ഐ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽഡിഎഫിന് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആലപ്പുഴ സിപിഐ സമ്മേളനം വിഭാഗീയതയെ തുടർന്ന് നിർത്തിവെച്ചു
ആലപ്പുഴയിൽ സിപിഐ മണ്ഡലം സമ്മേളനം വിഭാഗീയതയെ തുടർന്ന് പൂർത്തിയാക്കാൻ സാധിക്കാതെ നിർത്തിവെച്ചു. മണ്ഡലം കമ്മിറ്റിയിൽ മത്സരത്തിന് കളമൊരുങ്ങിയതോടെയാണ് തർക്കമുണ്ടായത്. മന്ത്രി പി. പ്രസാദും പ്രതിനിധികളും തമ്മിൽ രൂക്ഷമായ വാഗ്വാദങ്ങൾ നടന്നു.

ഇ.എസ്.ബിജിമോൾക്ക് വിലക്ക്: ഇടുക്കിക്ക് പുറത്ത് പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കാനാവില്ല
സിപിഐ നേതാവ് ഇ.എസ്.ബിജിമോൾക്ക് സംസ്ഥാന എക്സിക്യൂട്ടീവിൻ്റെ വിലക്ക്. ഇടുക്കി ജില്ലയ്ക്ക് പുറത്ത് പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിനാണ് വിലക്ക്. സമ്മേളന മാർഗരേഖ നടപ്പാക്കുന്നതിൽ ബിജിമോൾക്ക് വീഴ്ച സംഭവിച്ചുവെന്ന് എക്സിക്യൂട്ടീവ് വിലയിരുത്തി.

ഭാരതാംബയെ ചർച്ച ചെയ്യേണ്ടതില്ലെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ
ഭാരതാംബയെക്കുറിച്ച് ചർച്ച ചെയ്യേണ്ടതില്ലെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അഭിപ്രായപ്പെട്ടു. സ്വന്തം അമ്മയെ ആരെങ്കിലും ചർച്ചയ്ക്ക് വെക്കുമോയെന്ന് അദ്ദേഹം ചോദിച്ചു. ഭാരത് മാതാ എന്ന് പറയാത്തവർ പോലും ഇന്ന് ഭാരത് മാതാ കീ ജയ് വിളിക്കുന്നുണ്ടെന്നും ഗവർണർ കൂട്ടിച്ചേർത്തു.

സിപിഐഎമ്മിനെ തള്ളിപ്പറയില്ല; നിലപാട് വ്യക്തമാക്കി ബിനോയ് വിശ്വം
ഭാരത് മാതാ ജയ് വിളിച്ചുള്ള ദേശീയ പതാക ഉയർത്തൽ വിവാദത്തിൽ സി.പി.ഐ.എമ്മുമായി സി.പി.ഐ ചർച്ചക്കില്ലെന്ന് ബിനോയ് വിശ്വം. സി.പി.ഐ നിലപാടിനെ ഗോവിന്ദൻ മാഷ് തള്ളിപ്പറയില്ലെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിൽ ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം ദുഃഖകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗവർണറെ തിരിച്ചുവിളിക്കണം; രാഷ്ട്രപതിക്ക് കത്തയച്ച് സിപിഐ
രാജ്ഭവനിലെ കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തിൽ ഗവർണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ രാഷ്ട്രപതിക്ക് കത്തയച്ചു. ഭരണഘടനാ മാനദണ്ഡങ്ങൾ ലംഘിക്കുകയും ഫെഡറൽ മൂല്യങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്തുവെന്ന് കത്തിൽ പറയുന്നു. ഗവർണറുടെ ഓഫീസിന്റെ അന്തസ്സും നിഷ്പക്ഷതയും പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്നു.

പി. രാജുവിന്റെ മരണത്തിലെ വിവാദം: ഏഴ് സിപിഐ നേതാക്കൾ കുറ്റക്കാരെന്ന് കണ്ടെത്തൽ
സിപിഐ എറണാകുളം മുൻ ജില്ലാ സെക്രട്ടറി പി. രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഏഴ് നേതാക്കൾ കുറ്റക്കാരെന്ന് കണ്ടെത്തൽ. ഇവർ സത്യവിരുദ്ധമായ വാർത്ത പ്രചരിപ്പിക്കുകയും പാർട്ടിക്ക് അവമതിപ്പുണ്ടാക്കുകയും ചെയ്തു. സമ്മേളനങ്ങൾക്ക് ശേഷം സംസ്ഥാന നേതൃത്വത്തിന്റെ സാന്നിധ്യത്തിൽ അച്ചടക്ക നടപടികൾ തീരുമാനിക്കും.

അതിർത്തിയിലെ സംഘർഷം: സി.പി.ഐ പൊതുപരിപാടികൾ മാറ്റിവെച്ചു, എൽ.ഡി.എഫ് റാലികളും റദ്ദാക്കി
അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സി.പി.ഐ തങ്ങളുടെ പൊതുപരിപാടികൾ മാറ്റിവെച്ചു. മണ്ഡലം, ലോക്കൽ സമ്മേളനങ്ങൾ പ്രതിനിധി സമ്മേളനമായി ചുരുക്കി നടത്തും. എൽ.ഡി.എഫ് ആകട്ടെ, നടത്താനിരുന്ന ജില്ലാ റാലികൾ മാറ്റിവെച്ചതായി അറിയിച്ചു.

ചെലവുചുരുക്കലുമായി സിപിഐ; നേതാക്കളുടെ യാത്രകൾക്കും ഭക്ഷണത്തിനും നിയന്ത്രണം
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ചെലവുചുരുക്കൽ നടപടികളുമായി സിപിഐ. ഉന്നത നേതാക്കളുടെ യാത്രകൾ നിയന്ത്രിച്ചും ഭക്ഷണച്ചെലവുകൾ കുറച്ചുമാണ് പാർട്ടി ചെലവുചുക്കലിന് തുടക്കമിട്ടത്. പാർട്ടി ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണത്തോടെ വന്ന സാമ്പത്തിക ബാധ്യതയാണ് ചെലവുചുക്കലിന് കാരണം.

സമ്മേളന മത്സര വിലക്ക്: സി.പി.ഐ സെക്രട്ടറി ബിനോയ് വിശ്വം വിശദീകരണം നൽകി
സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പാർട്ടി യോഗത്തിൽ സമ്മേളനങ്ങളിലെ മത്സര വിലക്ക് വിശദീകരിച്ചു. വ്യക്തികൾക്ക് മത്സരിക്കാൻ വിലക്കില്ലെന്നും പാനൽ തയാറാക്കിയുള്ള മത്സരത്തിനാണ് വിലക്കെന്നും അദ്ദേഹം വ്യക്തമാക്കി. എലപ്പുള്ളിയിലെ വൻകിട മദ്യനിർമാണ ശാല വിഷയത്തിൽ കുടിവെള്ളത്തിനും കൃഷി ആവശ്യത്തിനുള്ള ജലത്തിലും ഉറപ്പ് ലംഘിച്ചാൽ പ്രതിഷേധിക്കാനും സി.പി.ഐ തീരുമാനിച്ചു.

ശാരദ മുരളീധരൻ വിവാദം: ആനി രാജ പ്രതികരിച്ചു
ചീഫ് സെക്രട്ടറി ശാരദ മുരളീധരനെതിരായ പരാമർശത്തിൽ സിപിഐ നേതാവ് ആനി രാജ പ്രതികരിച്ചു. നിറത്തിന്റെ പേരിലുള്ള അപമാനം ഗൗരവത്തോടെ കാണണമെന്നും ജാതി-വർണ വിവേചനമാണെന്നും അവർ പറഞ്ഞു. സ്ത്രീകളെ നടുറോഡിലിറക്കുന്നത് ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടു.