CPI

ബീഹാറിൽ ഇടത് പക്ഷത്തിന് കനത്ത തിരിച്ചടി; നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്തുന്നു
ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത് പക്ഷത്തിന് കനത്ത തിരിച്ചടിയുണ്ടായി. ഒരു കാലത്ത് ശക്തമായ സാന്നിധ്യമായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് സീറ്റുകൾ നഷ്ടമായി. ഈ തിരഞ്ഞെടുപ്പ് ഫലം പാർട്ടികൾ എങ്ങനെ വിലയിരുത്തുന്നു, മുന്നോട്ടുള്ള സാധ്യതകൾ എന്തൊക്കെ തുടങ്ങിയ കാര്യങ്ങൾ ലേഖനത്തിൽ ചർച്ച ചെയ്യുന്നു.

പി.എം.ശ്രീ: സി.പി.ഐക്ക് മറുപടിയുമായി മന്ത്രി വി. ശിവൻകുട്ടി
പി.എം. ശ്രീ പദ്ധതിയിൽ സി.പി.ഐയുടെ അതൃപ്തിക്ക് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എസ്.എസ്.കെ ഫണ്ട് കിട്ടാതിരുന്നാൽ ഉത്തരവാദിത്വം തനിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. സി.പി.ഐ.എമ്മിന് ഇടതുപക്ഷ ആശയം പഠിക്കേണ്ട ഗതികേടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പി.എം ശ്രീ: കത്ത് വൈകുന്നത് എൽഡിഎഫിൽ ഉന്നയിക്കാൻ സിപിഐ
പി.എം ശ്രീ പദ്ധതി മരവിപ്പിച്ചത് സംബന്ധിച്ച് കേന്ദ്രത്തിന് കത്ത് നൽകുന്നതിൽ കാലതാമസമുണ്ടാകുന്നതിനെതിരെ സി.പി.ഐ രംഗത്ത്. കത്ത് വൈകിക്കുന്നതിൽ സി.പി.ഐ എൽഡിഎഫിൽ ഉന്നയിക്കും. മനഃപൂർവം കത്ത് വൈകിക്കുന്നുണ്ടെങ്കിൽ ഇടപെടാനാണ് സി.പി.ഐയുടെ തീരുമാനം.

പി.എം. ശ്രീ വിഷയം: സി.പി.ഐ-സി.പി.ഐ.എം തർക്കത്തിൽ കെ. പ്രകാശ് ബാബുവിന്റെ ഖേദപ്രകടനം
പി.എം. ശ്രീ വിഷയത്തിൽ സി.പി.ഐയും സി.പി.ഐ.എമ്മും തമ്മിലുണ്ടായ തർക്കങ്ങൾ ഒടുവിൽ കെ. പ്രകാശ് ബാബുവിന്റെ ഖേദപ്രകടനത്തിൽ അവസാനിച്ചു. മന്ത്രി ശിവൻകുട്ടിക്കെതിരെ സി.പി.ഐ നേതാക്കൾ നടത്തിയ പരാമർശങ്ങളാണ് ഇതിന് പ്രധാന കാരണം. മുന്നണി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ഇരു പാർട്ടികളും ആരംഭിച്ചു.

സിപിഐയുടെ വാക്കുകള് വേദനയുണ്ടാക്കി; വിമര്ശനവുമായി മന്ത്രി ശിവന്കുട്ടി
പി.എം.ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐ നേതൃത്വത്തിനെതിരെ വിമര്ശനവുമായി മന്ത്രി വി. ശിവന്കുട്ടി രംഗത്ത്. സ്വന്തം മുന്നണിയില് നിന്നുണ്ടായ വിമര്ശനം വേദനിപ്പിച്ചെന്നും മന്ത്രി പറയുന്നു. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയില് പി എം ശ്രീ പദ്ധതിയെ അനുകൂലിച്ചതിനെ തുടര്ന്ന് കടുത്ത രാഷ്ട്രീയ വിമര്ശനങ്ങള് ഏറ്റുവാങ്ങേണ്ടി വന്നു.

പി.എം. ശ്രീ പദ്ധതി പഠിക്കാൻ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു
പി.എം. ശ്രീ പദ്ധതിയെക്കുറിച്ച് പഠിക്കാൻ മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സി.പി.ഐയിൽ നിന്നുള്ള ഒരംഗത്തെക്കൂടി ഉൾപ്പെടുത്തി ഉപസമിതി രൂപീകരിക്കും. ധാരണാപത്രം മരവിപ്പിക്കുന്നുവെന്ന് അറിയിച്ച് കേന്ദ്രത്തിന് കത്ത് നൽകാനാണ് നിലവിൽ സർക്കാർ തീരുമാനം.

പിഎം ശ്രീയിൽ സിപിഎമ്മിനെ പരിഹസിച്ച് സന്ദീപ് വാര്യർ
കേന്ദ്രസർക്കാരിന്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഎമ്മും സിപിഐയും തമ്മിലുണ്ടായ തർക്കം പരിഹരിക്കുന്നതിനിടയിൽ സന്ദീപ് വാര്യരുടെ പരിഹാസം. എൽഡിഎഫ് യോഗത്തിലെ തീരുമാനങ്ങൾ എന്ന പേരിൽ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പരിഹാസം. പിഎം ശ്രീ, മെസ്സി, ശബരിമല സ്വർണ്ണ പാളി വിഷയങ്ങളെക്കുറിച്ചും പരാമർശമുണ്ട്.

പി.എം. ശ്രീ പദ്ധതിയിൽ സി.പി.ഐയുടെ നിലപാട് വ്യക്തമാക്കി ഡി. രാജ
പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രം സംബന്ധിച്ച് തീരുമാനങ്ങൾ എടുത്തെന്നും ശുഭപ്രതീക്ഷയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ അറിയിച്ചു. സി.പി.ഐ.എമ്മും സി.പി.ഐയും ഒരുപോലെ ചർച്ച ചെയ്താണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിഎം ശ്രീ പദ്ധതി: സിപിഐ സമ്മർദ്ദത്തിന് വഴങ്ങി സിപിഐഎം; ധാരണാപത്രം മരവിപ്പിച്ചു
പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐയുടെ സമ്മർദ്ദത്തിന് ഒടുവിൽ സിപിഐഎം വഴങ്ങി. കേന്ദ്രവുമായി ഒപ്പുവെച്ച ധാരണാപത്രം താൽക്കാലികമായി മരവിപ്പിക്കാൻ തീരുമാനിച്ചു. മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കാൻ ധാരണയായതിനെ തുടർന്ന്, മന്ത്രിസഭായോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കാൻ തീരുമാനിച്ചു.

പിഎം ശ്രീ ധാരണാപത്രം; തീരുമാനം അംഗീകരിച്ച് സിപിഐ
പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രം മരവിപ്പിക്കാനുള്ള സി.പി.ഐ.എം തീരുമാനം സി.പി.ഐ അംഗീകരിച്ചു. കേന്ദ്രത്തിന് കത്ത് നൽകാനുള്ള തീരുമാനത്തിൽ സി.പി.ഐ നേതാക്കൾ തൃപ്തരാണ്. കത്ത് ലഭിച്ചതിന് ശേഷം മന്ത്രിസഭാ യോഗത്തിൽ സി.പി.ഐ പങ്കെടുത്തേക്കും.

പി.എം. ശ്രീ പദ്ധതി: ഒടുവിൽ സി.പി.ഐ.എമ്മിന് സി.പി.ഐക്ക് മുന്നിൽ മുട്ടുമടക്കേണ്ടി വന്നു
പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചതുമായി ബന്ധപ്പെട്ട് എൽഡിഎഫിൽ തർക്കം ഉടലെടുത്തത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ ഈ പദ്ധതി അംഗീകരിക്കാനാവില്ലെന്ന് സി.പി.ഐ. നിലപാടെടുത്തു. ഒടുവിൽ സി.പി.ഐയുടെ കടുത്ത നിലപാടിന് മുന്നിൽ സി.പി.ഐ.എം മുട്ടുമടക്കി ധാരണാപത്രം മരവിപ്പിക്കാൻ തീരുമാനിച്ചു.

പി.എം. ശ്രീ പദ്ധതി: ചർച്ചയ്ക്ക് സി.പി.ഐ.എം, നിലപാട് കടുപ്പിച്ച് സി.പി.ഐ
പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐ.എം ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചു. എന്നാൽ ധാരണാപത്രം റദ്ദാക്കാതെ ഒരു ചർച്ചയ്ക്കും തയ്യാറല്ലെന്ന് സി.പി.ഐ വ്യക്തമാക്കി. സി.പി.ഐ മന്ത്രിമാർ ബുധനാഴ്ചത്തെ മന്ത്രിസഭായോഗം ബഹിഷ്കരിക്കും.