China

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്ലീനം ഇന്ന് സമാപിക്കും; ശ്രദ്ധേയ തീരുമാനങ്ങളുണ്ടാകുമോ?
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 20-ാമത് പാർട്ടി കോൺഗ്രസിന്റെ ഭാഗമായ നാലാമത് പ്ലീനം ഇന്ന് സമാപിക്കും. 15-ാമത് പഞ്ചവത്സര പദ്ധതിയും 2026 മുതൽ 2030 വരെയുള്ള സാമ്പത്തിക നയവും പ്ലീനം അംഗീകരിക്കും. അമേരിക്കയുമായുള്ള താരിഫ് യുദ്ധം നടക്കുന്ന ഈ സമയത്ത് ചേരുന്ന പ്ലീനം ഏറെ ശ്രദ്ധേയമാണ്.

അഴിമതി ആരോപണം: രണ്ട് സൈനിക മേധാവികളെ പുറത്താക്കി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി
ഗുരുതരമായ അഴിമതി ആരോപണങ്ങളെ തുടർന്ന് രണ്ട് ഉന്നത സൈനിക മേധാവികൾ ഉൾപ്പെടെ ഏഴ് സൈനിക ഉദ്യോഗസ്ഥരെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പുറത്താക്കി. ജനറൽ ഹി വീഡോങ്, നാവികസേനാ അഡ്മിറൽ മിയാവോ ഹുവ എന്നിവരെയാണ് സൈന്യത്തിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കിയത്. 1976-ലെ സാംസ്കാരിക വിപ്ലവത്തിനു ശേഷം ഇതാദ്യമായാണ് ഒരു സിറ്റിങ് ജനറലിനെ പുറത്താക്കുന്നത്.

വ്യോമസേനാ ശേഷിയിൽ ഇന്ത്യ ചൈനയെ മറികടന്നു; ലോക റാങ്കിംഗിൽ മൂന്നാം സ്ഥാനം
വേൾഡ് ഡയറക്ടറി ഓഫ് മോഡേൺ മിലിട്ടറി എയർക്രാഫ്റ്റ് പുറത്തിറക്കിയ പുതിയ റാങ്കിംഗിൽ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. ഇതോടെ ചൈന നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അമേരിക്കയും റഷ്യയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. ആധുനികവൽക്കരണം, ലോജിസ്റ്റിക്കൽ പിന്തുണ, ആക്രമണശേഷി, പ്രതിരോധം എന്നിവ അടിസ്ഥാനമാക്കിയാണ് ട്രൂവാൽ റേറ്റിംഗ് ഫോർമുല ഉപയോഗിച്ച് വ്യോമശേഷി നിർണയിക്കുന്നത്.

ഇലക്ട്രിക് വാഹന സബ്സിഡി: ഇന്ത്യയ്ക്കെതിരെ ലോക വ്യാപാര സംഘടനയിൽ പരാതി നൽകി ചൈന
ഇലക്ട്രിക് വാഹനങ്ങൾക്കും ബാറ്ററികൾക്കും സബ്സിഡി നൽകുന്നതിനെതിരെ ഇന്ത്യയ്ക്കെതിരെ ലോക വ്യാപാര സംഘടനയിൽ ചൈന പരാതി നൽകി. ഇത് ഇന്ത്യയുടെ ആഭ്യന്തര ഇലക്ട്രിക് വാഹന വ്യവസായത്തിന് ഗുണം ചെയ്യുമെന്നും ചൈനയുടെ വാണിജ്യ താൽപ്പര്യങ്ങളെ ദുർബലപ്പെടുത്തുമെന്നും ചൈനീസ് വാണിജ്യ മന്ത്രാലയം ആരോപിച്ചു. യൂറോപ്യൻ യൂണിയൻ, കാനഡ, തുർക്കി തുടങ്ങിയ രാജ്യങ്ങൾക്കെതിരെയും ചൈന സമാനമായ പരാതികൾ നൽകിയിട്ടുണ്ട്.

അമേരിക്കയുടെ ഭീഷണിക്കെതിരെ ചൈന; അപൂർവ ധാതുക്കളുടെ നിയന്ത്രണത്തിൽ മാറ്റമില്ല
അമേരിക്കയുടെ തീരുവ ഭീഷണിയുടെ പശ്ചാത്തലത്തിൽ, അപൂർവ ധാതുക്കളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തില്ലെന്ന് ചൈന വ്യക്തമാക്കി. ചർച്ചകളിലൂടെ ഭിന്നതകൾ പരിഹരിക്കാൻ അമേരിക്ക ശ്രമിക്കണമെന്നും ചൈനീസ് വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടു. അമേരിക്ക ഏകപക്ഷീയമായ നിലപാട് തുടർന്നാൽ തങ്ങളുടെ അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും ചൈന മുന്നറിയിപ്പ് നൽകി.

പോപ്പ് ഔട്ട് ഡോർ ഹാൻഡിലുകൾക്ക് നിരോധനം ഏർപ്പെടുത്താൻ ചൈന
ചൈനയിൽ വാഹനങ്ങളിൽ പോപ്പ് ഔട്ട് ഡോർ ഹാൻഡിലുകൾ ഉപയോഗിക്കുന്നത് നിരോധിക്കാൻ സാധ്യത. അപകട സാധ്യതകൾ കണക്കിലെടുത്താണ് ഈ നീക്കം. ഇതുമായി ബന്ധപ്പെട്ട് ചൈനീസ് സർക്കാർ വാഹന നിർമ്മാതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇന്ത്യയ്ക്കും ചൈനയ്ക്കും മേൽ കൂടുതൽ തീരുവ ചുമത്താൻ അമേരിക്കയുടെ നീക്കം
യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നതുവരെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ ഉയർന്ന തീരുവകൾ ചുമത്തണമെന്ന് യുഎസ് ട്രഷറി ഡിപ്പാർട്ട്മെൻ്റ് വക്താവ് ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി 50 ശതമാനത്തിനും 100 ശതമാനത്തിനും ഇടയിൽ തീരുവ ചുമത്താനാണ് സൂചന. ഇന്ത്യൻ വാണിജ്യകാര്യമന്ത്രിയെ വ്യാപാര ചർച്ചയ്ക്കായി അടുത്തയാഴ്ച വാഷിങ്ടണ്ണിലേക്ക് ട്രംപ് ക്ഷണിച്ചു.

പാക് റെയിൽവേ പദ്ധതിയിൽ നിന്നും ചൈന പിന്മാറി; സാമ്പത്തിക ഇടനാഴിക്ക് തിരിച്ചടി
ചൈനയുടെ സാമ്പത്തിക ഇടനാഴി പദ്ധതിയിൽ നിന്നും പാകിസ്താൻ പിന്മാറി. ഷാങ്ഹായ് ഉച്ചകോടിയുടെയും പാകിസ്താൻ അമേരിക്കയുമായി അടുക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ് ചൈനയുടെ ഈ സുപ്രധാന തീരുമാനം. സാമ്പത്തിക സഹായത്തിനായി ഏഷ്യൻ ഡെവലപ്മെൻ്റ് ബാങ്കിനെ സമീപിക്കാൻ പാകിസ്താൻ നിർബന്ധിതരായിരിക്കുകയാണ്.

ചൈനയെ തടയാൻ ആർക്കും കഴിയില്ല; ട്രംപിന് മുന്നറിയിപ്പുമായി ഷി ജിൻപിങ്
ചൈനയെ തടയാൻ ആർക്കും കഴിയില്ലെന്നും ഭീഷണികൾക്ക് വഴങ്ങില്ലെന്നും ഷി ജിൻപിങ് പറഞ്ഞു. അമേരിക്കൻ പ്രസിഡൻ്റിന് പരോക്ഷ മുന്നറിയിപ്പുമായി ചൈനീസ് പ്രസിഡൻ്റ് രംഗത്ത്. വിക്ടറിദിന പരേഡിൽ ചൈനീസ് പ്രസിഡൻ്റിനൊപ്പം വ്ളാഡിമിർ പുടിനും കിം ജോങ് ഉന്നും പങ്കെടുത്തു.

ഇന്ത്യ-ചൈന ബന്ധത്തിൽ പുരോഗതി; വിമാന സർവീസുകൾ പുനരാരംഭിക്കും
ചൈനയുമായുള്ള അതിർത്തി പ്രശ്നങ്ങളിൽ ധാരണയായെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി അറിയിച്ചു. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ധാരണയായിട്ടുണ്ട്. 2026ൽ ഇന്ത്യയിൽ വെച്ച് നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഷി ജിൻപിങ്ങിനെ ക്ഷണിച്ചിട്ടുണ്ട്.

ഗൽവാൻ സംഘർഷത്തിൽ മോദി ചൈനയ്ക്ക് ക്ലീൻ ചിറ്റ് നൽകിയെന്ന് കോൺഗ്രസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈന സന്ദർശനത്തെ കോൺഗ്രസ് വിമർശിച്ചു. ഗൽവാൻ സംഘർഷത്തിൽ ചൈനയ്ക്ക് പ്രധാനമന്ത്രി ക്ലീൻ ചിറ്റ് നൽകിയെന്ന് ജയറാം രമേശ് ആരോപിച്ചു. ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താനെ സഹായിച്ച ചൈനയോട് പ്രതികരിക്കുന്നതിന് പകരം മോദി സർക്കാർ നിശബ്ദമായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
