Congress Leader

നെയ്യാറ്റിൻകരയിൽ കോൺഗ്രസ് നേതാവിനെതിരെ ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്
നെയ്യാറ്റിൻകരയിൽ കോൺഗ്രസ് നേതാവിനെതിരെ ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ഡി.സി.സി ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്ളിൻ വായ്പ നൽകാമെന്ന് പറഞ്ഞ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് ആത്മഹത്യാ കുറിപ്പ്. ജോസ് ഫ്രാങ്ക്ളിൻ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.

കൊല്ലത്ത് വയോധികയെ ലൈംഗികമായി ആക്രമിച്ച കേസിൽ കോൺഗ്രസ് നേതാവിനെതിരെ പരാതി
കൊല്ലത്ത് വയോധികയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ കോൺഗ്രസ് നേതാവിനെതിരെ പരാതി. ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ രഘുവിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.

നെയ്യാറ്റിൻകരയിൽ വീട്ടമ്മയുടെ ആത്മഹത്യ: കോൺഗ്രസ് നേതാവിനെതിരെ കേസ്
നെയ്യാറ്റിൻകരയിൽ സലിത കുമാരി എന്ന വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസ് നേതാവ് ജോസ് ഫ്രാങ്ക്ളിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. സലിത കുമാരിയുടെ ആത്മഹത്യാക്കുറിപ്പിൽ ജോസ് ഫ്രാങ്ക്ളിൻ തന്നെ ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചിരുന്നു. ജോസ് ഫ്രാങ്ക്ളിൻ്റെ അറസ്റ്റ് ആവശ്യപ്പെട്ട് സി.പി.ഐ.എം, ബി.ജെ.പി പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

പി.പി. തങ്കച്ചന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കില്ല
മുതിർന്ന കോൺഗ്രസ് നേതാവ് പി.പി. തങ്കച്ചൻ അന്തരിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം പൊതുദർശനത്തിന് വെക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. നാളെ രാവിലെ 11 മണിയോടെ പെരുമ്പാവൂരിലെ വീട്ടിൽ മൃതദേഹം എത്തിക്കും. തുടർന്ന്, ശനിയാഴ്ച ഉച്ചയോടെ നെടുമ്പാശ്ശേരി അകപ്പറമ്പ് യാക്കോബായ പള്ളിയിൽ സംസ്കാരം നടക്കും.

പി.പി. തങ്കച്ചന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് രമേശ് ചെന്നിത്തല
മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന പി.പി. തങ്കച്ചന്റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചനം രേഖപ്പെടുത്തി. വെല്ലുവിളികൾ നിറഞ്ഞ കാലത്ത് പാർട്ടിയെയും മുന്നണിയെയും ഒരുമിപ്പിച്ച് കൊണ്ടുപോവുന്നതിൽ തങ്കച്ചൻ വലിയ പങ്കുവഹിച്ചു. അദ്ദേഹത്തിന്റെ വേർപാട് കോൺഗ്രസ് പാർട്ടിക്ക് വലിയ നഷ്ടം തന്നെയാണ്.

സൗമ്യതയുടെ മുഖം, കോൺഗ്രസ്സിലെ സമവായത്തിന്റെ പ്രതീകം: പി.പി. തങ്കച്ചൻ ഓർമ്മയായി
കോൺഗ്രസ് നേതാവും മുൻ യു.ഡി.എഫ് കൺവീനറുമായിരുന്ന പി.പി. തങ്കച്ചൻ രാഷ്ട്രീയ രംഗത്ത് സൗമ്യതയുടെ മുഖമായിരുന്നു. പ്രാദേശിക തലത്തിൽ നിന്ന് സംസ്ഥാന നേതൃനിരയിലേക്ക് ഉയർന്നുവന്ന അദ്ദേഹം, കോൺഗ്രസ്സിൽ സമവായത്തിന്റെ പ്രതീകമായിരുന്നു. കെ. കരുണാകരന്റെ വിശ്വസ്തനായിരുന്നെങ്കിലും എല്ലാ ഗ്രൂപ്പുകളുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു.

മുൻ മന്ത്രി പി.പി. തങ്കച്ചൻ അന്തരിച്ചു
മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.പി. തങ്കച്ചൻ 86-ാം വയസ്സിൽ അന്തരിച്ചു. ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ഭൗതികശരീരം നാളെ രാവിലെ പെരുമ്പാവൂരിലെ വസതിയിലേക്ക് കൊണ്ടുപോകും.

അശ്ലീല സന്ദേശ വിവാദം: ആരോപണവിധേയനായ കോൺഗ്രസ് നേതാവിനെ പിന്തുണയ്ക്കേണ്ടെന്ന് യൂത്ത് ലീഗ്
അശ്ലീല സന്ദേശ വിവാദത്തിൽ ആരോപണവിധേയനായ കോൺഗ്രസ് യുവ നേതാവിനെ പിന്തുണയ്ക്കേണ്ടെന്ന് യൂത്ത് ലീഗ് തീരുമാനിച്ചു. കൂടുതൽ പരാതികൾ പുറത്ത് വന്നേക്കാമെന്ന വിലയിരുത്തലിലാണ് തീരുമാനം. യുവനടി റിനി ആൻ ജോർജ്ജ് യുവ നേതാവിനെതിരെ രംഗത്തെത്തിയിരുന്നു.

ഉമ്മൻ ചാണ്ടി ഓർമ്മയായിട്ട് രണ്ട് വർഷം: ജനഹൃദയങ്ങളിൽ നിറഞ്ഞ് ഒ.സി.
ജനമനസ്സുകളിലെ ജ്വലിക്കുന്ന നക്ഷത്രമായിരുന്ന ഉമ്മൻ ചാണ്ടി വിടവാങ്ങിയിട്ട് ഇന്നേക്ക് രണ്ട് വർഷം തികയുന്നു. ലളിതമായ ജീവിതശൈലിയിലൂടെയും ജനങ്ങളോടുള്ള സ്നേഹത്തിലൂടെയും അദ്ദേഹം ഒരുപാട് സ്വീകാര്യത നേടി. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാനായി പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ സ്മൃതികുടീരത്തിലേക്ക് നിരവധി ആളുകളാണ് എത്തിച്ചേരുന്നത്.

മുൻ മന്ത്രി സി.വി. പത്മരാജൻ അന്തരിച്ചു
മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ സി.വി. പത്മരാജൻ വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ചു. 93 വയസ്സായിരുന്നു. കെ. കരുണാകരൻ, എ.കെ. ആന്റണി മന്ത്രിസഭകളിൽ അംഗമായിരുന്നു. വൈദ്യുതി, ധനകാര്യം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.

തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് വിട; സംസ്കാരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ
മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ളയുടെ ഭൗതികശരീരം ഇന്ന് സംസ്കരിക്കും. തിരുവനന്തപുരം നെട്ടയത്തെ വസതിയിൽ രാവിലെ 10:30 വരെ പൊതുദർശനത്തിന് വെക്കും. ഉച്ചയ്ക്ക് 1:30-ന് ഔദ്യോഗിക ബഹുമതികളോടെ ശാന്തി കവാടത്തിൽ സംസ്കാരം നടക്കും.

മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു
മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള (95) വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ചു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ദീർഘകാലം എംപി, എംഎൽഎ എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം കെപിസിസി അധ്യക്ഷനുമായിരുന്നു.