controversy

കേരള സർവകലാശാലയിലെ ഭാരതാംബ ചിത്രം വിവാദം: രജിസ്ട്രാർക്കെതിരെ നടപടിക്ക് സാധ്യത
കേരള സർവകലാശാല സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ വൈസ് ചാൻസലർ രജിസ്ട്രാറോട് വിശദീകരണം തേടി. വിസിയുടെ അനുമതി കൂടാതെ ഡിജിപിക്ക് പരാതി നൽകിയതിനാണ് പ്രധാനമായും വിശദീകരണം തേടിയത്. രജിസ്ട്രാർ പ്രോട്ടോക്കോൾ ലംഘിച്ചെന്ന് ആരോപിച്ച് ശ്രീ പത്മനാഭ സേവാ സമിതി രംഗത്തെത്തിയിട്ടുണ്ട്.

പാലക്കാട് ട്രെയിൻ സ്വീകരണത്തിൽ ഭാരതാംബ ചിത്രം; ബിജെപി നേതാവിനെതിരെ കേസ്
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഭാരതാംബയുടെ ചിത്രം വെച്ച് ബിജെപി ട്രെയിനിന് സ്വീകരണം നൽകിയത് വിവാദമായി. റെയിൽവേ പുതുതായി അനുവദിച്ച പാലക്കാട് - കോഴിക്കോട് പാസഞ്ചർ ട്രെയിനിനാണ് ഒലവക്കോട് സ്വീകരണം നൽകിയത്. ദേശീയപതാക കാവി നിറമാക്കണമെന്ന വിവാദ പരാമർശം നടത്തിയ ബിജെപി നേതാവിനെതിരെ പോലീസ് കേസെടുത്തു.

ഭാരതാംബയുടെ ചിത്രം: രാജ്ഭവനെതിരെ വീണ്ടും സര്ക്കാര്, കൊമ്പുകോര്ത്ത് മുന്നണികള്
കേരളത്തിൽ ഗവർണറും സർക്കാരും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചതിനെ ചൊല്ലി മന്ത്രി രാജ്ഭവന്റെ പരിപാടി ബഹിഷ്കരിച്ചു. ഈ വിഷയത്തിൽ ഇരുപക്ഷവും എങ്ങനെ മുന്നോട്ട് പോകുമെന്നത് ഉറ്റുനോക്കുകയാണ്.

ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന: രാജ്ഭവന് അതൃപ്തി തുടരുന്നു
ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയതിനെ ചൊല്ലിയുള്ള വിവാദത്തിൽ രാജ്ഭവന് അതൃപ്തി. സർക്കാർ സൃഷ്ടിച്ച വിവാദം സർക്കാർ തന്നെ മുന്നോട്ട് കൊണ്ടുപോകുന്നുവെന്നാണ് രാജ്ഭവൻ വിലയിരുത്തുന്നത്. ഗവർണർക്കെതിരെ സി.പി.ഐ രാഷ്ട്രപതിക്ക് പരാതി നൽകിയത് വിവാദത്തിന് ആക്കം കൂട്ടി.

ദക്ഷിണാഫ്രിക്കയെക്കുറിച്ചുള്ള ഇലോൺ മസ്കിന്റെ പ്രസ്താവന വിവാദത്തിൽ
ദക്ഷിണാഫ്രിക്കയിൽ അടിസ്ഥാന സൗകര്യങ്ങൾ കുറവാണെന്നും കുറ്റകൃത്യങ്ങൾ വ്യാപകമാണെന്നും അഴിമതി രൂക്ഷമാണെന്നുമുള്ള ഇലോൺ മസ്കിന്റെ പ്രസ്താവനക്കെതിരെ വിമർശനം. മസ്ക് പങ്കുവെച്ച വിവരങ്ങൾ തെറ്റാണെന്ന് ദക്ഷിണാഫ്രിക്കക്കാർ ആരോപിക്കുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് പിന്നിലെ ഉദ്ദേശമെന്താണെന്ന് പലരും ചോദിക്കുന്നു.

തെലങ്കാനയിൽ മിസ് വേൾഡ് മത്സരാർത്ഥികളുടെ കാൽ കഴുകിയ സംഭവം വിവാദത്തിൽ
തെലങ്കാനയിൽ മിസ് വേൾഡ് മത്സരാർത്ഥികളുടെ കാൽ കഴുകിയ സംഭവം വിവാദമായി. രാമപ്പ ക്ഷേത്രത്തിന് മുന്നിൽ വെച്ചായിരുന്നു സംഭവം. തെലങ്കാന സർക്കാർ ഇന്ത്യൻ വനിതകളുടെ ആത്മാഭിമാനത്തിന് ക്ഷതം വരുത്തിയെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. ആതിഥ്യമര്യാദയുടെ ഭാഗമായാണ് മത്സരാർത്ഥികളുടെ കാൽ കഴുകിയതെന്നാണ് സർക്കാർ വിശദീകരണം.

ത്രിപുരയിൽ ശ്രീരാമ വിഗ്രഹം സ്ഥാപിച്ചത് വിവാദത്തിൽ
ത്രിപുരയിൽ മുൻ ഉപമുഖ്യമന്ത്രി ബൈദ്യനാഥ് മജുംദാറിന്റെ പ്രതിമ നീക്കം ചെയ്ത് ശ്രീരാമ വിഗ്രഹം സ്ഥാപിച്ചു. സിപിഐഎം പ്രതിഷേധവുമായി രംഗത്തെത്തി. ശ്രീരാമ വിഗ്രഹം മാറ്റി ബൈദ്യനാഥ് മജുംദാറിന്റെ പ്രതിമ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു.

ഫൂലെ സിനിമ വിവാദത്തിൽ; ബ്രാഹ്മണർക്കെതിരായ പരാമർശങ്ങൾ നീക്കണമെന്ന് ആവശ്യം
പത്തൊൻപതാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താക്കളുടെ ജീവിതം പറയുന്ന ഫൂലെ എന്ന ചിത്രം വിവാദത്തിൽ. ചിത്രത്തിലെ ബ്രാഹ്മണർക്കെതിരായ പരാമർശങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് ബ്രാഹ്മണ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാണ്.

‘എമ്പുരാൻ’ വിവാദം: പൃഥ്വിരാജ് ഫാൻസ് അസോസിയേഷൻ പ്രതികരണവുമായി രംഗത്ത്
പൃഥ്വിരാജ് സംവിധാനം ചെയ്ത 'എമ്പുരാൻ' എന്ന ചിത്രത്തിനെതിരെയുള്ള വിവാദങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും മറുപടിയുമായി ഇന്റർനാഷണൽ പൃഥ്വിരാജ് ഫാൻസ് കൾച്ചർ വെൽഫെയർ അസോസിയേഷൻ. ചിത്രത്തിന്റെ റിലീസിന് ശേഷം ഉയർന്നുവന്ന വിവാദങ്ങൾ ഇന്നും അണയാതെ തുടരുകയാണ്. സിനിമയെ സിനിമയായി കാണണമെന്നും ചില വ്യക്തികളുടെ സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി നുണപ്രചാരണം നടത്തുകയാണെന്നും അവർ ആരോപിച്ചു.

എമ്പുരാൻ സിനിമയിൽ മാറ്റങ്ങൾ: വിവാദങ്ങൾക്ക് പിന്നാലെ പുതിയ പതിപ്പ്
എമ്പുരാൻ സിനിമയിൽ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള രംഗങ്ങൾ വെട്ടിമാറ്റി. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ നന്ദി കാർഡിൽ നിന്ന് ഒഴിവാക്കി. പ്രധാന വില്ലന്റെ പേര് ബൽദേവ് എന്നാക്കി മാറ്റി.

എമ്പുരാൻ വിവാദം: പാർലമെന്റിൽ ചർച്ച ആവശ്യപ്പെട്ട് ഇടത് എംപിമാർ
എമ്പുരാൻ സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇടത് എംപിമാർ രാജ്യസഭയിൽ നോട്ടീസ് നൽകി. ഭരണഘടന ഉറപ്പുനൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് റീ എഡിറ്റ് ചെയ്യാനുള്ള നിർബന്ധിത സാഹചര്യമെന്നും എംപിമാർ ചൂണ്ടിക്കാട്ടി. ലോക്സഭയിൽ ഹൈബി ഈഡൻ എംപിയും വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി.

മുസ്ലിങ്ങൾ സുരക്ഷിതരാകണമെങ്കിൽ ഹിന്ദുക്കൾ സുരക്ഷിതരാകണം: യോഗി ആദിത്യനാഥ്
ഹിന്ദുക്കൾ സുരക്ഷിതരാണെങ്കിൽ മാത്രമേ മുസ്ലീങ്ങൾക്കും സുരക്ഷയുണ്ടാകൂ എന്ന വിവാദ പരാമർശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എഎൻഐയുടെ പോഡ്കാസ്റ്റിലാണ് യോഗി ഈ പരാമർശം നടത്തിയത്. ബംഗ്ലാദേശും പാകിസ്താനും ഉദാഹരണമാണെന്നും യോഗി പറഞ്ഞു.