Censor Board

ജെഎസ്കെ സിനിമയ്ക്ക് സെൻസർ അനുമതി; റിലീസിനായി കാത്തിരിക്കുന്നുവെന്ന് പ്രവീൺ നാരായണൻ
ജെഎസ്കെ സിനിമയ്ക്ക് സെൻസർ ബോർഡിന്റെ അനുമതി ലഭിച്ചു. ചില ഭാഗങ്ങൾ മ്യൂട്ട് ചെയ്തതിൽ ആശങ്കയുണ്ടെന്നും സംവിധായകൻ പ്രവീൺ നാരായണൻ പറഞ്ഞു. സിനിമയുടെ റിലീസ് തീയതി ഉടൻ തീരുമാനിക്കും.

‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ വീണ്ടും സെൻസർ ബോർഡിന് മുന്നിൽ; ഒരാഴ്ചയ്ക്കുള്ളിൽ തിയേറ്ററുകളിലേക്ക്?
സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച 'ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന സിനിമയുടെ പുതിയ പതിപ്പ് സെൻസർ ബോർഡിന് സമർപ്പിച്ചു. ഹൈക്കോടതി ആവശ്യപ്പെട്ട തിരുത്തലുകൾ വരുത്തിയാണ് സിനിമ വീണ്ടും പ്രദർശനാനുമതി തേടുന്നത്. സെൻസർ ബോർഡ് ജൂറി അംഗങ്ങൾ സിനിമ കണ്ട് സർട്ടിഫിക്കറ്റ് നൽകിയാൽ ഒരാഴ്ചക്കുള്ളിൽ ചിത്രം തീയറ്ററുകളിലേക്ക് എത്തും.

ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള: സിനിമ സെൻസർ ബോർഡിന് മുന്നിലേക്ക്
ജെ.എസ്.കെ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് സെൻസർ ബോർഡിന് മുന്നിലെത്തും. സിനിമയുടെ പേര് മാറ്റുന്നതിനും, കോടതി രംഗത്തിലെ ഭാഗം മ്യൂട്ട് ചെയ്യുന്നതിനും നിർമ്മാതാക്കൾ സമ്മതിച്ചു. റീ എഡിറ്റ് ചെയ്ത പതിപ്പ് സമർപ്പിച്ച് മൂന്ന് ദിവസത്തിനകം സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാമെന്ന് സെൻസർ ബോർഡും കോടതിയെ അറിയിച്ചിട്ടുണ്ട്.

ജാനകി സിനിമാ വിവാദം: സെൻസർ ബോർഡ് നിലപാടിനെതിരെ സിനിമാ സംഘടനകൾ
ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള സിനിമാ വിവാദത്തിൽ സെൻസർ ബോർഡിന്റെ നിലപാടിനെതിരെ സിനിമാ സംഘടനകൾ രംഗത്ത്. അണിയറ പ്രവർത്തകർ ഹൈക്കോടതിയിൽ വഴങ്ങിയെങ്കിലും പ്രതിഷേധം തുടരുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം അംഗീകരിക്കാനാവില്ലെന്ന് ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും വ്യക്തമാക്കി.

ജെ.എസ്.കെ സിനിമ: ജാനകി സീതയുടെ പവിത്രതയെ ഹനിക്കുന്നു; വിവാദ വാദവുമായി സെൻസർ ബോർഡ്
ജെ.എസ്.കെ സിനിമയുമായി ബന്ധപ്പെട്ട് കേന്ദ്ര സെൻസർ ബോർഡ് ഹൈക്കോടതിയിൽ വിചിത്ര വാദങ്ങൾ ഉന്നയിച്ചു. സിനിമയിലെ പ്രധാന കഥാപാത്രമായ ജാനകി ലൈംഗികാതിക്രമത്തിന് ഇരയാകുന്നതും നീതി തേടി അലയുന്നതുമായ രംഗങ്ങൾ സീതാദേവിയുടെ പവിത്രതയെ ഹനിക്കുന്നതാണെന്ന് ബോർഡ് ആരോപിച്ചു. സിനിമയുടെ പേര് മാറ്റണമെന്നും രംഗങ്ങൾ നീക്കം ചെയ്യണമെന്നും സെൻസർ ബോർഡ് ആവശ്യപ്പെട്ടു.

‘ജാനകി’ പേര് മാറ്റേണ്ടതില്ല; സെൻസർ ബോർഡിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്
ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയുടെ പേരുമായി ബന്ധപ്പെട്ട് സെൻസർ ബോർഡിനെതിരെ കേരള ഹൈക്കോടതി രംഗത്ത്. സിനിമയുടെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് മതിയായ വിശദീകരണം നൽകാൻ സെൻസർ ബോർഡിനോട് കോടതി ആവശ്യപ്പെട്ടു. ആവിഷ്കാര സ്വാതന്ത്ര്യത്തിൽ ഇടപെടാൻ സെൻസർ ബോർഡിന് അധികാരമില്ലെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.

ജാനകി VS സ്റ്റേറ്റ് ഓഫ് കേരള: സെൻസർ ബോർഡ് നടപടിക്കെതിരെ ഫെഫ്ക സമരം പ്രഖ്യാപിച്ചു
ജാനകി VS സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമക്ക് സെൻസർ സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ച സംഭവത്തിൽ പ്രതികരണവുമായി ഫെഫ്ക. സെൻസർ ബോർഡ് ഓഫീസിനു മുന്നിൽ തിങ്കളാഴ്ച ഒരു ദിവസം നീണ്ടു നിൽക്കുന്ന സമരം നടത്തും. സിനിമയുടെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദത്തിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് ചലച്ചിത്ര സംഘടനകൾ.

ജാനകിക്ക് വെട്ട്; സിനിമയുടെ പേര് മാറ്റാൻ സെൻസർ ബോർഡ്, പ്രതികരണവുമായി പ്രവീൺ നാരായണൻ
സുരേഷ് ഗോപിയും അനുപമ പരമേശ്വരനും പ്രധാന വേഷങ്ങളിൽ എത്തുന്ന 'ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള' എന്ന സിനിമയുടെ പേര് മാറ്റാൻ സെൻസർ ബോർഡ് റിവൈസ് കമ്മിറ്റി ആവശ്യപ്പെട്ടു. സിനിമയുടെ പേര് മാറ്റണമെന്ന സെൻസർ ബോർഡ് നിർദ്ദേശത്തെ തുടർന്ന് നിർമ്മാതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ വിഷയത്തിൽ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റി സിനിമ കണ്ട ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.

‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ പേര് മാറ്റാൻ കാരണം ബോർഡ് പറഞ്ഞില്ല; ഹൈക്കോടതി ഇന്ന് പരിഗണിക്കും
"ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള" എന്ന സിനിമയുടെ പേര് മാറ്റാനുള്ള കാരണം സെൻസർ ബോർഡ് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്ന് അണിയറ പ്രവർത്തകർ. സിനിമയുടെ സെൻസറിംഗ് വിഷയത്തിൽ അണിയറ പ്രവർത്തകർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സെൻസറിംഗിനായി റിവ്യൂ കമ്മിറ്റി വ്യാഴാഴ്ച സിനിമ കാണും.

ജെ.എസ്.കെ സിനിമയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് സംവിധായകൻ
ജെ.എസ്.കെ എന്ന സിനിമയ്ക്ക് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് വിവാദങ്ങൾ ഉടലെടുത്തിരുന്നു. സിനിമയ്ക്ക് ഇതുവരെയായിട്ടും കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് സിനിമയുടെ സംവിധായകൻ അറിയിച്ചു. 13+ യുഎ സർട്ടിഫിക്കറ്റ് നൽകാമെന്ന് സെൻസർ ബോർഡ് അറിയിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമയുടെ പ്രിവ്യൂ കമ്മിറ്റി വ്യാഴാഴ്ച മുംബൈയിൽ സിനിമ വീണ്ടും കാണും.

ജാനകിക്ക് പ്രദർശനാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഫെഫ്ക; പ്രത്യക്ഷ സമരത്തിനൊരുങ്ങി
സുരേഷ് ഗോപിയുടെ 'ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' എന്ന സിനിമയ്ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചു. സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും മാറ്റാൻ സെൻസർ ബോർഡ് ആവശ്യപ്പെട്ടതിനെ തുടർന്ന് ഫെഫ്ക പ്രതിഷേധത്തിലേക്ക്. ഔദ്യോഗിക അറിയിപ്പ് ലഭിച്ച ശേഷം നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് സംവിധായകൻ അറിയിച്ചു.

സുരേഷ് ഗോപി ചിത്രത്തിന് സെൻസർ ബോർഡ് കട്ട്; റിലീസ് അനിശ്ചിതത്വത്തിൽ
സുരേഷ് ഗോപി നായകനായ 'ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള' എന്ന സിനിമയുടെ പേര് മാറ്റാൻ സെൻസർ ബോർഡ് ആവശ്യപ്പെട്ടതിനെ തുടർന്ന് റിലീസ് അനിശ്ചിതത്വത്തിൽ. പേര് മാറ്റാൻ കഴിയില്ലെന്ന് നിർമ്മാതാക്കൾ അറിയിച്ചതോടെ സിനിമയുടെ പ്രദർശനാനുമതി സെൻസർ ബോർഡ് തടഞ്ഞു. ജൂൺ 27-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ് തീരുമാനിച്ചിരുന്നത്.