Censor Board

ഹാൽ സിനിമ: സെൻസർ ബോർഡിനെതിരെ ഹൈക്കോടതി വിധി
ഹാൽ സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് നൽകാനുള്ള സെൻസർ ബോർഡ് നടപടി ഹൈക്കോടതി റദ്ദാക്കി. സിനിമയുടെ പ്രമേയം ഭരണഘടനാപരമായ മൂല്യങ്ങളുമായി ചേർന്ന് പോകുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. സിനിമ ലൗ ജിഹാദ് അല്ലെന്നും മതേതര ലോകത്തിൻ്റെ സന്ദേശം നൽകാനാണ് സിനിമ ശ്രമിക്കുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു.

ഹാൽ സിനിമയുടെ കാര്യത്തിൽ അടുത്ത വെള്ളിയാഴ്ച വിധി!
സെൻസർ ബോർഡ് നിർദ്ദേശങ്ങൾക്കെതിരെ ഹാൽ സിനിമയുടെ അണിയറ പ്രവർത്തകർ നൽകിയ ഹർജിയിൽ വാദം പൂർത്തിയായി. സിനിമ എങ്ങനെയാണ് ആശങ്കയുണ്ടാക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. സിനിമയിലെ രംഗങ്ങൾ ഒഴിവാക്കാനുള്ള കാരണം വ്യക്തമാക്കാൻ ഹൈക്കോടതി സെൻസർ ബോർഡിനോട് ആവശ്യപ്പെട്ടു.

ഹാല് സിനിമയുടെ ഹര്ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ഹാല് സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ചതിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സെൻസർ ബോർഡ് സംഘപരിവാർ താൽപര്യങ്ങൾക്ക് വഴങ്ങി പ്രദർശനാനുമതി നിഷേധിച്ചതിനെതിരെയാണ് അണിയറ പ്രവർത്തകർ കോടതിയെ സമീപിച്ചത്. സിനിമയുടെ റിലീസ് മൂന്ന് തവണ മാറ്റിവെച്ചതുമൂലം വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചുവെന്ന് ഹർജിയിൽ പറയുന്നു.

രാഷ്ട്രീയ-മത നേതാക്കൾക്ക് സിനിമയുടെ സ്ക്രീനിംഗ് നടത്തേണ്ടി വരുമെന്ന് റഫീഖ് വീര
സെൻസർ ബോർഡ് ഇതേ രീതിയിൽ മുന്നോട്ട് പോയാൽ സിനിമ സെൻസറിംഗിന് അയക്കുന്നതിന് മുമ്പായി രാഷ്ട്രീയ-മത നേതാക്കൾക്ക് പ്രദർശനം നടത്തേണ്ടി വരുമെന്ന് സംവിധായകൻ റഫീഖ് വീര അഭിപ്രായപ്പെട്ടു. കത്തോലിക്ക കോൺഗ്രസ് താൽപര്യമനുസരിച്ച് സിനിമ കാണണമെന്ന് പറഞ്ഞപ്പോൾ തങ്ങൾ എതിർത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സെൻസർ ബോർഡ് സംഘപരിവാർ താൽപര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്നതാണ് സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിക്കാൻ കാരണമെന്നും റഫീഖ് വീര ആരോപിച്ചു.

സംഘപരിവാർ താൽപ്പര്യത്തിന് വഴങ്ങി സെൻസർ ബോർഡ് അനുമതി നിഷേധിച്ച ഹാൽ സിനിമ ഹൈക്കോടതി കാണും
സംഘപരിവാർ താൽപ്പര്യത്തിന് വഴങ്ങി സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച ഹാൽ സിനിമ ഹൈക്കോടതി ശനിയാഴ്ച കാണും. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സിനിമ നേരിട്ട് കാണാമെന്ന് ഹൈക്കോടതി അറിയിച്ചു. ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ജഡ്ജിയും അഭിഭാഷകനും സംവിധായകനുമൊത്ത് കാക്കനാടുള്ള സ്റ്റുഡിയോയിൽ സിനിമ കാണും.

അവിഹിതം സിനിമയ്ക്ക് സെൻസർ ബോർഡിന്റെ കത്രിക; സീത എന്ന് വിളിച്ച ഭാഗം വെട്ടിമാറ്റി
'അവിഹിതം' സിനിമയിൽ നായികയെ സീത എന്ന് വിളിക്കുന്ന ഭാഗം സെൻസർ ബോർഡ് വെട്ടിമാറ്റിയതിനെ തുടർന്ന് വിവാദം. സെൻസർ ബോർഡിന്റെ നടപടിയിൽ സിനിമാ പ്രവർത്തകർ പ്രതിഷേധം അറിയിച്ചു. റിലീസിംഗ് തീയതി വൈകുമെന്നതിനാൽ സെൻസർ ബോർഡിന്റെ നിർദ്ദേശങ്ങൾ പാലിക്കാൻ അണിയറ പ്രവർത്തകർ നിർബന്ധിതരാവുകയായിരുന്നു.

‘പ്രൈവറ്റ്’ സിനിമയിലെ ഭാഗങ്ങൾ വെട്ടിമാറ്റി സെൻസർ ബോർഡ്; ഒൻപത് തിരുത്തലുകളോടെ പ്രദർശനത്തിന്
ദീപക് ഡിയോൺ സംവിധാനം ചെയ്ത 'പ്രൈവറ്റ്' സിനിമ ഒൻപത് തിരുത്തലുകളോടെ സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നേടി. പൗരത്വ ബിൽ പരാമർശം, രാമരാജ്യം-ബിഹാർ എന്നീ വാക്കുകൾ എന്നിവ സിനിമയിൽ നിന്ന് ഒഴിവാക്കി. ഷെയ്ൻ നിഗം നായകനായെത്തുന്ന 'ഹാൽ' എന്ന സിനിമയിലെ രംഗങ്ങൾക്കെതിരെയും സെൻസർ ബോർഡ് രംഗത്ത് വന്നിരുന്നു.

ഷെയ്ൻ നിഗം ചിത്രത്തിലെ ബീഫ് ബിരിയാണിക്ക് സെൻസർ ബോർഡ് കട്ട്; അണിയറ പ്രവർത്തകർ ഹൈക്കോടതിയിൽ
ഷെയ്ൻ നിഗം അഭിനയിച്ച 'ഹാൾ' എന്ന സിനിമയിലെ ബീഫ് ബിരിയാണി രംഗം സെൻസർ ബോർഡ് വെട്ടിമാറ്റാൻ ആവശ്യപ്പെട്ടു. 'ധ്വജപ്രണാമം' എന്ന വാക്കും ഒഴിവാക്കാൻ നിർദ്ദേശമുണ്ട്. ഇതിനെതിരെ സിനിമയുടെ അണിയറ പ്രവർത്തകർ ഹൈക്കോടതിയിൽ ഹർജി നൽകി. സിനിമയിൽ ന്യൂഡിറ്റിയോ വയലൻസോ ഒന്നുമില്ല, എന്നിട്ടും എ സർട്ടിഫിക്കറ്റ് ആണ് നൽകിയിരിക്കുന്നതെന്നും ഇവർ പറയുന്നു.

ജെഎസ്കെ സിനിമയ്ക്ക് സെൻസർ അനുമതി; റിലീസിനായി കാത്തിരിക്കുന്നുവെന്ന് പ്രവീൺ നാരായണൻ
ജെഎസ്കെ സിനിമയ്ക്ക് സെൻസർ ബോർഡിന്റെ അനുമതി ലഭിച്ചു. ചില ഭാഗങ്ങൾ മ്യൂട്ട് ചെയ്തതിൽ ആശങ്കയുണ്ടെന്നും സംവിധായകൻ പ്രവീൺ നാരായണൻ പറഞ്ഞു. സിനിമയുടെ റിലീസ് തീയതി ഉടൻ തീരുമാനിക്കും.

‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ വീണ്ടും സെൻസർ ബോർഡിന് മുന്നിൽ; ഒരാഴ്ചയ്ക്കുള്ളിൽ തിയേറ്ററുകളിലേക്ക്?
സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച 'ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന സിനിമയുടെ പുതിയ പതിപ്പ് സെൻസർ ബോർഡിന് സമർപ്പിച്ചു. ഹൈക്കോടതി ആവശ്യപ്പെട്ട തിരുത്തലുകൾ വരുത്തിയാണ് സിനിമ വീണ്ടും പ്രദർശനാനുമതി തേടുന്നത്. സെൻസർ ബോർഡ് ജൂറി അംഗങ്ങൾ സിനിമ കണ്ട് സർട്ടിഫിക്കറ്റ് നൽകിയാൽ ഒരാഴ്ചക്കുള്ളിൽ ചിത്രം തീയറ്ററുകളിലേക്ക് എത്തും.

ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള: സിനിമ സെൻസർ ബോർഡിന് മുന്നിലേക്ക്
ജെ.എസ്.കെ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് സെൻസർ ബോർഡിന് മുന്നിലെത്തും. സിനിമയുടെ പേര് മാറ്റുന്നതിനും, കോടതി രംഗത്തിലെ ഭാഗം മ്യൂട്ട് ചെയ്യുന്നതിനും നിർമ്മാതാക്കൾ സമ്മതിച്ചു. റീ എഡിറ്റ് ചെയ്ത പതിപ്പ് സമർപ്പിച്ച് മൂന്ന് ദിവസത്തിനകം സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാമെന്ന് സെൻസർ ബോർഡും കോടതിയെ അറിയിച്ചിട്ടുണ്ട്.

ജാനകി സിനിമാ വിവാദം: സെൻസർ ബോർഡ് നിലപാടിനെതിരെ സിനിമാ സംഘടനകൾ
ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള സിനിമാ വിവാദത്തിൽ സെൻസർ ബോർഡിന്റെ നിലപാടിനെതിരെ സിനിമാ സംഘടനകൾ രംഗത്ത്. അണിയറ പ്രവർത്തകർ ഹൈക്കോടതിയിൽ വഴങ്ങിയെങ്കിലും പ്രതിഷേധം തുടരുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം അംഗീകരിക്കാനാവില്ലെന്ന് ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും വ്യക്തമാക്കി.