CPI Kerala

ബിനോയ് വിശ്വത്തിന്റെ ആരോപണങ്ങൾ തള്ളി കെ.ഇ. ഇസ്മായിൽ; എന്നും സിപിഐ പ്രവർത്തകനായിരിക്കുമെന്ന് പ്രതികരണം
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ആരോപണങ്ങൾക്കെതിരെ പ്രതികരിച്ച് മുതിർന്ന നേതാവ് കെ.ഇ. ഇസ്മായിൽ. താൻ എല്ലാക്കാലത്തും സിപിഐ പ്രവർത്തകനായിരിക്കുമെന്നും ജീവശ്വാസം നിലയ്ക്കും വരെ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിന്റെ സമാപന പരിപാടിയിൽ പങ്കെടുക്കാൻ ആലപ്പുഴയിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു
സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തു. സംസ്ഥാന കൗൺസിലാണ് ബിനോയ് വിശ്വത്തെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സമ്മേളനത്തിലൂടെ ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത് ഇതാദ്യമാണ്.

വയനാട് തുരങ്കപാതയിൽ സിപിഐയിൽ ഭിന്നതയില്ലെന്ന് മന്ത്രി കെ രാജൻ
വയനാട് തുരങ്കപാത വിഷയത്തിൽ സി.പി.ഐയിൽ ഭിന്നാഭിപ്രായങ്ങളില്ലെന്ന് മന്ത്രി കെ. രാജൻ വ്യക്തമാക്കി. തുരങ്കപാത നിർമ്മാണം സർക്കാറിന്റെ തീരുമാനമാണെന്നും ഇത് കൂടിയാലോചനകൾക്ക് ശേഷം എടുത്തതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. പാർട്ടിയിൽ എവിടെയും വിഭാഗീയതയില്ലെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും മന്ത്രി കെ. രാജൻ പ്രസ്താവിച്ചു.

വി.എസ് അച്യുതാനന്ദൻ്റെ ജീവിതം പോരാട്ടമായിരുന്നു: ബിനോയ് വിശ്വം
വി.എസ്. അച്യുതാനന്ദനെ അനുസ്മരിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വി.എസ് തൻ്റെ നിലപാടുകളിൽ ഉറച്ചുനിന്നെന്നും തൊഴിലാളിവർഗ്ഗത്തിൻ്റെ ഉന്നമനത്തിനായി അദ്ദേഹം പോരാടിയെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ജീവിതം ഒരു പോരാട്ടമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിനോയ് വിശ്വത്തിനെതിരെ പരാമർശം: സി.പി.ഐ നേതാക്കൾ മാപ്പ് പറഞ്ഞു
സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായുള്ള സംഭാഷണത്തിൽ നേതാക്കൾ മാപ്പ് പറഞ്ഞു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമലാ സദാനന്ദനും, എറണാകുളം ജില്ലാ സെക്രട്ടറി കെ.എം. ദിനകരനുമാണ് പാർട്ടിയ്ക്ക് വിശദീകരണം നൽകിയത്. മാപ്പപേക്ഷിച്ച സാഹചര്യത്തിൽ നടപടി താക്കീതിൽ ഒതുങ്ങിയേക്കും.

ബിനോയ് വിശ്വത്തിനെതിരായ ഫോൺ സംഭാഷണം; ഖേദവുമായി സി.പി.ഐ നേതാക്കൾ
സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ സംഭാഷണം ചോർന്ന സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് നേതാക്കൾ. സംഭാഷണത്തിൽ ഏർപ്പെട്ട കെ.എം. ദിനകരനും കമല സദാനന്ദനുമാണ് ഖേദം അറിയിച്ചത്. എന്നാൽ, നേതാക്കളുടെ ഖേദപ്രകടനം ബിനോയ് വിശ്വം സ്വീകരിച്ചിട്ടില്ലെന്നാണ് സൂചന.