China

ചൈനയ്ക്ക് ട്രംപിന്റെ ഇളവ്; അധിക നികുതി 90 ദിവസത്തേക്ക് മരവിപ്പിച്ചു
ചൈനീസ് ഉത്പന്നങ്ങൾക്ക് അധിക നികുതി ചുമത്തുന്നതിൽ ഇളവ് നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചർച്ചകൾ തുടരുന്നതിനാൽ 90 ദിവസത്തേക്കാണ് നികുതി വർധനവ് താൽക്കാലികമായി നിർത്തിവെച്ചത്. ഇത് വഴി യുഎസ് ഉത്പന്നങ്ങൾക്ക് ചൈന ഈടാക്കുന്ന 10 ശതമാനം നികുതിയിൽ മാറ്റം വരില്ല.

കുട്ടികൾ വേണം; ദമ്പതികൾക്ക് സാമ്പത്തിക സഹായം നൽകി ചൈന
ജനനനിരക്ക് കുറയുന്നതിനെ തുടർന്ന് കൂടുതൽ കുട്ടികളെ ജനിപ്പിക്കാൻ ദമ്പതികളെ പ്രോത്സാഹിപ്പിച്ച് ചൈനീസ് ഭരണകൂടം. ഇതിനായി ദമ്പതികൾക്ക് പ്രതിവർഷം 44000 രൂപ നൽകും. ജനസംഖ്യാ വർധനവിനായി ഒരു ലക്ഷം കോടി രൂപയാണ് സർക്കാർ നീക്കിവെച്ചിരിക്കുന്നത്.

രാഹുൽ ഗാന്ധിക്കെതിരെ സുപ്രീം കോടതിയുടെ വിമർശനം
ചൈന ഇന്ത്യൻ ഭൂമി കയ്യേറിയെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ സുപ്രീം കോടതി രംഗത്ത്. രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ കോടതി ശക്തമായ വിമർശനം ഉന്നയിച്ചു. നിങ്ങൾ ഒരു യഥാർത്ഥ ഇന്ത്യക്കാരനാണെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു.

ചൈനീസ് പൗരന്മാർക്ക് വിസ നൽകാൻ ഇന്ത്യ; അപേക്ഷ ജൂലൈ 24 മുതൽ
ഇന്ത്യ ചൈനീസ് പൗരന്മാർക്ക് വിസ നൽകുന്നത് പുനരാരംഭിക്കുന്നു. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം നാളെ മുതൽ വിസ അനുവദിക്കും. ഗാൽവാൻ സംഘർഷത്തെ തുടർന്നാണ് വിസ നൽകുന്നത് നിർത്തിവെച്ചത്.

പഹൽഗാം ഭീകരാക്രമണം; ചൈനയുടെ പ്രതികരണം ഇങ്ങനെ
വിനോദസഞ്ചാരികൾ ഉൾപ്പെടെ 26 ഇന്ത്യക്കാരുടെ ജീവൻ അപഹരിച്ച പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ചൈന രംഗത്ത്. ഭീകരതയെ ചെറുക്കുന്നതിന് എല്ലാ രാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ ആഹ്വാനം ചെയ്തു. ലഷ്കർ-ഇ-ത്വയിബയുടെ ഉപസംഘടനയായി പ്രവർത്തിക്കുന്ന ടിആർഎഫ്, ഇന്ത്യയിൽ ഉൾപ്പെടെ നിരവധി ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

ഇന്ത്യാ-ചൈന ബന്ധത്തിൽ നല്ല പുരോഗതിയെന്ന് ജയശങ്കർ
ഇന്ത്യ-ചൈന ബന്ധത്തിൽ നല്ല പുരോഗതിയുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. അതിർത്തിയിലെ സംഘർഷം ലഘൂകരിക്കാൻ ശ്രമം തുടരാനും ഇരു രാജ്യങ്ങളും തമ്മിൽ തീരുമാനമായിട്ടുണ്ട്.

ആഡംബര ജീവിതത്തിനായി കുഞ്ഞുങ്ങളെ വിറ്റു; അമ്മയ്ക്ക് 5 വർഷം തടവ്
ആഡംബര ജീവിതം നയിക്കാൻ സ്വന്തം കുഞ്ഞുങ്ങളെ വിറ്റ് ചൈനീസ് യുവതി. ഗുവാങ്സി പ്രവിശ്യയിൽ നിന്നുള്ള ഹുവാങ് എന്ന 26 വയസ്സുകാരിക്കാണ് കോടതി അഞ്ചുവർഷം തടവ് വിധിച്ചത്. ലൈവ് സ്ട്രീമർമാർക്ക് പണം നൽകാനും വിലകൂടിയ വസ്ത്രങ്ങൾ വാങ്ങാനുമായിരുന്നു യുവതിയുടെ ലക്ഷ്യം.

ഇന്ത്യയിലെ ഐഫോൺ ഉത്പാദനത്തിന് തിരിച്ചടി? ചൈനീസ് എഞ്ചിനീയർമാരെ തിരിച്ചുവിളിച്ച് ഫോക്സ്കോൺ
ഫോക്സ്കോൺ ഗ്രൂപ്പ് ഇന്ത്യയിലെ ഐഫോൺ ഫാക്ടറികളിൽ നിന്ന് ചൈനീസ് എഞ്ചിനീയർമാരെയും ടെക്നീഷ്യൻമാരെയും തിരിച്ചുവിളിച്ചു. ഇത് ഐഫോൺ 17 സീരീസിൻ്റെ ഉത്പാദനത്തെ ബാധിക്കാൻ സാധ്യതയുണ്ട്. ചൈനയുടെ ഈ നീക്കം, ഉത്പാദന വളർച്ചയെ തടസ്സപ്പെടുത്താനുള്ള ലക്ഷ്യത്തോടെയാണെന്ന് വിലയിരുത്തപ്പെടുന്നു.

പിൻഗാമി നിർണയം; ദലൈലാമയ്ക്ക് അധികാരമില്ലെന്ന് ആവർത്തിച്ച് ചൈന
ദലൈലാമയുടെ പിൻഗാമി നിർണയവുമായി ബന്ധപ്പെട്ട് ചൈനീസ് അംബാസിഡർ സു ഫെയ് ഹോങ് പുതിയ വാദങ്ങൾ ഉന്നയിച്ചു. 700 വർഷത്തെ പാരമ്പര്യത്തെ വ്യക്തിപരമാക്കാൻ ദലൈലാമയ്ക്ക് കഴിയില്ലെന്നും പുനർജന്മ സമ്പ്രദായം നിർത്തലാക്കാൻ അദ്ദേഹത്തിന് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ദലൈലാമയുടെ തീരുമാനത്തെ പിന്തുണച്ച് ഇന്ത്യ രംഗത്ത് വന്നു.

പിൻഗാമി നിയമനം: ദലൈലാമയുടെ പ്രസ്താവനയ്ക്കെതിരെ ചൈന
ദലൈലാമയുടെ പിൻഗാമിയെ നിയമിക്കാനുള്ള അധികാരം ദലൈലാമയ്ക്കാണെന്ന കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ പ്രസ്താവനയ്ക്കെതിരെ ചൈന രംഗത്ത്. ടിബറ്റൻ മതപരമായ കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം തങ്ങൾക്കാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിംഗ് അറിയിച്ചു. ടിബറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇന്ത്യക്ക് പൂർണ്ണ ബോധ്യമുണ്ടെന്ന് കരുതുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിൻഗാമി വേണം, പക്ഷേ ചൈനീസ് അംഗീകാരമില്ല; നിലപാട് കടുപ്പിച്ച് ദലൈലാമ
ടിബറ്റൻ ബുദ്ധമത ആചാരങ്ങൾ അനുസരിച്ച് മാത്രമേ തന്റെ പിൻഗാമിയെ കണ്ടെത്തുവാനുള്ള പ്രക്രിയ നടക്കുകയുള്ളൂ എന്ന് ദലൈലാമ വ്യക്തമാക്കി. ഈ വിഷയത്തിൽ ഇടപെടാൻ മറ്റാർക്കും അധികാരമില്ലെന്നും തന്റെ മരണശേഷമേ പിൻഗാമിയെ നിശ്ചയിക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ദലൈലാമയുടെ പിൻഗാമിക്ക് ചൈനീസ് സർക്കാരിന്റെ അംഗീകാരം വേണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് പ്രതികരിച്ചു.

അരുണാചൽ പ്രദേശിന്റെ പേരുമാറ്റാനുള്ള ചൈനയുടെ നീക്കത്തിനെതിരെ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം
അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ നീക്കത്തിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. പേരുമാറ്റം യാഥാർത്ഥ്യങ്ങളെ ഇല്ലാതാക്കുന്നില്ലെന്നും അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതിനു പിന്നാലെ ചൈനയുടെ വാർത്താ ഏജൻസിക്കും പത്രത്തിനും ഇന്ത്യ വിലക്കേർപ്പെടുത്തി.