Catholic Church

മദർ ഏലീശ്വ വാഴ്ത്തപ്പെട്ടതായി പ്രഖ്യാപിച്ചു; തിരുനാൾ ജൂലൈ 18-ന്
കേരളത്തിലെ ആദ്യ സന്യാസിനി സഭാ സ്ഥാപക മദർ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ടു. എറണാകുളം വല്ലാർപാടം ബസിലിക്കയിൽ നടന്ന ചടങ്ങിൽ കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസ് മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ജൂലൈ 18 ഇനി മദർ ഏലീശ്വയുടെ തിരുന്നാളായി സഭ ആചരിക്കും.

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് എഴുപതാം പിറന്നാൾ
ലിയോ പതിനാലാമൻ മാർപാപ്പയുടെ എഴുപതാം ജന്മദിനം ഇന്ന് ആഘോഷിക്കുന്നു. ആഗോള കത്തോലിക്കാ സഭയുടെ 267-ാമത് മാർപാപ്പയായി സ്ഥാനമേറ്റെടുത്ത ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ ജന്മദിനമാണിത്. അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പയായ അദ്ദേഹത്തിന് യുഎസ് അംബാസിഡർ ജന്മദിന കേക്കുമായി എത്തിച്ചേർന്നു.

എം.വി ഗോവിന്ദൻ്റേത് തരംതാണ പ്രസ്താവന; ഗോവിന്ദൻ മാസ്റ്റർ ഗോവിന്ദച്ചാമിയാകരുത്: കത്തോലിക്കാ സഭ
തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ വിമർശനത്തിനെതിരെ സീറോ മലബാർ കത്തോലിക്കാ സഭ രംഗത്ത്. എം.വി. ഗോവിന്ദൻ്റെ പ്രസ്താവന തരംതാണതാണെന്നും, അദ്ദേഹം ഗോവിന്ദച്ചാമിയെപ്പോലെ പെരുമാറരുതെന്നും സഭ വിമർശിച്ചു. കണ്ണൂർ തളിപ്പറമ്പിൽ എൻ.ജി.ഒ യൂണിയൻ സംഘടിപ്പിച്ച പരിപാടിയിൽ വെച്ചായിരുന്നു എം.വി. ഗോവിന്ദൻ, തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.

കന്യാസ്ത്രീ അറസ്റ്റ്: പ്രതിഷേധം ശക്തമാക്കി ഇരിങ്ങാലക്കുട രൂപത; പള്ളികളിൽ ഇടയലേഖനം വായിച്ചു
ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട രൂപതയുടെ പള്ളികളിൽ ഇടയലേഖനം വായിച്ചു. കന്യാസ്ത്രീകളുടെ മോചനത്തിൽ കേന്ദ്രസർക്കാരോ ഛത്തീസ്ഗഡ് സർക്കാരോ ഇടപെടൽ നടത്താത്തത് നിരാശാജനകമാണെന്ന് ഇടയലേഖനത്തിൽ പറയുന്നു. ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയണമെന്നും ഇടയലേഖനത്തിൽ ആവശ്യപ്പെടുന്നു.

കന്യാസ്ത്രീകളെ മഠത്തിലെത്തിച്ചു; കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കും
കന്യാസ്ത്രീകൾക്കെതിരായ കേസ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് കത്തോലിക്ക സഭയുടെ തീരുമാനം വിശദമായ കൂടിയാലോചനകൾക്ക് ശേഷം എടുക്കാൻ തീരുമാനിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ജാമ്യത്തിൽ പുറത്തിറങ്ങിയ കന്യാസ്ത്രീകളെ ഡൽഹി രാജറായിലെ മഠത്തിൽ സുരക്ഷിതമായി എത്തിച്ചു.

ഗസ്സയിലെ കത്തോലിക്ക പള്ളിക്ക് നേരെ ഇസ്രായേൽ ആക്രമണം; മൂന്ന് മരണം
ഗസ്സയിലെ കത്തോലിക്ക പള്ളിക്ക് നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ പള്ളി വികാരിയും ഉൾപ്പെടുന്നു. ലിയോ പതിനാലാമൻ മാർപാപ്പ ഈ ആക്രമണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി.

ലിയോ പതിനാലാമൻ മാർപാപ്പയായി സ്ഥാനമേറ്റു
ലിയോ പതിനാലാമൻ മാർപാപ്പയായി സ്ഥാനമേറ്റു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന ചടങ്ങിൽ നിരവധി ലോകനേതാക്കൾ പങ്കെടുത്തു. സ്നേഹത്തിനും ഐക്യത്തിനുമാണ് പ്രാധാന്യം നൽകേണ്ടതെന്ന് മാർപാപ്പ സ്ഥാനമേറ്റ ശേഷം പറഞ്ഞു.

വത്തിക്കാനിൽ ലെയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകൾക്ക് തുടക്കം
ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി ലെയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകൾ വത്തിക്കാനിൽ ആരംഭിച്ചു. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടക്കുന്ന ചടങ്ങുകൾക്ക് മുന്നോടിയായി മാർപാപ്പ വിശ്വാസികളെ ആശീർവദിച്ചു. ലോകമെമ്പാടുമുള്ള നേതാക്കൾ ഈ ചരിത്രപരമായ ചടങ്ങിൽ പങ്കുചേരാൻ വത്തിക്കാനിൽ എത്തിച്ചേർന്നിട്ടുണ്ട്.

ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി ലിയോ പതിനാലാമൻ; കേരളത്തിന് അഭിമാന നിമിഷം
ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം കേരളത്തിന് അഭിമാനകരമായ നിമിഷമാണ്. അഗസ്റ്റീനിയൻ സഭയുടെ ജനറൽ ആയിരുന്ന കാലത്ത് അദ്ദേഹം കേരളം സന്ദർശിച്ചിട്ടുണ്ട്. ലളിതമായ ജീവിതശൈലിയും സൗഹൃദബന്ധവും അദ്ദേഹത്തെ പ്രിയങ്കരനാക്കുന്നു.

കർദിനാൾ റോബർട്ട് പ്രിവോസ്റ്റ് പുതിയ മാർപാപ്പ; ലിയോ പതിനാലാമൻ എന്ന പേര് സ്വീകരിച്ചു
അമേരിക്കയിൽ നിന്നുള്ള കർദിനാൾ റോബർട്ട് പ്രിവോസ്റ്റ് പുതിയ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ലിയോ പതിനാലാമൻ എന്ന പേരാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. അമേരിക്കയിൽ നിന്ന് കത്തോലിക്കാ സഭയുടെ അമരത്ത് എത്തുന്ന ആദ്യത്തെ മാർപാപ്പയാണ് ഇദ്ദേഹം.

പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; സിസ്റ്റൈൻ ചാപ്പലിൽ നിന്ന് വെള്ളപ്പുക ഉയർന്നു
പോപ്പ് ഫ്രാൻസിസിൻ്റെ വിയോഗത്തെ തുടർന്ന് പുതിയ പോപ്പിനെ തിരഞ്ഞെടുത്തു. സിസ്റ്റൈൻ ചാപ്പലിൽ നടന്ന വോട്ടെടുപ്പിൽ 133 കർദിനാൾമാർ പങ്കെടുത്തു. ഉച്ചഭക്ഷണത്തിന് ശേഷം നടന്ന വോട്ടെടുപ്പിലാണ് പുതിയ പോപ്പിനെ തിരഞ്ഞെടുത്തത്.

ഫ്രാന്സിസ് മാർപാപ്പ വിടവാങ്ങി: ഒരു യുഗത്തിന് അന്ത്യം
88-ാം വയസ്സിൽ ഫ്രാൻസിസ് മാർപാപ്പ വിടവാങ്ങി. വത്തിക്കാനിലെ സാന്താ മാർത്ത വസതിയിൽ ഇന്ത്യൻ സമയം രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. ന്യുമോണിയ ബാധിതനായി 38 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വിശ്രമത്തിലായിരിക്കെയാണ് മാർപാപ്പ വിടവാങ്ങിയത്.