Calicut University

കാലിക്കറ്റ് യൂണിവേഴ്സിറ്റി: സിലബസിൽ നിന്ന് വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് ഒഴിവാക്കാൻ ശുപാർശ
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മലയാളം സിലബസിൽ നിന്നും വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് ഒഴിവാക്കാൻ ശുപാർശ. സിലബസിൽ ഉൾപ്പെടുത്തിയതിനെതിരെ പരാതികൾ ഉയർന്നതിനെ തുടർന്നാണ് ശുപാർശ. മുൻ മലയാളം വിഭാഗം മേധാവി എം.എം. ബഷീർ പരാതികളിൽ പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചു.

കാലിക്കറ്റ് സർവകലാശാല സിലബസിൽ നിന്ന് വേടന്റെ പാട്ടുകൾ ഒഴിവാക്കാൻ ശിപാർശ
കാലിക്കറ്റ് സർവകലാശാലയുടെ ബി.എ. മലയാളം സിലബസിൽ നിന്ന് വേടൻ്റെ പാട്ടുകൾ ഒഴിവാക്കാൻ ശിപാർശ. ബി.ജെ.പി. സിൻഡിക്കേറ്റ് അംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഗൗരി ലക്ഷ്മിയുടെ പാട്ടുകളും സിലബസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്

കാലിക്കറ്റ് സർവകലാശാല: എസ്എഫ്ഐ സമരത്തിൽ ഒൻപത് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐ നടത്തിയ സമരവുമായി ബന്ധപ്പെട്ട് ഒൻപത് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. സർവകലാശാല കാവിവത്കരിക്കുന്നു എന്ന് ആരോപിച്ചായിരുന്നു എസ്എഫ്ഐയുടെ പ്രതിഷേധം. വിസിയുടെ ഓഫീസിൽ അതിക്രമം കാണിച്ചതിനാണ് വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്തതെന്നാണ് സർവകലാശാലയുടെ വിശദീകരണം.

പാട്ട് പഠിപ്പിച്ചില്ലെങ്കിലും കേൾക്കും; വിവാദത്തിൽ പ്രതികരണവുമായി വേടൻ
കാലിക്കറ്റ് സർവകലാശാല സിലബസിൽ വേടന്റെ പാട്ട് ഉൾപ്പെടുത്തിയതിനെതിരെ ഉയർന്ന പരാതിയിൽ പ്രതികരണവുമായി വേടൻ. തന്റെ പാട്ട് സിലബസിൽ ഉൾപ്പെടുത്തിയത് ഭാഗ്യമായി കരുതുന്നുവെന്ന് വേടൻ പറഞ്ഞു. തന്റെ ജോലിയുമായി മുന്നോട്ട് പോവുമെന്നും ഇത് നിർത്താൻ പദ്ധതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലപാടുകളിലുള്ള പ്രകോപനം കാരണമാകാം പരാതിയെന്നും വേടൻ അഭിപ്രായപ്പെട്ടു.

വേടന്റെ റാപ്പ് ഗാനം കാലിക്കറ്റ് സർവകലാശാല പാഠ്യപദ്ധതിയിൽ
കാലിക്കറ്റ് സർവകലാശാല നാലാം സെമസ്റ്റർ മലയാളം ബിരുദ കോഴ്സിൽ റാപ്പർ വേടന്റെ ഗാനം ഉൾപ്പെടുത്തി. കലാപഠനം, സംസ്കാര പഠനം എന്നിവയിൽ താരതമ്യത്തിനുള്ള സാധ്യതകൾ കണക്കിലെടുത്താണ് ഗാനം ഉൾപ്പെടുത്തിയത്. അമേരിക്കൻ റാപ്പ് സംഗീതവുമായി മലയാളം റാപ്പ് സംഗീതത്തെ താരതമ്യം ചെയ്യും.

വേടന്റെ പാട്ട് ഇനി കാലിക്കറ്റ് സർവകലാശാലയിൽ പാഠ്യവിഷയം; താരതമ്യം ചെയ്യാൻ മൈക്കിൾ ജാക്സണും
കാലിക്കറ്റ് സർവകലാശാല ബിരുദ കോഴ്സുകളിൽ റാപ്പർ വേടന്റെ ഗാനം പാഠ്യവിഷയമായി ഉൾപ്പെടുത്തി. ബിഎ മലയാളം നാലാം സെമസ്റ്ററിലാണ് വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന ഗാനം ഉൾപ്പെടുത്തിയത്. താരതമ്യ പഠനത്തിനായി മൈക്കിൾ ജാക്സന്റെ ‘ദേ ഡോണ്ട് കെയർ എബൗട്ട് അസ്’ എന്ന ഗാനവും ഉണ്ട്.

200 വർഷം ആയുസുള്ള അത്ഭുത വള്ളി പൂത്തു; കാലിക്കറ്റ് സർവകലാശാലാ ക്യാംപസിൽ പുല്ലാണിപ്പൂക്കാലം
കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ പുല്ലാണിപ്പൂക്കൾ വിരിഞ്ഞു. 30ഓളം പുല്ലാണി വള്ളികളിൽ പൂക്കൾ വിരിഞ്ഞിട്ടുണ്ട്. ഏകദേശം ഒരു മാസത്തിനുള്ളിൽ പൂക്കൾ പൊഴിയുമെന്ന് സസ്യശാസ്ത്രജ്ഞർ പറയുന്നു.

സവർക്കർ പരാമർശം: ഗവർണറുടെ നിലപാടിനെതിരെ എൽഡിഎഫ് കൺവീനർ
കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ ബാനറിലെ സവർക്കർ പരാമർശത്തിൽ ഗവർണറുടെ പ്രസ്താവനയ്ക്ക് എതിരെ എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ രംഗത്ത്. ഗവർണറുടെ മുൻകാല രാഷ്ട്രീയ നിലപാടുകളാവാം ഇത്തരമൊരു പ്രസ്താവനയ്ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഭരണപരമായ കാര്യങ്ങളിൽ ഗവർണർ രാഷ്ട്രീയം കലർത്തുന്നുണ്ടോ എന്നാണ് പരിശോധിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സവർക്കർ വിവാദം: കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ ബാനറിനെതിരെ ഗവർണറുടെ രൂക്ഷപ്രതികരണം
കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ ബാനറിൽ സവർക്കറെ രാജ്യദ്രോഹിയായി ചിത്രീകരിച്ചതിനെതിരെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ രൂക്ഷമായി പ്രതികരിച്ചു. സവർക്കർ രാജ്യത്തിനുവേണ്ടി ത്യാഗങ്ങൾ സഹിച്ച വ്യക്തിയാണെന്നും അദ്ദേഹത്തെ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും ഗവർണർ പറഞ്ഞു. ലഹരിവിരുദ്ധ സന്ദേശവുമായാണ് ഗവർണർ സർവകലാശാലയിലെത്തിയത്.

കാലിക്കറ്റ് സർവകലാശാല കലോത്സവത്തിനിടെ യുഡിഎസ്എഫ്-എസ്എഫ്ഐ സംഘർഷം: പോലീസുകാർക്കും വിദ്യാർത്ഥികൾക്കും പരിക്ക്
വളാഞ്ചേരിയിൽ നടന്ന കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ കലോത്സവത്തിനിടെ യുഡിഎസ്എഫ്-എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി. രണ്ട് പോലീസുകാർക്കും എട്ടോളം വിദ്യാർത്ഥികൾക്കും പരുക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

കാലിക്കറ്റ് കലോത്സവ സംഘർഷം: പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി
കാലിക്കറ്റ് സർവകലാശാലയിലെ കലോത്സവത്തിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തു. ചേർപ്പ് സിഐയെ സസ്പെൻഡ് ചെയ്തു. മണ്ണാർക്കാട് എസ്ഐയെ സ്ഥലം മാറ്റി.

കാലിക്കറ്റ് കലോത്സവ അക്രമം: ജി. സുധാകരന്റെ രൂക്ഷ വിമർശനം
കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിൽ കെഎസ്യു-എസ്എഫ്ഐ സംഘർഷം. സിപിഎം നേതാവ് ജി. സുധാകരൻ ഇതിനെ രൂക്ഷമായി വിമർശിച്ചു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ പ്രതികരിച്ചു.