വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ കടുവ, ആന, പുലി തുടങ്ങിയവയെ വെടിവെച്ചു കൊല്ലാൻ ചക്കിട്ടപ്പാറ പഞ്ചായത്ത് തീരുമാനിച്ചു. ഇരുപത് പേരടങ്ങുന്ന എംപാനൽ ഷൂട്ടർമാരെ നിയോഗിക്കാനും തീരുമാനമായി. എന്നാൽ, ഈ തീരുമാനം ചട്ടവിരുദ്ധമാണെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ പ്രതികരിച്ചു.