Chhattisgarh

കന്യാസ്ത്രീകൾക്കെതിരായ അതിക്രമം അപലപനീയമെന്ന് ഫാ. ടോം ഓലിക്കരോട്ട്
ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകൾക്കെതിരെ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ചുള്ള അതിക്രമം അപലപനീയമാണെന്ന് ഫാ. ടോം ഓലിക്കരോട്ട് അഭിപ്രായപ്പെട്ടു. തിരുവസ്ത്രം ധരിച്ച് യാത്ര ചെയ്യാൻ പോലും ഭയപ്പെടുന്ന അവസ്ഥയിലേക്ക് സാമൂഹികാന്തരീക്ഷം മാറിയെന്നും ഇത് ജനാധിപത്യ ഇന്ത്യക്ക് അപമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രൈസ്തവ ന്യൂനപക്ഷത്തിനും സന്യസ്തർക്കുമെതിരായി അടുത്തകാലത്തായി വർധിച്ചു വരുന്ന അതിക്രമങ്ങളിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഛത്തീസ്ഗഢിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും ഏറ്റുമുട്ടി; 4 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
ഛത്തീസ്ഗഢിലെ ബിജാപൂരിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ രണ്ടുപേർ സ്ത്രീകളാണ്. ഇവരിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തു.

കന്യാസ്ത്രീകളെ ജയിലിലടച്ച സംഭവം പ്രാകൃതമെന്ന് സണ്ണി ജോസഫ്
ഛത്തീസ്ഗഡിൽ പെൺകുട്ടികളെ ജോലിക്കായി കൊണ്ടുപോയ കന്യാസ്ത്രീകളെ ജയിലിലടച്ച സംഭവം പ്രതിഷേധാർഹമാണെന്ന് സണ്ണി ജോസഫ്. ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു. കത്തോലിക്ക സഭയുടെ ആതുര സേവനങ്ങളെ തടസ്സപ്പെടുത്താനുള്ള ശ്രമങ്ങൾക്കെതിരെയും അദ്ദേഹം രംഗത്തെത്തി.

ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; അമിത് ഷായ്ക്ക് കത്തയച്ച് കെ.സി. വേണുഗോപാൽ
ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിക്കും കത്തയച്ച് കെ സി വേണുഗോപാൽ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചിട്ടുണ്ടെന്ന് കത്തിൽ അദ്ദേഹം ആരോപിച്ചു. കുറ്റവാളികൾക്കെതിരെ കർശന ശിക്ഷ നൽകണമെന്നും ന്യൂനപക്ഷങ്ങളുടെ ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കാൻ നടപടി വേണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിൽ; മനുഷ്യക്കടത്ത് ആരോപണം
ഛത്തീസ്ഗഢിൽ മനുഷ്യക്കടത്ത് ആരോപണത്തിൽ രണ്ട് മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായി. ബജ്റംഗ്ദൾ പ്രവർത്തകരുടെ പരാതിയെ തുടർന്നാണ് പോലീസ് നടപടിയുണ്ടായത്. ആഗ്രയിലെ ഫാത്തിമ ആശുപത്രിയിൽ ജോലി ചെയ്യുന്ന സിസ്റ്റർമാർ, മൂന്ന് പെൺകുട്ടികളെ ജോലിക്കായി കൂട്ടിക്കൊണ്ടുപോകാൻ ദുർഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു.

ഛത്തീസ്ഗഡിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ; 7 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
ഛത്തീസ്ഗഡിലെ ബിജാപൂരിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മൂന്ന് ദിവസമായി തുടരുന്ന പോരാട്ടത്തിൽ രണ്ട് പ്രധാന നേതാക്കളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് പാമ്പുകടിയേൽക്കുകയും തേനീച്ചയുടെ കുത്തേൽക്കുകയും ചെയ്തിട്ടുണ്ട്.

ഛത്തീസ്ഗഡിൽ 27 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന; കൊല്ലപ്പെട്ടവരിൽ ജനറൽ സെക്രട്ടറി ബസവ രാജുവും
ഛത്തീസ്ഗഡിൽ സുരക്ഷാസേന നടത്തിയ മാവോയിസ്റ്റ് വേട്ടയിൽ 27 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ സി.പി.ഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി ബസവ രാജുവും ഉൾപ്പെടുന്നു. 2026 മാർച്ച് 31-ന് മുൻപ് നക്സലിസം പൂർണ്ണമായും തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു.

ഛത്തീസ്ഗഡിലെ 17 ഗ്രാമങ്ങളിൽ ആദ്യമായി വൈദ്യുതി; 275 വീടുകളിൽ പ്രകാശം
ഛത്തീസ്ഗഡിലെ മൊഹ്ല-മാൻപൂർ അംബാഗഡ് ചൗക്കി ജില്ലയിലെ 17 ഗ്രാമങ്ങളിൽ വൈദ്യുതി എത്തി. മുഖ്യമന്ത്രി മജ്രതോല വിദ്യുതികരൺ യോജനയ്ക്ക് കീഴിൽ 3 കോടി രൂപ ചെലവിലാണ് ഈ പദ്ധതി നടപ്പിലാക്കിയത്. 17 ഗ്രാമങ്ങളിലായി ആകെ 540 വീടുകളാണുള്ളത്, അതിൽ 275 വീടുകളിലേക്ക് ഇതിനോടകം വൈദ്യുതി കണക്ഷൻ നൽകി കഴിഞ്ഞു.

നായക്കുട്ടികളെ ചാക്കിലാക്കി കിണറ്റിലിട്ടു; ഛത്തീസ്ഗഡിൽ 15-കാരനെതിരെ കേസ്
ഛത്തീസ്ഗഡിലെ ബിലാസ്പൂരിൽ നായ്ക്കുട്ടികളെ കൊലപ്പെടുത്തി കിണറ്റിലിട്ട 15-കാരനെതിരെ കേസ്. മൃഗസംരക്ഷണ പ്രവർത്തകയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

മദ്യപാനിയായ അച്ഛനെ 15-കാരി മകൾ കൊലപ്പെടുത്തി
ഛത്തീസ്ഗഢിലെ ജഷ്പൂരിൽ മദ്യപിച്ച് വഴക്കുണ്ടാക്കുന്ന അച്ഛനെ 15 വയസ്സുകാരിയായ മകൾ കൊലപ്പെടുത്തി. ഏപ്രിൽ 21നാണ് സംഭവം. കുട്ടിയുടെ പിതാവ് സ്ഥിരം മദ്യപാനിയായിരുന്നുവെന്നും വീട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നുവെന്നും പോലീസ് അറിയിച്ചു.

മതപരിവർത്തന ആരോപണം: മലയാളി കന്യാസ്ത്രീക്കെതിരെ ഛത്തീസ്ഗഡിൽ കേസ്
ഛത്തീസ്ഗഡിൽ മതപരിവർത്തനം നടത്തിയെന്നാരോപിച്ച് കോട്ടയം സ്വദേശിനിയായ കന്യാസ്ത്രീക്കെതിരെ കേസെടുത്തു. കുങ്കുരി ഹോളി ക്രോസ് നഴ്സിങ് കോളജ് പ്രിൻസിപ്പലായ സിസ്റ്റർ ബിൻസി ജോസഫിനെതിരെയാണ് കേസ്. ഒരു വിദ്യാർത്ഥിനിയെ മതംമാറ്റാൻ ശ്രമിച്ചുവെന്നാണ് പരാതി.

മാവോയിസ്റ്റുകൾക്ക് കടുത്ത മുന്നറിയിപ്പുമായി അമിത് ഷാ
വികസനത്തിന് തടസ്സം നിൽക്കുന്ന മാവോയിസ്റ്റുകൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2026 മാർച്ചോടെ മാവോയിസ്റ്റ് ഭീകരത പൂർണമായും തുടച്ചുനീക്കുമെന്ന് അദ്ദേഹം ദന്തേവാഡയിൽ പ്രഖ്യാപിച്ചു. കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്ക് സർക്കാർ പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.